Showing posts with label poems. Show all posts
Showing posts with label poems. Show all posts

Friday, September 11, 2009

പൊങ്ങുതടി-വിജീഷ് കക്കാട്ട്

ഒഴുക്കുനിലച്ച ജലാശയം
അതില്‍
എന്നോ മറിഞ്ഞുവീണ
ഒരൊറ്റത്തടി...
വേരോട്ടമില്ല
ഗ്രാമത്തില്‍
സഞ്ചാര വഴികളില്‍
ഓര്‍മ്മകളില്‍
ഭൂതം,ഭാവി, വര്‍ത്തമാനം
ഒന്നിലും....
കാറ്റ് മാത്രം സത്യം.....
പടര്‍ന്നിട്ടില്ല
മുല്ലവള്ളി----എന്തിന്
കാട്ടുചെടങ്ങ് പോലും
വേരാഴ്ത്തിയിട്ടില്ല
ഹൃദയത്തില്‍,
ഇത്തിള്‍ക്കണ്ണിപോലും.....
പൊങ്ങിക്കിടപ്പുണ്ടിവിടെ
കാറ്റ് മാത്രം സത്യം....
ഈസ്വയം പറച്ചില്‍
പരാജയം തന്നെ.........

Thursday, September 10, 2009

വത്സരങ്ങള്‍ കൊഴിയുമ്പോള്‍ -പാവപ്പെട്ടവന്‍




പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.
അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും,
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും,
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .

പത്ത് കവിതകള്‍-പകല്‍കിനാവന്‍




കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഏതൊരു ചെറുപ്പക്കാരനെയും പോലെ
വിപ്ലവവും പ്രണയവും ചോരയില്‍ കലരാന്‍ തുടങ്ങുന്ന സമയത്ത് തന്നെയാണ്
എന്‍റെ ഉള്ളിലും കവിത ഉണ്ടാകുന്നത്. പിന്നീട് ജീവിതം മാറി മറിയുമ്പോള്‍
വിപ്ലവവും പ്രണയവും സ്വപ്നങ്ങളുമെല്ലാം രൂപം മാറി. കവിത എങ്ങോ പോയി.
പിന്നീട് വീണ്ടും കവിത മടങ്ങി വരുന്നത്‌ പ്രവാസ കാലത്താണ്,
നാടും അതിന്റെ ഓര്‍മ്മകളും മരുഭൂമിയില്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചു വെച്ചത്
എന്തൊക്കെയോ കുറിച്ചിട്ട ഒരു നോട്ടു ബുക്കിന്റെ താളുകളിലാണ്.
പക്ഷെ പിന്നീടതിന് കൂടുതല്‍ ഗൌരവം വരുന്നത് ബ്ലോഗ്‌ തുടങ്ങുന്നത്തോട്‌ കൂടിയാണ്.
ഒരുപക്ഷെ ബ്ലോഗ്‌ എന്ന മാധ്യമം തന്നെ ആയിരിയ്ക്കും എന്നില്‍ കവിത
എന്ന ഒരു അംശം ഉണ്ടെങ്കില്‍ അത് കണ്ടെത്തിയതും പരിപോഷിപ്പിച്ചതും.
കവി എന്നൊരിയ്ക്കലും സ്വയം തോന്നിയിട്ടില്ലെങ്കിലും ഓരോ വരിയും
എഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ചതെന്തോ അതെല്ലാം
അതേ തീവ്രതയില്‍ മറ്റാരൊക്കെയോ അനുഭവിയ്ക്കുന്നു.
ഒരുപാട് ദൂരത്തിരുന്നു ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഒരുപാട്‌ പേര്‍ ബന്ധുക്കളാകുന്നു.
അതുകൊണ്ടു തന്നെ ഈ കാലത്ത് കവിത ജീവിതം തന്നെ ആകുന്നു എന്നാണു എനിയ്ക്ക് തോന്നുന്നത്.
ഹൃദയത്തിന്‍റെ അടിത്തട്ടിലെവിടെയോ വീണു മറഞ്ഞു പോവുമായിരുന ഒരുപാട് ഓര്‍മ്മകളും
സന്തോഷങ്ങളും വേദനകളും പങ്കു വെയ്ക്കപ്പെടുന്നതിന്റെ അതിരില്ലാത്ത
ആഹ്ലാദമാണ് ഈ കവിതകളിലൂടെ എനിയ്ക്ക് കൈവരുന്നത്.
പകല്‍കിനാവന്‍

1. ഉറക്കം മുറിഞ്ഞവരുടെ തെരുവ്

വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

2.

