Showing posts with label ezhuthu online. Show all posts
Showing posts with label ezhuthu online. Show all posts

Thursday, September 10, 2009

വത്സരങ്ങള്‍ കൊഴിയുമ്പോള്‍ -പാവപ്പെട്ടവന്‍




പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.
അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും,
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും,
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .

Tuesday, September 8, 2009

winnie j panicker talks


When did you start writing?

I started writing when I was in my 7th grade. I was 13 then. It was my dad who introduced me the site poetry.com and in the beginning I used to just write for fun. Later I started to realize that poetry was a medium through which I can express my thoughts freely.


*How, why and when did decide you wanted to be a published writer? How did you go about it? What did you do to achieve this end?


When I had a set of poems in my hand, I thought of publishing it. My first book “Loveliness of Dawn” was published in the 2004 when I was doing my 11th grade.

It was a collection with 33 of my poems. I contacted the “MaluBen” Publishers, Arayoor for this and finally they published my book. The foreword was written by Shri Ayyappa Panikker.



*How would you describe the writing you are doing?
*Who is your target audience? What motivated you to start writing for this audience?


I write about all topics. There is no particular topic that I focus on while writing. I don’t usually use rhymes or a pattern. Most of my poems are in the style of prose. I am 19 now and actually little inclined towards the emotional side of writing. I try to mix emotions with color, nature etc. Sometimes I make the people of the society the target audience. I also try to portray the ills of the society through my poems.


*In the writing that you are doing, who would you say has influenced you most?


Well…I personally don’t have a favorite writer or author. I like Sylvia Plath and Robert Frost. There is no particular person who has influenced me, but my parents have inspired me and have encouraged me to write a lot. I would right now say that they are the people who have given me the urge to write.

Apart from my parents, the literary associations in Saudi Arabia have helped me a lot. I would never forget the contribution and support “Pallikoodam” and “nice India” have given me. My friends too have a bog part in the support rendered.


*What are your main concerns as a writer? How do you deal with these concerns?


I would like the society to know about the ills happening. I just pen down my feelings and I believe it’s the obligation of every writer to portray to the common man about their rights and freedom. I have written some poems on social issues such as prostitution, war, corruption etc. my poem “Filthy Roads” is about the tragic life of some unfortunate women in the Red streets. Like this I want the common man to know their surroundings.



*How have your personal experiences influenced the direction of your writing?


Till my 10th grade, I was in Saudi Arabia. There, I used to miss my home. I never got the opportunity to stay with my grandparents. I used to miss that part of my life and have written some poems based on old age. Poems like “one day even you will be”, “grandfather memories, etc are of that type.

After leaving Saudi, I happened to experience hostel life and there too I used to write about the loneliness. Being in my teens, infatuations have also found a place in my poetry. I have not gone through any tragic experience in my life. I believe that I am person who has not gone through much problems. I have a very supportive family with me.


*What are the biggest challenges that you face? And, how do you deal with these challenges?


Being recognized as a writer is not an easy task. I am just climbing the steps to learn new things. If there is anything in my poems that readers find worth, then I would consider it my blessing. Right now I am not considering anything as a challenge. I have a dream to write some thing really different. Something with a mix of colors, love, passion, music, thoughts etc…I am trying to get that!


*How many books have you written so far? (Please include titles, publisher, date of publication and a brief description of the book/books.)


I have written one book, “Loveliness of Dawn” which was published by MaluBen Publishers, Arayoor, in the year 2004. The book contained my poems which I wrote till my age of 15. It had topics like old age, war, nature, friendship etc. the poems were all short ones and more of a prose type.


*Do you write everyday? How does each session start? How do you proceed? How, where and why does it end?


No, I don’t write everyday. I write when I get the urge to do it. Sometimes I keep the points that I want to write collected in my mind and jot them down when I get time. I usually like to write when it is evening and silent. Once I start writing, I finish it in around 10 minutes time. I never leave my poems incomplete or for a later time. Once I sit to write, I get up only after completing it.


*What is your latest book about? How long did it take you to write it? Where and when was it published? How did you chose a publisher for the book? Why this publisher? What advantages and/or disadvantages has this presented? How are you dealing with these?


My latest book has been named “Flowers on the Violin”. I didn’t write with an aim to publish my next book. It was just that I keep writing. When it came to a collection then I thought of making it a book. This book contains some of the poems that I have written since my 10th grade till now. I have contacted the Bluemango books publishers for the publication. Mr. M.K Harikumar is the CEO of Bluemango books. I came to learn that they publish only English Works. I felt an interest because they also have competitions for best student poet, best student short story writer etc. This inspired me. And I just sent my poems for the competition.

Bluemango books presented me with the best student poet award 2008. It was one big surprise life and God gave me. I was privileged because a noted literary group recognized me. As I said earlier, I consider it a blessing and now I am more responsible as a writer. I will have to concentrate on serious topics. And I am trying my level best to do it too,


I also got the opportunity to meet some of the great personalities in the literary field. My encounters with Harikumar sir, Leelavathy Mam, Ayyappa Panikker Sir,etc will be stored as gems in my memory.


*Which aspects of the work that you put into the book did you find most difficult? Why do you think this was so? How did you deal with these difficulties?


Actually I start writing a poem only if I am fully confident about it. So when I write I don’t find it very difficult. I sometimes find a difficulty finding the correct words. But, If I sit for a while, I get the right word or at least a similar satisfying line.


*Which aspects of the work did you enjoy most? Why is this?


As I said earlier, I write only if I am fully confident about it. In that way I enjoy everything that I write. To pick out a few, I enjoyed writing “Flowers On The Violin”. I felt there was some music in that poem. Then I enjoyed “Silence’. That was a poem that gave me some kind of emotional satisfaction. There are other poems too like “Axe Across my Heart”, ‘The call” etc.


*What sets the book apart from the other things you've written?


My previous book was written when I was just around 15. And that book contained the thoughts of a child. Current issues, love, war, nature, colors, music, and all have found a place in my new book.

I believe it’s the readers who are the ones to analyze the difference in the second book. As usual as a person grows, his/her way of thinking will also grow. And maybe I also grew that way.


*In what way is it similar?


I have written about nature, old age, parents etc in my first book too. And these topics have found place in the second one also. There will surely be similarity in the way I write. I really don’t know how to explain about the book. The topics that have been taken for the first book have been taken for his too, the only difference being, I wrote it in a different angle.


*What will your next book be about?


I find pleasure in writing poetry and feel that it’s the easiest medium for me to communicate. I will continue writing poems and if possible publish them . As of now I haven’t started tot think about my next book. If at all am doing another book, it will surely be poems.


*What would you say has been your most significant achievement as a writer?


As I said earlier, at the age o 19, being recognized as a writer is an achievement. I consider this recognition a blessing and will surely be more responsible as a writer.
bluemango books