വീട് വാടകയ്ക്ക്

വാടക വീടുകള്‍ക്കെന്നും
മടുപ്പിന്റെ ഗന്ധമാണ്...


രാവും പകലും
കറുപ്പും വെളുപ്പുമായ്‌
ഇടകലര്‍ന്നു വീടുകള്‍
ഇടനാഴികളാകും ..

കനലായ്‌ എരിയുമടുക്കളയും
ബീഡി പുകയ്ക്കും ഉമ്മറവും
വാക്കുകളില്‍ പിണഞ്ഞു പിണങ്ങും...

എണ്ണ വറ്റിയ നിലവിളക്ക്
ഇറയത്തിരുന്നു കരിന്തിരിയോട്
പരിഭവം പറയും..

അഴികളില്ലാത്ത ജനാലകള്‍
ഉറങ്ങുന്നതും കാത്ത്
കിടപ്പുമുറി കാതോര്‍ക്കും,
ചാരുകസേര കാല്‍ നീട്ടിവെച്ച
വരാന്തയൊന്നു മുറിച്ചു കടക്കാന്‍

അടുക്കളയോട് ചേര്‍ന്ന ചരിപ്പില്‍
പല്ലുകളൊഴിഞ്ഞൊരു മോണ
മുറുമുറുപ്പിന്‍ തെറി
ചവച്ചു തുപ്പുന്നുണ്ടാകും..

ഭിത്തികളില്‍ ഉറഞ്ഞു കൂടിയ മൌനം
നിലാവിലേക്ക് നോക്കി മുഖം കറുക്കും...
പലതായ് ചിതറിയ ചില്ല് കൂട്ടിലേക്ക്
പല രൂപങ്ങള്‍, ഭാവങ്ങള്‍,
ശില്പങ്ങളാകും...

പിണക്കവും പരിഭവവും മുറുമുറുപ്പും
അടുക്കിവെച്ച് നട്ടുനനച്ച
തുളസിത്തറയും പിഴുതെടുത്ത്
മറ്റൊരു വാടക വീട്ടിലേക്ക്
പൂട്ടിയിറങ്ങുമ്പോഴാകും
പിന്നില്‍ താഴുകള്‍ക്ക്
കണ്ണ് നിറയുക

3.

പുഴക്കിപ്പുറം നില്‍ക്കുമ്പോള്‍
ഉള്ളില് ചോന്നും
പുറമേ നീലിച്ചുമിങ്ങനെ
എത്രനാള്‍ ഒഴുകിപരക്കും...
ഓളം കൊണ്ട് കണ്ണുചിമ്മി
പിന്നെയും കൊതിപ്പിക്കും...
നീന്തലറിയാത്ത എന്നെ
പ്രണയം കൊണ്ട്
എന്തിനാണിങ്ങനെ...?
നെഞ്ചിലൊരു മഴ പടര്‍ന്നാരവമാകും...
വരഞ്ഞിട്ടു പോകും പച്ചകുത്തിയ പോലെ...
ആനയും മയിലും മാറി മാറി ചിത്രങ്ങളാകും
അകമേ തകര്‍ന്നൊരു കല്ല്‌ സ്ലേറ്റ്.
കണ്ണ് നിറച്ചു ഓടി അകലും എകാന്തമൊരു മഴ,
പുഴയ്ക്കപ്പുറം ചെന്ന് പൂമരമാകും,
മാറുയര്‍ത്തി ചില്ല കുലുക്കി വിളിക്കും...
ആഴങ്ങളില്‍ ഒഴുകി മറിയുമ്പോഴും
മേലെ ഉള്ളു നിറഞ്ഞു ചിരിക്കും പുഴ.