Sunday, August 30, 2009

രണ്ടു കഥകള്‍: ബോണി പിന്റോ



പൂതന

ഇന്നു മുതല്‍ നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് സ്വാമിക്ക്. രാത്രി കൂട്ടുകാരൊത്ത് കാന്റീനില്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആരോ പറഞ്ഞു, "നമ്മുടെ മുത്തിന്റെ കഴുത്തില്‍ ഇന്നും ബാന്‍ഡ് ഐഡ് ഉണ്ട്." കേട്ടവര്‍ ചാടി എഴുന്നേറ്റിരുന്നു. "ആര്, നമ്മുടെ രാജിയുടെയോ? ,
ഇന്നലെ ആരായിരുന്നാവോ കൂടെ ?" ആരോടെന്നല്ലാതെ അവര്‍ പറഞ്ഞു ചിരിച്ചു. കാര്യം മനസിലാവാതെ കാപ്പി താഴെ വച്ചു സ്വാമി ചോദിച്ചു, "അതിനിപ്പോ എന്താ? അവളുടെ കഴുത്തില്‍ വല്ലതും പറ്റിയതായിരിക്കും." "പട്ടരില്‍ പോട്ടനില്ലെന്നാ വെപ്പ്, പക്ഷെ താന്‍ പാഴായിപ്പോയല്ലോടോ.." അവര്‍ പൊട്ടി ചിരിച്ചു. " എടൊ സ്വാമി , അവളുടെ കഴുത്തില്‍ ലവ് ബൈറ്റ് ആണ് . അത് മറക്കാനാണീ മേക്കപ്പ് , മനസിലായോ?" "ലവ് ബൈറ്റോ ?
എന്നുവച്ചാ...?" " താനവിടന്നും പോയല്ലോടോ, ഇതാ പറയുന്നതു സമയത്തിനും കാലത്തിനും കല്യാണം കഴിക്കണം എന്ന്." അവര്‍ ഒരു കൊച്ചുകുട്ടിയോടെന്ന പോലെ വിവരിച്ചു കൊടുത്തു. "നല്ല ശക്തിയായി ദേഹത്ത് ചുംബിക്കുമ്പോള്‍ ഉണ്ടാവുന്ന പാടുകളാണ് ലവ് ബൈറ്റ് . ഇനി ആര്‍ത്തവം എന്താണെന്നൊക്കെ അറിയാമല്ലോ അല്ലെ?" അവര്‍ കളിയാക്കി ചിരിച്ചൂ. "അവര്‍ ഒരു പാവം സ്ത്രീയാ.., ഭര്‍ത്താവ് ഉപേക്ഷിച്ച് നില്ക്കുന്ന അവരെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കരുത്."
സ്വാമിയുടെ വാക്കുകള്‍ കളിയാക്കുന്ന സ്വരത്തില്‍ അവിടെ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിച്ചിരി. "ഒന്നെഴുന്നേറ്റു പോടോ സ്വാമി." ചിരിച്ചുകൊണ്ടവര്‍ എഴുന്നേറ്റു. അവരവരുടെ ജോലി സ്ഥാനങ്ങളിലേക്ക് നടക്കുമ്പോള്‍ സ്വാമി ലവ് ബൈറ്റിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇത്രയും കാലത്തെ ജീവിതം കൊണ്ടു താനുണ്ടാക്കിയ ജ്ഞാനത്തിന് അതീതമായ ഒന്ന്. ഇതൊന്നു നേരിട്ടു കാണാന്‍ ആശ തോന്നി. മറ്റുള്ളവര്‍ക്ക് സംശയം തോന്നിക്കാതെ , എന്തോ എടുക്കാന്‍ മറന്ന വ്യാജേന അയാള്‍ തിരിഞ്ഞു
നടന്നു, രാജിയെ തേടി... "ഹലോ .....രാ .. രാജി." "ഹലോ ". അവള്‍ ജോലി തുടങ്ങാന്‍ പോകുകയായിരുന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാന്‍ഡ്-ഐഡ് ന് ഉള്ളില്ലൂടെ പൌഡര്‍ഇട്ട് മറയ്ക്കാന്‍ ശ്രമിച്ച ഒരു പാട് കണ്ടു. ആ പാടിന്റെ കടും ചുവപ്പ് വേരുകള്‍ പുറത്തു കാണാം. അയാളുടെ നോട്ടം അവളെ അസ്വസ്ഥയാക്കിയത് മനസിലാക്കി അയാള്‍ ചോദിച്ചു, "എന്ത് പറ്റി,...അല്ലാ കഴുത്തില് ...?" "ആ...അറിയില്ലാ.., എന്തോ
പ്രാണി കടിച്ചതാ.."അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം.അതോ പരിഭ്രമം ഉള്ളതായി എനിക്ക് തോന്നിയതാണോ? തിരിച്ചു സീറ്റിലേക്ക് നടക്കുമ്പോള്‍ രാജിയെക്കുറിച്ച് ആലോചിച്ചു. കാണാന്‍ അതിസുന്ദരി അല്ലെങ്കിലും എന്തോ ഒരു പ്രത്യേകത ഉണ്ട്. അതോ അവളെപ്പറ്റിയുള്ള കിംവദന്തികളാണോ അവളിലേക്കുള്ള ആകര്‍ഷണം. സീറ്റില്‍ വന്നു ജോലിയാരംഭിച്ചു. ഓഫീസ് ബോയ്‌ മധുരം വിളമ്പി. നിത്യ സംഭവം ആയതിനാല്‍ എല്ലാവരും മധുരം മേടിച്ചു കഴിക്കാറണ്ടെങ്കിലും , മധുരം
വിളമ്പാന്‍ കാരണം ആരും ചോദിക്കാറില്ല. പക്ഷെ സ്വാമി ചോദിച്ചു. "നമ്മുടെ മേനോന്‍സാറിന് ഒരു ആണ്‍കുട്ടി ഉണ്ടായി " സ്വാമി ഓര്‍ത്തു , നല്ല കാര്യങ്ങള്‍ ആര്‍ക്കും അറിയണ്ട. താല്‍പ്പര്യവുമില്ല. പക്ഷെ മറ്റുള്ളവരുടെ കുറ്റങ്ങളും ,കുറവുകളും എന്ത് പെട്ടെന്നാണ്‌ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഈ ലോകത്ത് ഏറ്റവും വിരസത നിറഞ്ഞ ജോലി ചിലപ്പോള്‍ കോള്‍ സെന്റരിലെതായിരിക്കും, അതുകൊണ്ടായിരിക്കും എല്ലാവരും സമയം പോക്കിനായി പരദൂഷണത്തില്‍ അഭയം
പ്രാപിക്കുന്നത്. സ്വാമി പലപ്പോഴും പരദൂഷണങ്ങളെ വിശകലനം ചെയ്തിരുന്നു. ഒരാളുടെ മകന്‍ പരീക്ഷയില്‍ തോറ്റെന്ന ദുഖവാര്‍ത്ത, ഒരു പൊട്ടിച്ചിരിയോടെ ആളുകള്‍ പറയും എന്നാല്‍ കൂട്ടത്തിലോരാള്‍ക്ക് ലോട്ടറിയടിച്ചാല്‍ , "ആ പണ്ടാരക്കാലന് ലോട്ടറിയടിചെടാ..." എന്ന് വ്യസനത്തോടെയെ പറയൂ . ആളുകളെ തിരുത്താന്‍ പറ്റുമോ? സ്വാമി നെടുവീര്‍പ്പിട്ടു. ഒരിക്കല്‍ സ്വാമിയുടെ ഷോപ്പിങ്ങിന് ഇടയ്ക്ക് ,രാജിയെ ഒരു ചെറുപ്പക്കാരനോപ്പം ദൂരെ കണ്ടു. അയാള്‍ക്ക്‌ വിശ്വാസമായില്ല. ഇവളെ
പറ്റിയുള്ള പരദൂഷണങ്ങള്‍ എല്ലാം സത്യമായിരുന്നോ? അകാരണമായ ഒരു വിഷമം വെറുതെ മനസിലേക്കു വന്നു. അത് ചിലപ്പോള്‍ അവളുടെ കാമുകന്‍ ആയിരിക്കാം , ഭര്‍ത്താവില്ലാത്ത അവള്‍ക്കും വേണ്ടേ ഒരു ജീവിതം? സ്വാമി ആശ്വസിച്ചു. പിന്നീട് അവളെ ഓഫീസില്‍ വച്ചു കാണുമ്പോള്‍ എല്ലാം മറ്റാര്‍ക്കും അറിയാത്ത ഒരു രഹസ്യം കണ്ടു പിടിച്ചപോലെ അയാള്‍ നോക്കി ചിരിക്കുമായിരുന്നു. അവള്‍ക്കത് മനസിലായോ എന്നറിയില്ല. പിന്നീട് പലപ്പോഴായി രാജിയെ
പലരുടെ കൂടെയും കണ്ടു. ഒരിക്കല്‍ അവരുടെ കമ്പനി മാനേജരുമായി കടപ്പുറത്ത്, പിന്നെ സിനിമാ ഹാളില്‍...അങ്ങിനെ പലയിടത്തും വച്ചു കണ്ടു. സ്വാമിയുടെ മനസ്സില്‍ രാജിയുടെ ചിത്രം മാറുകയായിരുന്നു. ആ ചിത്രത്തിലെ രാജിയുടെ ചുണ്ടുകളുടെ നിറം കടുത്തു, മുഖത്ത് പൌഡര്‍, തലയില്‍ മുല്ലപ്പൂ.... അയാളോര്‍ത്തു, അവള്‍ രാജിയല്ല, രാജമല്ലി, രാജമല്ലികാബാണന്‍. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ആദ്യത്തെ ജോലിയായിരിക്കാം വ്യഭിചാരം.പണത്തിന്,
കാര്യസാധ്യത്തിന്‌, ജോലികയറ്റത്തിന്... എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് അതിന്നും തുടരുന്നൂ, രാജികളിലൂടെ. അവളോടുള്ള സഹതാപം വേറൊരു വികാരമായി മാറുന്നത് സ്വാമിയറിഞ്ഞു. പ്രാപ്യമായ ഒന്നായിട്ടു കൂടി സ്വാമിയെ , അവളിലെക്കുള്ള വഴിയില്‍ നിന്നും എന്തോ പിന്തിരിപ്പിക്കുന്നു. അവളുടെ കഴുത്തില്‍ ജീവികള്‍ കടിച്ചു മുറിവേല്‍പ്പിച്ചു കൊണ്ടേ ഇരുന്നു. കാല ചക്രം തിരിഞ്ഞുകൊണ്ടിരുന്നു. സ്വാമിക്ക് ശനിയുടെ അപഹാര കാലം. സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് നട്ടെല്ല് ഒടിഞ്ഞ കമ്പനി ,
വെള്ളിയാഴ്ചതോറും നൂറുകണക്കിന് സഹ പ്രവര്‍ത്തകരെ പറഞ്ഞു വിട്ടു കൊണ്ടിരിക്കുന്നു.ജോലി പോയ്ക്കഴിഞാലുള്ള അവസ്ഥയെക്കുരിചാലോചിച്ച് ഭാവിയിലേക്കൊരു പരിശീലനം പോലെ നഖം തിന്നു തുടങ്ങിയ ആള്‍ക്കാര്‍. പക്ഷെ അപ്പോളും രാജി സന്തോഷവതിയായിരുന്നു.ഒരു തരിമ്പു പോലും ഭയമില്ലാതെ. അവള്‍ മാത്രമല്ല , മാനേജരുടെ റാന്‍മൂളികളുടെയും , അവരുടെ വലം കൈകളുടെയും ചിരികള്‍ പൊള്ളുന്ന ഈ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു. സ്വാമിയുടെ ആ കമ്പനിയിലെ സേവനം ഏറിപ്പോയാല്‍ അടുത്ത
വെള്ളിയാഴ്ച്ചയായ നാളെ വരെ മാത്രമെന്ന് ഏകദേശം അയാള്‍ക്ക്‌ ഉറപ്പായി. മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തതയില്ലാത്ത ദുരിതങ്ങള്‍ തന്നെ സ്വാമിക്കും, ബാങ്കിലെ ലോണ്‍, വാഹന ലോണ്‍,ചിട്ടി, വട്ടി.... അയാള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്ന പോലെ തോന്നി. കഴിവുള്ളവര്‍ക്ക് ജോലി നിഷേധിക്കപ്പെടുന്നു,പകരം സ്വവര്‍ഗഭോഗികളായ ആണ്‍കോലങ്ങളും, അഭിസാരിണികളും ആ സ്ഥാനത്ത് വാഴ്ത്തപ്പെടുന്നു.സ്വാമിയെ ഒരുതരം നിസംഗത പിടികൂടിയിരിക്കുന്നു,അല്ലെങ്കില്‍ എല്ലാത്തിനോടും ഒരുതരം പക.
സദാ ചിന്തയിലാണ്ടു. ഒഴിക്കാന്‍ വന്ന മൂത്രം പോലും ചിന്തയില്‍ കുരുങ്ങി നിന്നപോലെ. ഒടുവില്‍ മൂത്രമോഴിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അയാളുടെ പുരുഷത്വത്തെ നോക്കി അയാള്‍ ആലോചിച്ചു. " അടുത്ത ജന്മമെങ്കിലും ഒരു പെണ്ണായി ജനിപ്പിക്കണേ... ഒരു പായും തലയിണയും കൂടി കിട്ടിയാല്‍ ഈ ലോകം ഞാന്‍ കീഴടക്കും". ടോയിലെറ്റില്‍ നിന്നും പുറത്തുവരുമ്പോള്‍ , എതിര്‍വശത്തുള്ള സ്ത്രീകളുടെ ടോയിലെറ്റിലേക്ക് രാജി കയറുന്നത് കണ്ടു. അയാളുടെ ചിന്തകള്‍ വഴിപിരിഞ്ഞ്
ഓടാന്‍ തുടങ്ങി. ഏതാനും മണിക്കൂറിനകം താനീ സ്ഥാപനത്തോട്‌ വിട പറയും. മുലകളില്‍ വിഷം തേയ്ച്ചു ആളെ മയക്കി കൊല്ലുന്ന പൂതനയാനവള്‍, അയാള്‍ ആലോചിച്ചു.എങ്കില്‍ കൃഷ്ണന്‍ ഞാന്‍ തന്നെ , ഈ രാത്രി തന്നെയാവട്ടെ അവളുടെ ശാപമോക്ഷം. ഒരു യന്ത്രപ്പാവയെപ്പോലെ അയാള്‍ സ്ത്രീകളുടെ ടോയിലെറ്റിന്റെ വാതില്‍ തുറന്നു. അവിടെ കണ്ണാടിയില്‍ മുഖം നോക്കുന്ന രാജി മാത്രം. സ്വാമിയെക്കണ്ട് അമ്പരന്ന് , ചെറുതായി പൊന്തിയ ചിരിയടക്കി
അവള്‍ പറഞ്ഞു, "പുരുഷന്മാരുടെ ടോയിലെറ്റു എതിര്‍ വശത്താണ് , ഇതെന്തുപറ്റി... ?'' നിശബ്ദം അഗ്നിമയമായ കണ്ണുകളോടെ ,ശരീരത്തില്‍ പാടുകളുണ്ടാക്കുന്ന ഒരു ജീവിയായി അയാള്‍ മാറുകയായിരുന്നു.