കള്ളീ,
എനിക്ക് നീന്തലറിയില്ലല്ലോ..!
എന്നിട്ടും...
മുറിച്ചു മാറ്റാന്‍ കഴിയാതെ
ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍...

4.

എത്ര തിരഞ്ഞിട്ടും...
ഓര്‍മ്മകളുടെ തുരുത്തിലേക്ക്
ആഴത്തില്‍ തുഴഞ്ഞു കയറാന്‍
ഒരു വാക്ക് തിരയുകയാണ്,
എത്ര തിരഞ്ഞാലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞു
പല ദിക്കിലേക്ക് മുറിഞ്ഞ വേരുകളാകും.

തിരച്ചിലിന്‍റെ ഉരുള്‍ പൊട്ടലില്‍
കുത്തിയൊലിച്ച് ഓര്‍മ്മകള്‍...
നെറികെട്ട ഒരു വെളുപ്പാന്‍ കാലം...
മണ്ണും, മലയും, വീടും, വേലിയും
കാഴ്ച്ചപോയ കടലു പോലെ,
ഉള്ളിലിന്നും ഇരമ്പി നില്‍ക്കുന്നു.
കണ്ണിമാങ്ങയും നെല്ലിക്കയും
പകുത്തുവെച്ച് കാത്ത കുപ്പിവളകള്‍
എത്ര ആഴത്തിലാകും മുറിഞ്ഞ് മാറിയത്...

എത്ര തിരഞ്ഞാലും,
അനങ്ങാപ്പാറയാകും ഓര്‍മ്മകള്‍.
ചിലനേരം ഒറ്റക്കാലില്‍
ചരിഞ്ഞുപോയ മുഖമൊന്നു
നേര്‍രേഖയിലാക്കാന്‍
കൈകള്‍ തിരയുന്ന നോക്കുകുത്തിയാകും ...

ഭൂതകാലത്തിന്റെ അറകള്‍ക്കുള്ളിലേക്ക്
എത്ര ആഞ്ഞു കുതിച്ചാലും
സങ്കല്‍പ്പങ്ങളുടെ ഭാവിയിലേക്ക്
നിരന്തരം വഴുതി മാറും...
മുറിഞ്ഞ് പോയ ഓര്‍മ്മകളില്‍ ചിലത്
എല്ലാറ്റിനുമൊടുവില്‍
അപൂര്‍ണ്ണമായ
മണ്ണിരയുടെ പുറ്റുകള്‍ പോലെ
അവിടവിടെ ഉയരുന്നുണ്ടാകും.
നിറംപോയ ആ മണ്‍ മണത്തിലും
എത്ര തിരഞ്ഞിട്ടും ,
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞു
പല ദിക്കിലേക്ക് മുറിഞ്ഞ വേരുകളാകും.

5.
വേരറ്റ നിലവിളികള്‍
കിഴക്കന്‍മല കയറിവരും
വെയിലിനൊപ്പം നിഴലുകള്‍
നീങ്ങിയും നിരങ്ങിയും...

ചിതല് തിന്നുപോയതിന്‍ ബാക്കിയില്‍
"ദൈവത്തിന്റെ സ്വന്തം"
ചൂണ്ടു പലക സാക്ഷി..

തേവരുടെ പാടത്ത് ഉഴുതിട്ട ഓരോ
കിതപ്പും നുര പതഞ്ഞു
വഴിയില്‍ വേദനയുടെ മുക്കറയാകും.

ഓരോ മടുപ്പിലും വീഴ്ചയിലും
നെടുകെ പിളര്‍ന്നു കൊള്ളിയാന്‍ പോലെ
കറുപ്പയ്യന്റെ ചാട്ട മുതുകില്‍
തീ വരയായി പടര്‍ന്നു കേറും.

കാലിയാക്കി കിഴക്കു പായുന്ന
തമിഴന്‍ലോറി പറത്തിയ പൊടിമണ്ണ്
എല്ലുന്തിവലിഞ്ഞ തൊലിപ്പുറത്തു
പാഴ് ജീവിതം പോലെ ചേര്‍ന്നുകയറും...