തലച്ചോറിന്റെ താക്കോല്‍

അവര്‍ അച്ഛനെ കൊണ്ടുവന്നു .നിലത്തു കിടത്തി.മുറി മുഴുവന്‍ ചന്ദനത്തിരിയുടെ മണം. രാമായണ പാരായണം. എന്റെ ചിന്തകള്‍ തണുത്തു ഉറയുന്നതു പോലെ തോന്നി.പക്ഷെ ഞാന്‍ കരഞ്ഞില്ല.ഒരു ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെക്കാള്‍ കൂടുതല്‍ പക്വത ഞാന്‍ കാണിച്ചു.അതോ ഞാന്‍ മരവിച്ചു കഴിഞ്ഞിരുന്നോ..?
ഞാന്‍ അമ്മയുടെ മുറിയില്‍ പോകാതെ, തെക്കേ മുറിയിലേക്ക് പോയി.അവിടെ അച്ഛന്റെ കാര്‍ഗോ പാഴ്സലുകള്‍ നിരത്തി വച്ചിട്ടുണ്ട്. അതിനെല്ലാം അച്ഛന്റെ മണം ആണ്.ദുബായ് യുടെ മണം. ചെറുപ്പത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത് "ദുബായ് " മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് എന്നാണ്. കാരണം അച്ഛന്‍ കയറിയ വിമാനം മേഘങ്ങള്‍ ക്ക് ഇടയില്‍ എവിടെയോ ആണ് പോയി മറഞ്ഞത്.തിരിച്ചു വരുന്നതും അവിടന്നു തന്നെ.
ഇളയച്ചന്‍ വിളിച്ചു.
"കര്‍മങ്ങള്‍ക്ക് സമയമായി".
ഞാന്‍ ഒന്നും മിണ്ടിയില്ല. ഇളയച്ചന്‍ എന്നെ കുളക്കടവിലേക്ക് കൂട്ടി കൊണ്ടുപോയി.
തിരിച്ചുവരുമ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍.അച്ഛനെ പന്തലില്‍ കിടത്തിയിരിക്കുന്നു.മുത്തച്ഛന്‍ ഇറയത്തു ഇരുപ്പുണ്ട്‌, നടക്കാന്‍ വയ്യ. കര്‍മങ്ങള്‍ എല്ലാം വളരെ വേഗത്തിലായിരുന്നു. പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ ബോഡി പെട്ടെന്ന് ദഹിപ്പിക്കണം, ആരോ പറഞ്ഞു.ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്,നമ്മള്‍ എല്ലാവരും മരിക്കുമ്പോള്‍ മസ്ഥിഷ്കാമോ ,ഹൃദയമോ ഏതെങ്കിലും ഒന്നേ മരിക്കൂ. എന്റെ അച്ഛന്റെ ഹൃദയം മാത്രമെ മരിച്ചിട്ടുള്ളൂ എങ്കിലോ ?തലച്ചോറില്‍ ഇപ്പോഴും എന്നെപ്പറ്റി ചിന്തിക്കുന്നുണ്ട് എങ്കിലോ?
ദഹനം കഴിഞ്ഞു . ഇരുട്ടി . അടുത്ത ആള്‍ക്കാര്‍ ഓരോരുത്തരായി പോയിത്തുടങ്ങി. എന്റെ മുറി മുകളിലെ നിലയിലാണ്. അവിടെ നിന്നാല്‍ മുറ്റത്തെ പന്തലിലെ വെളിച്ചം കാണാം, അച്ഛന്റെ ചിതയും.... ഏകാന്തതയുടെയും ഉത്തരവാദിത്വതിന്റെയും ചൂടു വമിക്കുന്ന ഒരു നീണ്ട കനല്‍ ചതുരം പോലെ തോന്നി. ഞാന്‍ കരഞ്ഞില്ല.

ദിവസങ്ങള്‍ കഴിഞ്ഞു . സ്കൂളില്‍ പോയിത്തുടങ്ങി. അധികം ആരോടും സംസാരിച്ചില്ല.മിക്കപ്പോഴും ഒറ്റക്കുതന്നെ.ഒറ്റ മകനായതു കൊണ്ട് ഏകാന്തത ഒരു പുതിയ അനുഭവം ആയിരുന്നില്ല.പക്ഷെ ഇപ്പോള്‍ ഞാനത് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഓഗസ്റ്റ് ഏഴ് , രാവിലെ , ഓണ പരീക്ഷക്ക്‌ കുറച്ചു ദിവസം മുന്പ് . അന്നാണ് അച്ഛന്റെ മരണ ശേഷം ഞാന്‍ ആദ്യമായി ഇ-മൈല്‍ പരിശോധിച്ചത്. അച്ഛനയച്ച ഒരു ഈ-മേഇല്‍ കണ്ടു.അപകടം പറ്റുന്നതിനു മുന്‍പ്‌ എപ്പോഴോ അയച്ചതാണ്.ഓണത്തിന് നാട്ടില്‍ വരുന്നതിനെ പറ്റിയും ,വരുമ്പോള്‍ എനിക്ക് കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയച്ചു കൊടുക്കാന്‍ പറഞ്ഞുകൊണ്ടുള്ളതായിരുന്നു എഴുത്ത്‌.
ഞാന്‍ മറുപടി എഴുതി .കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്,പിന്നെ കുറെ വിശേഷങളും, അമ്മയെ പറ്റി,പരീക്ഷയെപറ്റി,ഞാന്‍ പിന്നോക്കം നില്ക്കുന്ന വിഷയമായ കെമിസ്ട്രിയെ പറ്റി....അങ്ങിനെ ഒരുപാട്.....എനിക്ക് വല്ലാത്ത ആശ്വാസം തോന്നി .അച്ഛനോട് നേരിട്ടു സംസാരിച്ച പോലെ.അന്ന് വൈകുന്നേരം അച്ഛന്റെ എഴുത്ത് ഒന്നുകൂടി വായിക്കണം എന്ന് തോന്നി.തോന്നലുകള്‍ക്ക് യുക്തി ഇല്ലല്ലോ..
ഞാന്‍ കംപ്യുട്ടര്‍ തുറന്നു.സ്ക്രീനില്‍ ഒരു അസാധാരണ വെളിച്ചം ."എനിക്ക് അച്ഛന്റെ മറുപടി."എനിക്ക് വിശ്വസിക്കാനായില്ല .അതെ ശൈലി .ഞാന്‍ കെമിസ്ട്രി പരീക്ഷയില്‍ ജയിക്കും എന്നൊരു പ്രവചനവും!! എന്നെ ആരെങ്കിലും പറ്റിക്കുകയാണോ? പക്ഷെ ഇതു അച്ഛന്റെ പേരില്‍ തന്നെയാണ് വന്നിരിക്കുന്നത്. ഇതു വേറെ ആരെങ്കിലും ആണെങ്കില്‍ തന്നെ പാസ്‌ വേഡ് എങ്ങിനെ കിട്ടും? ഞാന്‍ കംപ്യുട്ടര്‍ ഓഫ്‌ ചെയ്തു.
എന്റെ തലയില്‍ സംശയത്തിന്റെയും സന്തോഷത്തിന്റെയും മണല്‍ കാറ്റ് അടിക്കുന്നത് പ്പോലെ തോന്നി.എന്തായാലും അച്ഛനുമായുള്ള ഈ പുതിയ സംവേദനം ഞാന്‍ ഒറ്റയ്ക്ക് ആസ്വദിക്കാന്‍ തീരുമാനിച്ചു.പക്ഷെ അച്ഛന്റെ പാസ്‌ വേഡ്? അത് വേറെ ആര്‍ക്കെങ്ങിലും അറിയാമായിരിക്കുമോ? ഇല്ല... ഇതു അച്ഛന്‍ തന്നെ ...
പിന്നിട് സന്തോഷത്തിന്റെ നാളുകളായിരുന്നു.സന്തോഷം ,ദുഃഖം,ടെന്‍ഷന്‍,എന്തുവന്നാലും അച്ചന് ഒരു മെയില്‍ .അന്ന് വൈകുന്നേരം തന്നെ മറുപടിയും വരും.അച്ഛന്റെ പ്രവചനം പോലെ ഓണപരീക്ഷയില്‍ മാത്രമല്ല,വര്‍ഷ പരീക്ഷയിലും ഞാന്‍ കെമിസ്ട്രിക്കു ജയിച്ചു.അച്ഛന്റെ പ്രവചനം എപ്പോഴും ഫലിക്കാറുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.ഞങ്ങള്‍ പരസ്പരം എഴുതിക്കൊണ്ടേ ഇരുന്നു.ആരോടും പറയാനാവാത്ത ഈ സൌഭാഗ്യം ഉള്ളിലൊതുക്കി വര്‍ഷങ്ങല്‍ കടന്നു പോയി.എനിക്ക് മുഖക്കുരുക്കള്‍ വന്നു, ശബ്ദം പതറി, പൊടി മീശ വന്നു, പക്ഷെ ഷാരൂഖാന്‍ മീശ വെക്കാത്തത് കൊണ്ടു ഞാനും വച്ചില്ല. എല്ലാം എഴുതിക്കൊണ്ടിരുന്നു.എനിക്ക് അച്ഛനില്‍ നിന്നു ഒന്നും ഒളിച്ചു വെക്കാനാവില്ലായിരുന്നു. പറഞ്ഞില്ലെങ്കിലും അച്ഛന്‍അതറിയും. അതിനെപറ്റി ചോദിക്കുകയും ചെയ്യും. കൗമാരത്തിന്റെ തുടക്കത്തിലെ ഇളയച്ഛന്റെ മകളുമായുള്ള വഴിവിട്ട ബന്ധം, സിഗരട്ട് വലി ...അങ്ങിനെ പലതും ഉപദേശിച്ചു നേരെയാക്കി.പക്ഷെ സിഗരട്ട് വലി ........ ഇടക്കൊക്കെ ഉണ്ട് .

അച്ചന് കത്ത് എഴുതുമെങ്കിലും ഇന്നും എനിക്ക് ഉറപ്പില്ല, അത് അച്ഛന്‍ തന്നെ ആണെന്ന്. ആരാണതെന്നു കണ്ടുപിടിക്കാന്‍ എനിക്ക് വല്ലാത്ത ഒരാഗ്രഹം തോന്നി. ഒരു പക്ഷെ കൌമാരക്കാരന്റെ അപക്വതയും എടുതുചാട്ടവും ആയിരിക്കാം.പാസ്‌ വേഡ് കിട്ടി അത് തുറന്നാല്‍ , പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന കഥ പോലെയാവുമോ? അച്ഛനെ ചോദ്യം ചെയ്യലാവുമോ?
അച്ഛനുമായി ബന്ധപെട്ട ഓരോരോ വാക്കുകള്‍,പാസ്വേഡ് ആയി അടിക്കാന്‍ തുടങ്ങി. പേരുകള്‍, സ്ഥല പേരുകള്‍ ,നമ്പരുകള്‍....അവസാനം തെറികള്‍ വരെ.........അത് തുറന്നില്ല! രാവും പകലും ഞാന്‍ പാസ്‌ വേഡ് നെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.കഴിക്കുമ്പോള്‍, കുളിക്കുമ്പോള്‍, ബസ്സില്‍ , ക്ലാസ്സില്‍......ഞാനാകെ നിരാശനായി തുടങ്ങിയിരുന്നു. പക്ഷെ ഇതു ഞാന്‍ അച്ഛനെ അറിയിച്ചില്ല.
ഒരു ദിവസം വൈകിട്ട് കോളേജില്‍ നിന്നു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഇളയച്ചന്‍ അവിടെ ഉണ്ടായിരുന്നു.എന്തോ പ്രശ്നം ഉള്ള പോലെ തോന്നി. വീടാകെ കലുഷിതമായിരുന്നു. ഇളയച്ചന്‍ മുതച്ചനോട് കയര്‍ത്തു സംസാരിക്കുന്നുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമാണ് വിഷയം. ഞാന്‍ മുകളിലെ മുറിയിലേക്ക് പോയി. തര്‍ക്കം മൂര്‍ഛിക്കുന്നത് കേള്‍ക്കാമായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇളയച്ചന്‍ ,അച്ഛന്റെ പേരും ഒരു പെണ്ണിന്റെ പേരും ചേര്‍ത്ത് എന്തോ പറയുന്നതു കേട്ടു .കല്യാണത്തിന് മുന്‍പുള്ള അച്ഛന്റെ പ്രേമ ബന്ധം. പെണ്‍കുട്ടിയുടെ പേരു ശരിക്കും കേട്ടില്ല.
ഞാന്‍ പതിയെ താഴേക്കിറങ്ങി പാതി പടിയിലിരുന്നു. തെക്കേ പറമ്പില്‍ താമസിച്ചിരുന്ന വറീത്‌ മാപ്പിള യുടെ മകള്‍. അതാണ് കക്ഷി. ക്രിസ്തിയാനി ആയതുകൊണ്ടും അഷ്ടിക്കു വക യില്ലതവരായതുകൊണ്ടും ആ ബന്ധം പാതി വഴിയില്‍ പിരിഞ്ഞു. ഇത്രയുമാണ് ഇളയച്ചന്‍ പറഞ്ഞതിന്റെ സാരം. അങ്ങേരു ഭ്രാന്ത് പിടിച്ചവനെപ്പോലെ വേറെയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഞാന്‍ തിരിച്ചു മുറിയിലേക്ക്, പോവാനൊരുങ്ങുമ്പോള്‍, ഒരു വെള്ളിടി പോലെ എന്റെ മനസ്സു പറഞ്ഞു "ആ പെണ്‍കുട്ടിയുടെ പേരാണ് അച്ഛന്റെ പാസ്‌ വേഡ് "എനിക്കെന്തോ അത് അത്ര ഉറപ്പായി തോന്നി.മനസ് വേറെ എങ്ങും പോവാതെ ആ ക്രിസ്തിയാനി പേരിനായി നെട്ടോട്ടം തുടങ്ങി .