മഴയിലും വെയിലിലും വേരുറച്ചുപോയ
മൈല്‍‍കുറ്റികള്‍ കൈനീട്ടി തൊടാന്‍ വയ്യാതെ
കരുണയുടെ നെടുവീര്‍പ്പുകളായി
വഴിയോരം തറഞ്ഞു നില്‍ക്കും.

കാത്തു കാത്തിരിക്കും...
ഇടംകണ്ണിട്ടു നോട്ടമെറിയും...
ഉരുള്‍ പൊട്ടിയാലും പ്രളയമായാലും
ഉറച്ചുപോയൊരു കാരിരുമ്പ്
ഉരച്ചുതേച്ച് മൂര്‍ച്ച കൂട്ടി
ഉറക്കമൊഴിയും...
നരച്ചുവെളുത്തു വേരടര്‍ന്നുപോയ
ഒരു ജന്മം മുറിച്ചു
പല പൊതികളാക്കാന്‍...

നടന്നുതീര്‍ത്ത വഴികളില്‍
ചോര്‍ന്നുപോയ എതിര്‍പ്പുകള്‍
അവസാന യാത്രയെന്നറിയാതെയാകും
കൂര്‍ത്ത കത്തിമുനയിലേക്കൊരു
അനായാസ നടന്നുകയറ്റം...

ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
നന്ദിയില്ലായ്മയുടെ രാഷ്ട്രീയം
ഇറച്ചി കഷണങ്ങളില്‍ നിലവിളികളാകും...
6.

കടല്‍ സാക്ഷിയാകും
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്...

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും...

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും..

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും ...

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും...

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
7.

കാലം ചുളിവുകളിട്ട ചുവരുകള്‍ക്കുള്ളില്‍...!
ഒരു നിമിഷത്തിന്റെ ആത്മകഥ
ഒരു കാലഘട്ടം മുഴുവനിരു‌ന്നു
വായിച്ചാലും തീരാത്ത പോലെ ...
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടി വെച്ച്
എഴുതി തീരാറായ മഹാകാവ്യങ്ങള്‍
ചിതറി കിടക്കുന്നിടം...

അലറിയൊഴുകിയ കടലിന്റെ മേല്‍
പലവഴി തിരിഞ്ഞ ഓളങ്ങളെ
ഒരു തിരയില്‍ കോര്‍ത്ത കപ്പലോട്ടം
ഇല്ലാത്ത ദിശായന്ത്രങ്ങളില്‍ തട്ടി
കൊടുങ്കാറ്റിലലിയാനായ് ഒരു വേള
ഓര്‍ത്തു പോയിരിക്കാം...

ചുറ്റും കാഴ്ചകള്‍ മങ്ങിയ കണ്ണുകള്‍
പെറ്റു പേറിയ കഥകള്‍ പറയും ...
ഒതുക്കി വെച്ച കഥ കൂട്ടുകളില്‍
വെയില്‍ വരച്ച മുട്ടകള്‍ വിരിയുന്നതും
കാത്ത് കുറെ വേഷമില്ലാത്ത രൂപങ്ങള്‍...

വേനല്‍ച്ചൂട് വീണു കരിഞ്ഞ
പാടങ്ങള്‍ക്കു നടുവില്‍ വരണ്ടു കിടന്ന
നടവരമ്പുകള്‍ കരുണയുടെ കാല്പാടുകള്‍
ഇനിയെങ്കിലും പതിയുമെന്ന്
ഒരു മാത്ര നിനച്ചിരിക്കാം...

ഇരുളടഞ്ഞ ജീവന്റെ നാരുകള്‍
ഇഴചേര്‍ന്നു മങ്ങിയ ഇലയില്‍നിന്ന്
വാരിയെടുത്ത ചോറുരുളകളില്‍
വീണുടഞ്ഞ കണ്ണുനീരു പകര്‍ന്ന
ഉപ്പിന്റെ നീറ്റല്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഒരിറ്റു നേരം കാതോര്‍ത്തു പോയിരിക്കാം...