മേരി, മറിയം, തേസ്യ, ലിസി .............ഛേ ,ഇതൊന്നും ആയിരിക്കില്ല.

ഇളയച്ചന്‍ വാതില്‍ കൊട്ടിയടച്ചു ഇറങ്ങിപ്പോയ ശബ്ദം കേട്ടൂ . എനിക്ക് ഓടിപ്പോയി ആ പെണ്ണിന്റെ പേരു ചോദിക്കണം എന്നുണ്ട്. പക്ഷെ അയാള്‍ പറയില്ല. ചോദിയ്ക്കാന്‍ പറ്റിയ സന്ദര്‍ഭവും അല്ല. ഇതു വേറെ ആരോടും ചോദിക്കാന്‍ പറ്റുകയുമില്ല. അമ്മയോട് ചോദിച്ചാലോ? അതുവേണ്ട....

അന്നുരാത്രി ഉറക്കം വന്നില്ല. ഓരോരോ വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു."പറമ്പില്‍ കിളക്കാന്‍ വരുന്ന കാര്‍ത്തികേയന്‍" പുള്ളിക്കാരന് അറിയാന്‍ പറ്റും.ഇവിടെ പണ്ടേ ഉള്ള ആളല്ലേ? പോരാഞ്ഞ് ഈ ആഴ്ച വീട്ടില്‍ പണിക്കു നില്കുന്നുമുണ്ട്.

നേരം വെളുപ്പിച്ചു.എട്ടു മണിയാക്കി .കാര്‍ത്തികേയന്‍ എത്തി. കാപ്പികുടി കഴിഞ്ഞു പറമ്പിലേക്കിറങ്ങി. ഞാന്‍ പുറകെ കൂടി.
"എന്താ കുഞ്ഞേ ഇന്നു കാല്ലെജ് ഇല്ലേ?" വിഷയം ഉണ്ടാക്കി ഞാന്‍ ചോദിച്ചു, ''തെങ്ങ് മൊത്തം മണ്ടരി ആയല്ലേ? ''
"അതെ കുഞ്ഞേ, എന്തുപറ്റി പറമ്പിലോട്ട് ഒക്കെ ? പിന്നെ മോന് ഇതിന്റെ ആദായം കൊണ്ടൊന്നും ജീവിക്കേണ്ട ഗതികെടില്ലല്ലോ? പഠിച്ചു അച്ഛനെ പ്പോലെ വലിയ എഞ്ചിനീയര്‍ ആയാമതി."
"ങാ..." സംസാരത്തിലെ താല്‍പ്പര്യക്കുറവു ഞാന്‍ മുഖത്ത് കാട്ടിയില്ല.
"കാര്‍ത്തിയേട്ടാ, തെക്കേ പറമ്പിലെ തടം എടുത്തു കഴിഞ്ഞോ?" സംസാരം പതിയെ തെക്കേ പറമ്പിലേക്കും ,മരിച്ചുപോയ വറീത്‌ മാപ്പിളയിലേക്കും ഞാന്‍ എത്തിച്ചു. പുള്ളിക്കാരന്‍ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ തൂമ്പ താഴെ വച്ചു പ്രഭാഷണം തുടങ്ങും. ഒടുവില്‍ വറീത്‌ മാപ്പിളയുടെ മകളുടെ പേരു സംസാരത്തിനിടക്ക്‌ പറഞ്ഞു. ഞാന്‍ പേരു എടുത്തു ചോദിച്ചു.
"മെര്‍ലിന്‍ എന്നാ കുഞ്ഞേ ..."
മെര്‍ലിന്‍ ...... എന്റെ തല ചുറ്റുന്ന പോലെ തോന്നി. എന്റെ മുന്നില്‍ കംപ്യുട്ടര്‍ സ്ക്രീന്‍ തെളിഞ്ഞു. എനിക്ക് ചുറ്റും ഇരുട്ട് മാത്രം. എന്റെ കണ്ണുകളില്‍ വെളിച്ചത്തിന്റെ ചതുരങ്ങള്‍.
പാസ് വേഡ് അടിച്ചു , അടിച്ചത് തുറക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞെട്ടിയില്ല.
അച്ഛന്റെ തലച്ചോറില്‍ കയറി ബന്ധങ്ങളുടെയും സുഹൃത്ത് വലയങ്ങളുടെയും ഫയലുകള്‍പരിശോധിക്കുന്നതുപോലെ തോന്നി. എന്റെ എഴുത്തുകള്‍ മാത്രമെ അച്ചന് കിട്ടിയിട്ടുള്ളൂ.
പക്ഷെ അതൊന്നും തുറന്നു നോക്കിയിട്ടില്ല !!!
ഞാന്‍ വര്‍ഷങ്ങള്‍ പഴയ മെഇലുകള്‍ പരിശോധിച്ചു . അച്ഛന്‍ മരിച്ചത് അറിയാത്ത കൂട്ടുകാര്‍ അയച്ച എഴുത്തുകള്‍.ആ എഴുതുകള്‍ക്കിടയില്‍ ഞാന്‍ ഒരു പേരു കണ്ടു."മെര്‍ലിന്‍ ". ഞാന്‍ ആര്‍ത്തിയോടെ അന്വേഷിച്ചു നടന്ന ആ പേര് എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ആ മെയില്‍ തുറക്കാനുള്ള ശേഷി ഞാന്‍ സംഭരിച്ചു ......... തുറന്നു.
"നാട്ടില്‍ ഓണത്തിന് വരുമ്പോള്‍ രണ്ടു ദിവസം ഇവിടെയും നില്‍ക്കണം. മോള്‍ അച്ഛനെ കാണാന്‍ തുള്ളി നില്‍ക്കുകയാണ്‌. അവള്‍ക്കു നിങ്ങള്‍ വരുമ്പോള്‍ ഒരു സാധനം......."
തുടര്‍ന്നു വായിക്കാന്‍ എനിക്കായില്ല.
"ഞാന്‍...., എനിക്കിനി....." ചിന്തകള്‍ കുരുങ്ങി നിന്നു.
ഞാന്‍ കംപ്യുട്ടര്‍ നിര്‍ത്തി.
മനസ്സിനെ പറഞ്ഞു മനസിലാക്കാന്‍ രണ്ടു ദിവസം വേണ്ടിവന്നു . ആര്‍ക്കും അറിയാത്ത സത്യം കണ്ടു പിടിച്ചതില്‍ സന്തോഷമാണോ, ദുഖമാണോ എന്നറിയില്ല. എനിക്ക് കുറ്റബോധം തോന്നേണ്ട ആവശ്യം ഉണ്ടോ? ഈ സത്യം എന്നില്‍ തന്നെ ഒതുങ്ങട്ടെ...അമ്മ ഇതു അറിയരുത് .ആരും ഇതു അറിയരുത്..
ഇതൊന്നും അറിയാത്തവനെ പോലെ അച്ചന് വീണ്ടും ഞാന്‍ മെയിലുകള്‍ അയച്ചു. പക്ഷെ മറുപടികള്‍ വന്നില്ല .അയാളുടെ ഇ-മെയില്‍ അക്കൌണ്ടിന്റെ കാലാവധി തീര്‍ന്നു. അങ്ങിനെ അയാളുടെ ഹൃദയത്തിനോപ്പം മസ്തിഷ്ക്കവും മരിച്ചു.

Friday, August 28, 2009

ഒരു ദിനാന്ത്യസ്മൃതി -വിജയൻ വിളക്കുമാടം


ഞാൻ പഴയൊരു കൽവിളക്ക്‌...
എണ്ണയില്ലാതെ
തിരിയില്ലാതെ
ധ്യാനിക്കുന്നു ഞാൻ
പ്രഭാതങ്ങൾകൊണ്ടുവരുന്ന
തൂമഞ്ഞിലും
ഉച്ചയുടെകൊടുംവെയിലിലും
സായന്തനത്തിന്റെ
കുളിർമ്മയിലും
രാത്രിയുടെ
നനുത്തത്തലോടലിലും
ഏകനായി നിൽക്കുന്നുഞ്ഞാൻ..
ഏകനായി ധ്യാനിക്കുന്നുഞ്ഞാൻ...
ഞാൻ പഴയൊരു കൽവിളക്ക്‌
പൂജാരിമാർ
തിരിഞ്ഞുനോക്കാത്ത
ശ്രീകോവിലിൽദേവി
നിശ്ചലധ്യാനത്തിലത്രെ!
കൽവിളക്കിന്റെ ദുഃഖങ്ങൾ
പറയാനാളില്ലാതെ
ഈറൻസന്ധ്യകൾ
മൂകമായ്പടിയിറങ്ങുന്നു
കാലം ഇവിടെ
നിശ്ശബ്ദമായ്‌ പിൻവാങ്ങുന്നു!

നിലനില്‍പ്പ്-ബ്രിജി

പിതാവിന്റെ പേരില്ലാതെ ഒരു നിലനില്‍പ്പ്‌ ഇല്ലെന്നായപ്പോള്‍ അമ്മയോട് ചോദിച്ചു .ഒരു മനുഷ്യന് ഉണ്ടായതാണ് നീ എന്നായിരുന്നു ഉത്തരം.നിയും ഒരു മനുഷ്യനായി ജിവിക്കണം എന്നും പറഞ്ഞു തന്നു.അന്ധനും ,ബധിരനും,മൂകനും,ആയ മനുഷ്യന്‍ എന്ന് പറഞ്ഞത് മാത്രം മനസ്സിലായില്ല.
പിന്നിട് ഒരു മനുഷ്യനായി ജീവിക്കാന്‍ വിഫലശ്രമം നടത്തി മാനസികമായി പതറിയപ്പോള്‍ തൊപ്പി വെച്ച ചിലര്‍ നിര്ധേസിച്ച്ച്ചു തൊപ്പി വെക്കാന്‍ .തൊപ്പി വെച്ചു പക്ഷെ ചെന്ന് കയറിയത്‌ ശൂല മേന്തിയവരുടെ ഇടയിലെക്കായിരുന്നു. ശൂല ത്തില്‍ കുത്തി ഉയര്‍ത്തിയ തൊപ്പി ഉപേക്ഷിച്ചു കാവി ഉടുത്തു .പക്ഷെ ശൂല വും പിടിക്കണം എന്നതായിരുന്നു ധര്‍മ സങ്കടം .

അപ്പോഴാണ്‌ നിലനില്‍പ്പും നിത്യ രക്ഷയും വേണമെങ്കില്‍ കുരിശിനെ അനുഗമിക്കാനുള്ള പ്രലോഭനവും ആയി ആരോ വന്നത്.ഒരു കവിളത്ത്‌ അടി കൊണ്ടാല്‍ മറ്റേ കവിളും കാണിച്ചു കൊടുത്താല്‍ ശാന്തിയുംസമാധാനവും കിട്ടുമെന്നും.ജിവിചിരിക്കുംപോള്‍ കിട്ടാത്ത ശാന്തിയും സമാധാനവും മരണ ശേഷം കിട്ടും.
എന്നാല്‍ മറ്റേ കവിളത്തും അടി വിണപ്പോള്‍ അമ്പരന്നു.എതിര്‍ക്കാനും പ്രതികരിക്കാനും നോക്കി. പക്ഷെ എല്ലാം ഒരു നിഴല്‍ യുദ്ധം .! പിന്നിട് ഒരു ദേശാടനക്കാരനായി ചെന്നെത്തിയതോ പകല്‍ വെളിച്ച്ചത്ത്തിലും കണ്ണടച്ചു തപ്പി തടയുന്ന ചില മുഖം മൂടികളുടെ ഇടയില്‍.

പരസ്പരം തിരിച്ചറിയാത്ത അവര്‍ കൊന്നും മരിച്ചു കൊണ്ടും ഇരുന്നു.
ഒടുവില്‍ മനുഷ്യന്‍ ആവണമെങ്കില്‍ അന്ധനും,ബധിരനും,മൂകനും,ആവണമെന്ന് പറഞ്ഞ അമ്മയെ അന്വേഷിച്ചു ജനിച്ചു വളര്‍ന്ന വിടിരിക്കുന്ന തെരുവിലേക്ക് പോയി.പക്ഷെ അവിടെ ജീവനില്ലാത്ത മൂര്‍ത്തികളെ പ്രതിഷ്ടിച്ച പലതരം ആരാധനാലയങ്ങള്‍ അല്ലാതെ വിടുകള്‍ ഉണ്ടായിരുന്നില്ല .

Sunday, August 2, 2009

പതിനെട്ടാം വയസ്സിലും പുരുഷന്‌ വിവാഹം-ഡോ. ജി.വേലായുധന്‍

അഞ്ചാറു വർഷങ്ങൾക്കു മുമ്പ്‌ മ്യൂസിയം ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന കാലത്തെ ഒരു സംഭവം. ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടി കാറിൽ വന്ന്‌ തനിയെ നടക്കുമായിരുന്നു. 17-20 വയസ്സു തോന്നിക്കും. കുട്ടിയുടെ വേഷം അവിടെ നടക്കാൻ വരുന്ന എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നു എന്നു മാത്രമല്ല പ്രായഭേദമന്യെ എല്ലാവരുടെയും ലൈംഗിക വികാരം ഉണർത്തത്തക്കതായിരുന്നു.



ഇതു നടക്കുന്നവരുടെ പലരുടെയും ചർച്ചാവിഷയവുമായിരുന്നു. തനിച്ചാണ്‌ കാറിൽ വരുന്നത്‌. രണ്ടു മൂന്നു റൗണ്ട്‌ നടന്നിട്ട്‌ കാറ്‌ ഓടിച്ച്‌ തിരിച്ചു പോകും. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ സൈക്കിളിൽ അതിവേഗം വന്ന്‌ കുട്ടിയുടെ മുമ്പിൽ സൈക്കിൾ നിർത്തി രണ്ടു മാറിലും തുരു തുറെ അമർത്തുകയും കവിളിൽ ചുംബിക്കുകയും ചെയ്തിട്ട്‌ സൈക്കിളിൽ കയറി പെട്ടെന്ന്‌ അപ്രത്യക്ഷണായി. കണ്ടു നിന്നവരെല്ലാം സ്തംബ്ധരായിപോയി. പെൺകുട്ടിയുടെ ഭാവഭേദങ്ങളറിയാൻ കഴിയില്ലായിരുന്നു. പെട്ടെന്ന്‌ കുട്ടി നടന്ന്‌ കാറിൽ കയറിപ്പോയി. മേൽപ്പറഞ്ഞത്‌ നേരിൽ കണ്ട ഒരു സംഭവമാണ്‌. ഇതുപോലെ നിരവധി സംഭവങ്ങൾ ദിനം പ്രതി നടക്കുന്നുണ്ടായിരിക്കണം.