ഒരിടത്തേക്കും മാറ്റപ്പെടാനാവാതെ
വെളിച്ചം ചുറ്റിഎറിഞ്ഞ
വിളക്കിന്റെ വീടായിരിക്കാം
മേല്‍ക്കൂരകളില്ലാതെ പിണക്കത്തിന്‍
പേമാരിയില്‍ കുതിര്‍ന്നൊലിച്ചത്...

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ...
നോട്ടമെറിയുന്നുണ്ടാവണം
അടര്‍ന്നു വീഴാറായ പ്രാണനുകള്‍...
ഉറങ്ങാന്‍ മറന്ന രാവിന്റെ
നിഴലുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന
പ്രതീക്ഷകള്‍ക്കായ്...

മുന്നില്‍ വഴി എരിഞ്ഞുതീര്‍ന്ന
ആരൊക്കെയോ ഇനിയും വരും...
ചിലര്‍ പോകും ഒന്നും പറയാതെ പറഞ്ഞിട്ട്...
വഴി മാഞ്ഞുപോകാം അവര്‍ക്ക് പിന്നില്‍...
ആരുമില്ലാത്തവര്‍... ആര്‍ക്കും വേണ്ടാത്തവര്‍...
ആര്‍ക്കൊക്കെയോവേണ്ടി...!

ഒരു പേരിന്നു പോലും ദയ വെടിഞ്ഞു
കാലം ചുളിവുകളിട്ട ചുമരുകള്‍ ചേര്‍ന്നു
വെളിച്ചം സദാ മറച്ചിടം...

8.

ഇനി പുതിയ സൃഷ്ടി ആകാം
നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
വെയിലടര്‍ന്നു മാറി... ഒരു നിമിഷം...

ഓടിക്കൊണ്ടിരുന്ന തീവണ്ടിയും
എതിര്‍ദിശയിലോടിയ ഓര്‍മ്മകളും
പെട്ടെന്ന് നിശ്ചലമായി...

മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞു നിന്നു...

നേരറിയാതെ ആരവമിരമ്പിയ ജാഥയും
അതറിയാതെ അലറിയടുത്ത കടലും
നിശബ്ദം,നിശ്ചലം.

പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.

നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
പാഞ്ഞുപോയ വെടിയുണ്ടകളും
ചിതറിയോടിയ ജനക്കൂട്ടവും നിശ്ചലം.

വയറുപിഴക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു.

ശവമടക്കിനും താലികെട്ടിനും കൂടിയവര്‍,
വഴിവക്കിലെ അപകട കാഴ്ചയില്‍
കൂട്ടമായവര്‍,ഒറ്റ നില്‍പ്പ്, വേഗമറ്റ്..

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!

9.
പിറവി

അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ചു
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...

നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...

തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...

പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ചു
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...

10.
റെയില്‍പാളം
ഉച്ചവെയിലില്‍ നെഞ്ച് പൊള്ളി കിടന്ന
പാറക്കൂട്ടങ്ങളില്‍ കാല് നീട്ടി വെച്ചു
യാത്രക്കാരന്റെ പ്രതീക്ഷകള്‍ പോലെ
റെയില്‍പാളം മലര്‍ന്നടിച്ചു കിടന്നു.
പാട്ടു പാടി കൂവി വിളിച്ചു
മലവും മൂത്രവും മുഖത്തു വാരിയിട്ട്
പലരു കയറിയിറങ്ങി...
തെരുവ് തെണ്ടിയുടെ ഉള്ളു പോലെ
ഉരുക്കായിരുന്നു മനസ്സു നിറയെ...
വന്നവനൊക്കെ എന്തൊക്കെയോ
അലറി വിളിച്ചു പറഞ്ഞിട്ടും
ഒന്നും കേള്‍ക്കാത്ത പോലെ
നീണ്ടു വളഞ്ഞു കിടന്നു കൊടുത്തു...
ദൂരേക്കുള്ള നോട്ടത്തില്‍
അടുപ്പം കൂട്ടിയും
അകലം കുറച്ചുമിരുന്നു...
യാത്ര പറയലുകളുടെയും
വേര്‍പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ
ഒത്തിരി കാണാ കഥകളും കണ്ടു മടുത്ത്
ഒരിക്കലും ഒന്നു ചേരാനാകാതെ
ആത്മഹത്യാ മുനമ്പില്‍
അടുത്തവന്റെ ഊഴത്തിനായ്
മലര്‍ന്നടിച്ചു കിടന്നു...

പകല്‍കിനാവന്‍ daYdreaMer

http://entepakalkinavukal.blogspot.com/
http://persuasivemannerism.blogspot.com/
http://everywherepixels.blogspot.com/

shijusbasheer@gmail.com
Mob: +971506854232

Shiju S Basheer
Editor&Animator
Montage TV Productions.
P O Box. 38161
Dubai, UAE.

Tuesday, September 8, 2009

forward - m leelavathy


Foreword


In 1913 Rabindranath Tagore won the Nobel Prize for Literature. We are yet to find a second Indian writer being chosen for the honour despite the fact that several Indian creative writers are far superior to some of the laureates in Literature from the Western countries. It is no secret that political bias has been a deciding factor on many occasions. There may be other reasons too of which absence of faithful effective translation into an international language could be a significant one. This occurs despite the fact that English is deep-rooted in the Indian psyche with its history of existence in India for more than two centuries. English language was the strongest weapon used against British rulers. Though it may seem to be an irony of fate, it is a nondisputed fact. The medium of communication for the leaders of the freedom struggle to inspire people of various regions, speaking different languages, was English. The magnitude of the wealth that they took away was huge. But one compensation they unwittingly imparted to Indians was propagation of English in India. Now English is one of Indian languages and there is nothing unpatriotic about mastering the language. Proficiency in English possessed by Tagore or leaders of National movement was not considered, in those times, as a mark of subjugation to colonialistic authority. Knowledge of an International language is much more a necessity in our times. It is this realistic view that is reflected in the linguistic policies adopted by Central Board of Education. Many of our younger generation acquire proficiency in English and their creative urges blossom out through that language. Indo-Anglian Literature has made its presence felt in World Literature. Our universities and some of foreign universities have included Indo-Anglian Literature in the syllabus for various courses of study. Kamala Das is known widely and is admired by students of Literature in foreign universities. Women of Kerala have a right to be proud of Kamala Das and Arundhati Roy who have made their voices heard in the literary world.


If the reason for “many of our gems of purest ray being destined to serene the unfathomed caves of ocean and many four fragrant flowers being born to bluish unseen” is linguistic limitation, effective translations and original writing in English are the remedies. Many of our present writers in Malayalam do possess talents to be recognised in International forums - Among poets, Kamala Das, Satchidanandan, among novelists Anand, Radhakrishnan, to point out a few names. Awards are not the only criterion of recognition. More significant is that the writers should get more exposure in world literary forums and be known internationally. The door for entrance into the international world of literature is, for us, English.


Young minds, who possess a flair for writing, have to be given proper attention and encouragement and training. As talents in sports are enhanced by training so also innate faculty of mind. The attempts of beginners cannot be expected to be superb, wherever sparks of genius are spotted out, they have to be fanned to flame.


In this collection of Winnie Panicker’s poems there are genuine sparks. The emotional experiences described, reflect an introverted mind by and large. Silent intense love, thick and dark loneliness, earnest expectations kept in secret, the physical experience of dying etc, expose the world of an introvert mind. See the expressions and images like: “ silent more than the deepest depth”, “love that is suppressed to die”, “fury of wind that blind the vision”, “silent like the silence after storm” (Silence), “ dark like the darkness in the deepest corner of volcano”, “walls around seeming to come closer and not allowing to breathe”, “feel the veins thicken” (Black Opaqueness), “dead noise of loneliness” (Dead Noise), “darkening light of the night sun”, “the most difficult task of remembering dreams” (Nightly Visitors), “Silent friend that chirped on the window pane”, (Silent Friend), “I who would sacrifice anything including my breath for you” (Just for you), “the call to flowers to bloom faster and the clouds to pour their tears” (The Call), “Sitting beside the window with a tear drop gliding down cold cheeks” (Snow), “left alone, no one to bother, no one to smile” (The Touch of loneliness)…