ഇതിനുകാരണം പെൺകുട്ടിയാണോ, ആൺകുട്ടിയാണോ എന്നാരാരാഞ്ഞാൽ പെൺകുട്ടിയാണെന്നേ പ്രഥമദൃഷ്ട്യ പറയാൻ സാധിക്കൂ. ഇന്നു സമൂഹത്തിൽ നടക്കുന്ന പലതും ജനങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന പ്രകാരത്തിലുള്ളവയാണ്‌. സിനിമയായാലും, സീരിയാലായാലും, പരസ്യങ്ങളായാലും സ്ത്രീകളുടെ വേഷവിധാനങ്ങളായാലും എല്ലാം പ്രായഭേദമന്യെ പുരുഷന്മാരെ ലൈംഗിക വികാരം ഉണർത്തുന്നതാണ്‌. ഉത്തരേന്ത്യൻ സ്ത്രീകളുടെ വേഷമാണല്ലോ നമ്മുടെ നാട്ടിലും അതിവേഗം പ്രചരിച്ചുവരുന്നത്‌. അവർ മാറുകൾ നല്ലവണ്ണം മറക്കത്തക്കവിധത്തിലാണ്‌ വേഷം ധരിക്കുന്നത്‌. നമ്മുടെ സ്ത്രീകൾ പെൺകുട്ടികൾ പോകട്ടെ തൈക്കിളവികൾ അല്ല കിളവികൾ തന്നെ രണ്ടു മാറുകൾ അല്ലെങ്കിൽ ഒരുമാറെങ്കിലും മറയ്ക്കാതിരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്‌. മിക്കപ്പോഴും മാറു മറയ്ക്കാനുള്ള തുണിയെടുത്ത്‌ കഴുത്തിൽക്കൂടി പുറകോട്ടിട്ടിരിക്കും. പുരുഷന്മാർക്ക്‌ ലൈംഗികോത്തേജനം നൽകുന്നത്‌ എപ്പോഴും സ്ത്രീകളുടെ മാറുകളാണ്‌. അവ എങ്ങനെ പ്രദർശിപ്പിക്കുന്നുവേന്നതിനെ ആശ്രയിച്ചിരിക്കും എത്ര കണ്ടു സ്ത്രീകൾ ആ വിധത്തിൽ വിജയിക്കുന്നുവേന്നുള്ളത്‌. ഇത്‌ ഒരു വലിയ ദുഷ്പ്രവണതയാണ്‌. ലൈംഗിക അരാജകത്വം വിളിച്ചു വരുത്താനുതകുന്നത്‌.



പ്പോൾ അധ്യാപികമാർക്കും ചുരിദാർ ഉപയോഗിക്കാമല്ലോ? അധ്യാപികമാർ ഈ പ്രവണത തുടങ്ങിയാൽ ക്ലാസ്സിലെ ആൺകുട്ടികൾ പടിപ്പിക്കുന്നതു ശ്രദ്ധിക്കുമോ അതോ അവരുടെ വേഷത്തിൽ ശ്രദ്ധിക്കുമോ എന്നു പറയേണ്ടതില്ല. 13-15 വയസ്സിൽ തുടങ്ങുന്ന ലൈംഗിക വിചാരം ആൺകുട്ടികളിൽ 16-18 വയസ്സാകുന്നതോടെ മൂർദ്ധന്യത്തിലെത്തുന്നു. അവർ ഈ വികാരത്തെ ശമിപ്പിക്കുന്നതിന്‌ മിക്കവാറും പ്രകൃതിവിരുദ്ധ മാർഗ്ഗങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ഒരു ദിവസം മൂന്നും നാലും അതിലധികവും പ്രാവശ്യം ഈ ക്രീയകൾ നടത്തി ശമനം തേടുന്നവരുമുണ്ടാം. ഒരിഷ്ടപ്പെട്ട പെണ്ണിനെ കണ്ടാൽ അല്ലെങ്കിൽ ലൈംഗിക ഉത്തേജനം നൽകുന്ന വിധത്തിലുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ അതിനെ ഓർത്തുകൊണ്ടു മാത്രം ലൈംഗിക ചേഷ്ടകൾ ചെയ്യുന്ന ചെറുപ്പക്കാർ സാർവ്വത്രികമാണ്‌. അല്ലെങ്കിൽ അവർ ലൈംഗിക ശേഷി ഇല്ലാത്തവരായിരിക്കണം. ആത്മനിയന്ത്രണം കൊണ്ട്‌ പ്രശ്നം പരിഹാരം കാണുന്നവർ വളരെ അപൂർവ്വമാണ്‌.



മിക്ക കുട്ടികളും ഈ വക കാര്യങ്ങൾക്ക്‌ വശംവദരായി അവരുടെ സമയവും കഴിവും നശിപ്പിക്കുന്നതും സാർവ്വത്രികമാണ്‌. ഇങ്ങനെയൊരു പ്രതിഭാസം പ്രകൃതി നൽകിയില്ലായിരുന്നുവേങ്കിൽ അവർ എത്ര മാത്രം കഴിവും, കാര്യശേഷിയും, ബുദ്ധിസാമർത്ഥ്യവും പ്രകടിപ്പിക്കുമായിരുന്നു വേന്നുള്ളത്‌ ഊഹിക്കുകയേ വേണ്ടു. മിക്ക കുട്ടികളും അവരുടെ ലൈംഗികപരമായ കാര്യങ്ങളെപ്പറ്റി മുതിർന്നവരോടെന്നല്ല അന്വേന്യം തന്നെയും ആശയവിനിമയം ചെയ്യാറില്ല. അതിന്റെ ഫലമായി അവർക്ക്‌ ഒരു കുറ്റാബോധമോ അപകർഷതാബോധമോ ഉണ്ടാകുന്നതു പതിവാണ്‌. ഇവരിൽ പലരും ആരും അറിയാതെ എങ്ങനെയെങ്കിലും ധനം സമ്പാദിച്ച്‌ മുറി വൈദ്യന്മാരെ സമീപിച്ച്‌ അവരുടെ തെറ്റായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുമുണ്ട്‌. ചുരുക്കത്തിൽ മിക്കവാറും കൗമാരപ്രായത്തിലുള്ളവർ ലൈംഗികവികാരങ്ങൾക്കടിമപ്പെട്ട്‌ പൊട്ടാറായി നിൽക്കുന്ന അഗ്നിപർവ്വതംപോലെയാണ്‌. ഇതിന്റെ ഫലമായിരിക്കണം തുടക്കത്തിൽ സൂചിപ്പിച്ച സംഭവം. സൗകര്യം കിട്ടുന്ന ചെറുപ്പക്കാർ അവിഹിതബന്ധങ്ങളോ അപദ്ധസഞ്ചാരങ്ങളോ നടത്തും. കുറഞ്ഞ പ്രായത്തിലെ വിവാഹത്തിലേർപ്പെട്ടാൽ ഇതിനു ശമനമുണ്ടാക്കാം. സദാചാരമെന്നു പറയുന്നത്‌ ജനങ്ങളുടെ ചുണ്ടിൽ മാത്രം ഒതുങ്ങുന്ന ഒരു മിഥ്യയാണ്‌. അന്യരുടെ കാര്യത്തിൽ പലരും ഇതിൽ വാചലരായിരിക്കും, ശ്രദ്ധാലുക്കളുമായിരിക്കും. സ്വന്തം കാര്യത്തിൽ എത്രത്തോളം അവർ മോശക്കാരായിരിക്കുമെന്നുള്ളത്‌ അവർക്കു മാത്രമേ അറിയു.



അവിഹിതബന്ധങ്ങൾ വളരെ വളരെ സാധാരണമാണ്‌. സൗകര്യം കിട്ടിയാൽ അവിഹിത ബന്ധത്തിൽ ഏർപ്പെടാത്ത ആൾക്കാർ നന്നേ കുറവാണ്‌. പലപ്പോഴും ഇതിൽ പ്രായഭേദമോ ബന്ധങ്ങളോ ഇല്ല. സഹോദരിയും, സഹോദരനും, അച്ഛനും, മകളും, അമ്മാവനും മരുമകളും ഇങ്ങനെയുള്ള എല്ലാ ബന്ധങ്ങളിലും അവിഹിതം നടക്കുന്നതായിട്ടാണ്‌ പരിചയ സമ്പന്നരായ ഡോക്ടർമാർ മനസ്സിലാക്കുന്നത്‌. നോബൽ സമ്മാനം നേടിയ 76 വയസ്സുള്ള സായിപ്പും 24 ഓ 26 ഓ വയസ്സായ മരുമകളുമായിട്ടുള്ള അവിഹിതബന്ധം കോടതിയിൽ തെളിയിക്കപ്പെട്ടതായി കുറേ നാൾ മുമ്പ്‌ പലരും പത്രങ്ങളിൽ വായിച്ചിരിക്കും. വയസ്സന്മാരും (70-80കാർ) മിക്കവരും ഈ വികാരത്തിൽ നിന്നും പൂർണ്ണമായും മുക്തരല്ല. ഇത്‌ അവരെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കേണ്ടതാണ്‌. അല്ലാതെ വരുമ്പോഴാണ്‌ 7 ഉം 8 ഉം വയസ്സുള്ള ചെറിയ കുട്ടികളെ വരെ പീഡിപ്പിക്കാനിടയാക്കുന്നത്‌. ഇങ്ങനെയുള്ള സംഭവങ്ങൾ സർവ്വസാധാരണമാണെങ്കിലും പുറംലോകം അറിയുന്നത്‌ അപൂർവ്വമായിട്ടാണ്‌. മേൽപ്പറഞ്ഞ വിവരങ്ങൾ സമൂഹത്തിൽ ലൈംഗിക അരാജകത്വം സാർവ്വത്രികമാണെന്നു കാണിക്കുന്നു. ഈ അരാജകത്വത്തിൽ നിന്നും സമൂഹത്തെ എങ്ങനെ രക്ഷിക്കാം എന്നാണ്‌ നാം ചിന്തിക്കേണ്ടത്‌. ലൈംഗികമല്ലെങ്കിൽ 'സെക്സ്‌'എന്നു പറയുന്നത്‌ നമ്മുടെ നാട്ടിൽ വിലക്കെട്ടപ്പെട്ട കനിയാണ്‌. അതാണ്‌ ഈ വിധത്തിലുള്ള അരാജകത്വത്തിന്റെ പ്രധാന കാരണവും. ആണും പെണ്ണും ചെറിയ പ്രായത്തിലെ അടുത്തിടപഴകാനും ആവശ്യമെന്നു തോന്നിയാൽ ഇഷ്ടമാണെങ്കിൽ ലൈംഗിക വൃത്തിയിൽ ഏർപ്പെടാനും അവസരം നൽകുകയാണ്‌ ഇതിനുള്ള ഏക പോംവഴി. വിവാഹ പ്രായം കുറക്കുന്നതുകൊണ്ട്‌ ഇങ്ങനെ ഒരു ചെറിയ ഗുണവശമുണ്ടെന്നുള്ളത്‌ നാം മനസ്സിലാക്കണം.