In all these you find a mind turned into its own depths. Yet, introverts like Prometheus include in the indulgence of ones own emotions a gulf of sympathy for similar souls. “Oh! I suffer for those whom I see suffer” is their inner voice as that of Imogen (Tempest, Shakespeare) when they perceive the fury of Tempest into which destiny hurls them. The poems ‘Broken Dreams and Hopes’, ‘Flowers on the Violin’, ‘Biography of a Beggar’, etc belong to this category. ‘The flowers on the violin’ is probably the most beautiful poem in this bouquet. It reminds one of the stories related to Beethoven who gave the visual experience of moonlight to a blind girl playing his famous symphony on a Piano. In this poem, the violin player, a man is blind. A flower girl is enchanted and places a bunch of flowers on his violin. ‘Broken dreams’ is a tragic story. War comes thundering and deprives Dad and Mom of their only child whom they had visualized in their fondest day dreams as a “world famous musician”. War mongers have no music in them and deny the blessing of music to the innocent world. Shakespeare said:

“The man who hath no music in himself
Nor is not moved by the concord of sweet sounds
Is fit for treasons, stratagems and spoils”
‘The Painting’ makes us experience how creative talent of man elevates him to the Presence of The Creator. A painter with his lines and colours, a poet with the divine power of words, a musician with the concord of sweet sounds’ are thus elevated. Their creations have “life” in them. Not only the artistic creator but all those who possess a responsive sensibility fall in love with his creation.

In this collection of poems, those belonging to the second category of indulgence in the ecstasies or sympathy in the sufferings of those around are capable of attracting more intense and more intimate readerly response. I believe their tribes will increase as the poet grows in age and experience. This is in no way a prophesy; just a purely subjective feeling.

The poet has already outgrown the stage of teen-agers who sometimes identify rhyming with poetic skill, as is seen in a few pieces here also. Rhyming has its own charm but a mechanical collection of rhymes can seldom be substitute for ‘emotions recollected in tranquility’ or ‘spontaneous overflow of powerful feelings’.

G.K Chesterton once remarked: “Poetry is a happy marriage of sound and sense; but alas, this is an age of divorce.” We live in an age when divorce is much more common. One is reminded of this humorous observation, these days, when word chains appear under the title poetry in periodicals in our mother tongue.
Winnie Panicker is genuine. I wish her all success. Howard Nemerov gives us another witty definition: “Poems are written by Poets, Idioms are written by guess who”. Winnie has succeeded in winning a place in the first row. But she has miles to go along the woods that are lovely, dark and deep. I sincerely wish her the nerve and the verve to take up the challenge and keep the promises.


forward to winnie j panicker's forthcoming book' flowers on the violin'

poems- winnie j panicker


All the time...
Miles away you're there my friend...
Promise me that our friendship n'er ends...
seen you smile only once a while..
but always longed to see that stealing smile...

Never did you speak a soothing word..
but you every heart beat could be heard,
Even if the sound of the wind was very wild...
I knew real well that your soul was mild...

Drops of love from my friendly heart..
always poured for us to never part...
our friendship strong, and purely bound...
it was real lovely, such a rhythm did it sound...

I could feel your hearts real pain...
no pure air could my loving soul inhale...
For all I needed was to come to you...
And take the pain away from you...

Dear, my friend, my prayers would be...
deep and true no one could see...
life may change with the running time,
you will remain safe and close in me all the time...


Melt…



Rays of divinity

Falling gently on the

Land blanketed with

Cold smooth dew

To slowly melt away in romance…




Life’s blurred yet, clear…
On this lonely grassy field…
Just you and I
Just your memories and mine…
Though some part of life looks blurred…
You are very clear to me…
In my eyes and in my soul…

Away

Just like how the sand slips
Away from my hand…
I just feel…the more I hold you
Close to me…
TURBULENCE

Rage through a dark room
I can hear some noises of thundering blasts
Bombing the same species into unidentifiable blocks of flesh

True value
Tender age, you were looked after
ever caring, ever dying parents...
living, toiling, striving just for you...
sacrificing just to bring you up...

Your tender hands holding theirs...
your sweet smile smiling at them...
they give all their life just for you...
they even forget to live their life for you...

Changes in mindset..
changes in generation...changes in your outlook...
never do some realise the true value...
of what parents really mean...

old age homes..plenty how can some people be mean...
dumping own parents into them...
with their cherished memories...
of their everloving, loved children...
spent their lives...in some dark lighted home....
I can’t keep my eyes open at this atrocity
Mourning and crying of human evolutions
Caused just by us ourselves…
The world has become so vigorous and turbulent
It seems as though it is quaking every second
I am watching through a broken window pane
I can see streams of red blood
Flowing through the cracks in front of me
But beyond the glass pane,
I can visualize some sort of paradise
I can see a melodious river flowing…
She wrinkles and says that “I am crying”
She doesn’t want to live anymore

Every second there seems to be a bomb storm
And we the same species are put prey to see it…
To see our own siblings die of unbearable pain
God, when will mother earth be free from these pains?
I believe it’s already time up
For we do not deserve to be alive in this cruel world
A world with growling hands ready to plunge into our flesh
We don’t deserve the earth anymore…punish us Lord! Punish us!
The farther you are moving
Away from me...

The Touch Of Loneliness
The time we are left alone..
no one to bother..no one to smile...
when we stay in a place away from home...
the realization of what parents are for us...
it may be the time when we do...
The time when we are left only with our thoughts...
we ponder them on...
may print in as a poem...diary entry...
the touch of loneliness...
may give rise to poems and memories...
The crave for seeing our parents...
days counted in our diary...
awaiting them...in a home away from home...
the destiny of love and parting...
realized when our beloved are away from us....

The Painting

When he looked far the mountains stood
covered with snow and mist
The river flowed from the mountains
down the deep valley
The birds were silent as the air was chill
He too his paint brush and mixed the colours
Green, Blue, White, Yellow
A white sheet spread in front of him
He glanced at the sheet and
smiled before he started
He gently shaded the picture of a damsel
She had almond eyes, peach lips and
Beautiful smile
She looked like a statue made of snow
A damsel which no ages saw
He sketched the final touches of her
And then just went closer
Her eyes, her almond eyes looking in to his
and he just chanted into her ears
I love you

The Call
I ask the flowers to bloom faster
Oh dear clouds please pour your tears now. . .
My heart is dwelling to hear the thunder
Winds. . .blow faster. . .I need to feel your presence. . .
Oh my sun...Let me see you one more time. . .
Dear clouds . . .move away from the moon. . .
Let me enjoy the beauty of the moon. . .
The river that flows next to my home. . ..
Please allow me to look at you. . ..
So that I can see myself. . .
Oh dear nature. . .please sing a melody
Please sing a song. . ..for me to hear. . ..
The fire in the next room. . .
Please burn a bit bore stronger. . .
Am feeling weak. . .within myself. . .
Oh god. . ..may I ask you to grant me one more Day of life. . .
For I want to enjoy the world a bit more. . .
But, now I am being called by you. . .
And I need to come to u. . ..

SILENCE

The sea will gush into the shore
With its rage and anger burning in it
Still you won’t realize how much you loved me
When it’s all calm and she lays silent,
Silent more than the deepest depth,
That time you will realize how much you loved me…
The fire will spread its anger to its maximum
Burning and growling as though to swallow the world
Even then you wouldn’t realize how much you loved me
When it has been suppressed to die
Die and become ashes…she will lay silent…
Then you will realize how much you loved me…
The wind would blow with fury and anger
It would blind your vision spreading blurriness around
Even then you would not realize how much you loved me
When it all stops and the world is silent
Silence that can make you feel deafened
Then you will realize how much you loved me
When I scream about what you meant to me
When there is a sea of tears that tell how much you meant to me
When I cry in a state where I can't hear the outside world…
You would not realize how much you loved me…
But, when I become silent…silent like the silence after storm…
When my words never speak of you…when my silence haunts you…
That time you will realize how much you loved me…