എന്നാൽ 18 വയസ്സെന്നാൽ മിക്കവർക്കും സ്കൂളിൽ പഠിക്കുന്ന പ്രായമാണ്‌. സ്വന്തം കാലിൽ നിൽക്കാനോ കുടുംബ ജീവിതം നയിക്കാനുള്ള അറിവോ, പക്വതയോ, കഴിവോ ഇല്ലാത്ത പ്രായമാണ്‌. കുട്ടികൾ ജനിച്ചാൽ അവരെ നേരാംവണ്ണം വളർത്താനുള്ള പ്രാപ്തിയോ, ധനശേഷിയോ ഇല്ലായിരിക്കും. 18 വയസ്സിൽ ആരെങ്കിലും കല്യാണം കഴിക്കാൻ ഇടയായിപ്പോയാൽ അവരെ അതിനുള്ള ശിക്ഷയിൽ നിന്നും ഒഴുവാക്കാനുദ്ദേശിച്ചായിരിക്കണം ഇങ്ങനെയൊരു ശുപാർശ ഉണ്ടായതെന്നു അനുമാനിക്കാം.




പലിശയടക്കാൻ കഴിയാത്ത കുട്ടികൾക്ക്‌ വിദ്യാഭ്യാസം കൊണ്ട്‌ എന്തു പ്രയോജനം



തിരുവനന്തപുരത്ത്‌ കുമാരപുരത്തുള്ള ഗവ.യു.പി.സ്കൂളിലെ മുന്നൂറ്റി അമ്പത്‌ കുട്ടികളുടെ ആഹാര രീതി പഠനവിഷയമാക്കിയപ്പോൾ 62 പേർക്ക്‌ മാത്രമാണ്‌ പ്രഭാത ഭക്ഷണം കിട്ടിയിരുന്നത്‌. അവരിൽ കുറച്ചുപേർ ഒരുവിധം സാമ്പത്തികശേഷിയുള്ളവരുടെ മക്കളായിരുന്നു. അതുകൊണ്ടാണ്‌ ഇത്രയുംപേർക്കെങ്കിലും പ്രഭാതഭക്ഷണം ലഭിക്കുന്നത്‌. പലരും ഉച്ചകഞ്ഞിക്ക്‌ വേണ്ടി മാത്രമാണ്‌ സ്കൂളിൽ വരുന്നത്‌. രാത്രികാലങ്ങളിലും മിക്കവാറും കുട്ടികൾക്ക്‌ ആഹാരം സ്ഥിരമായി ലഭിക്കുന്നില്ല. ഇതാണ്‌ സർക്കാർ സ്കൂളുകളിലെ മൂന്നു വയസ്സുമുതൽ പന്ത്രണ്ട്‌ വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ അവസ്ഥ. സാമ്പത്തികശേഷിയുള്ളവരും സർക്കാർ സ്കൂളുകളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കുന്നുണ്ട്‌. ആദർശത്തിന്റെ പേരിലായിരിക്കാം നിർബ്ബന്ധമായി അവർ അങ്ങനെ ചെയ്യുന്നത്‌.




എന്നാൽ, സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരുമായ എല്ലാപേരും കുട്ടികളെ നല്ല നിലവാരമുള്ള സ്കൂളുകളിലയച്ച്‌ പഠിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നത്‌ സ്വാഭാവികമാണ്‌. മാതാപിതക്കൾ ചേർന്നുള്ള ജീവിതസുഖം അനുഭവിക്കാനുള്ള ഭാഗ്യം പല കുട്ടികൾക്കുമില്ല. അധികപേരും കൂലിവേലക്കാരാണ്‌. ദിവസവും ജോലി ഉണ്ടായിരിക്കുകയില്ല. പിതാവിന്‌ കിട്ടുന്ന കൂലിയിൽ നല്ല പങ്ക്‌ മദ്യശാലിയിലേക്കോ, പരസ്ത്രീകളിലേക്കോ ആണ്‌ പലപ്പോഴും ഒഴുകുന്നത്‌. കിടപ്പാടമില്ല, വെളിച്ചമില്ല, അമ്മ കൂലിവേലക്കാരിയോ, വീട്ടുജോലിക്കാരിയോ ആയിരിക്കും. അമ്മമാർക്കും എന്നും ജോലി ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി വീട്ടുജോലിക്കാർക്ക്‌ 2000-3000 അതിലധികമോ ലഭിക്കുക പതിവാണ്‌. ഇതാണ്‌ ഈ കുടുംബത്തിന്റെ ഏക വരുമാനം. കുടുംബാസൂത്രണത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണം കേരളത്തിലെ കുടുംബങ്ങളിൽ ഇക്കാലത്ത്‌ കുറവായി കാണുന്നത്‌ ശിശുക്കളുടെ ഭാഗ്യമായി ഭവിച്ചിട്ടുണ്ട്‌. പക്ഷേ, ഇക്കൂട്ടരിലാണ്‌ കുടുംബാസൂത്രണത്തിന്റെ സന്ദേശം ഏറ്റവും ഒടുവിൽ ഫലപ്രദമായി വരുന്നത്‌.



പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ പദ്ധതി ഫലപ്രദമല്ല. സന്താനങ്ങളെയാണ്‌ അവരുടെ സമ്പത്തും ഭാവിയിലുള്ള വരുമാന മാർഗ്ഗവുമായി അവർ കരുതുന്നത്‌.
ശിശുക്കളുടെ മാനസിക വളർച്ചയും ശരീരപുഷ്ടിയും അവർക്ക്‌ ചെറുപ്രായത്തിൽ കിട്ടുന്ന പരിചരണത്തിന്റെ ഫലമാണ്‌ മിക്ക ശിശുക്കളുടെയും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും അടിസ്ഥാനം. ഗർഭകാലത്തും പ്രസവത്തിലും ശാസ്ത്രീയമായ പരിചരണം കിട്ടുന്ന മാതാപിതാക്കൾക്കുണ്ടാകുന്ന ശിശുക്കൾ ബുദ്ധിമാന്മാരും ശരീരപുഷ്ടിയുള്ളവരുമായിരിക്കും. ഇത്‌ അടുത്ത കാലത്തായിട്ടാണ്‌ പൊതുജനങ്ങളും സർക്കാരും മനസ്സിലാക്കിയത്‌.



ഗർഭാരംഭത്തിൽ പല സ്ത്രീകളിലും കാണുന്ന കഠിനമായ ഓർക്കാനവും, ഛർദ്ദിയും ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ മാതാവിന്റെ രക്തത്തിലുണ്ടാകുന്ന ഗ്ലൂക്കോസിന്റെ കുറവുമൂലം ശിശുവിന്റെ വളർച്ച (പ്രത്യേകിച്ചും തലച്ചോറിന്റെ) മുരടിക്കുവാൻ സാദ്ധ്യതയുണ്ട്‌. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ്‌. ജി.ജി ആശുപത്രി മാനേജ്‌മന്റ്‌ തുടക്കത്തിലെ (1960-61) സൂതി കർമ്മത്തിന്‌ (ഗർഭവും, പ്രസവവും) പ്രാധാന്യം കൊടുത്തതും ഇന്നു നടക്കുന്ന എല്ലാ നവീനവും, ശാസ്ത്രീയവുമായ പരിശോധനകളും പരിചരണങ്ങളും പ്രാക്ടീസിന്റെ തുടക്കം മുതൽ നടത്തിയിരുന്നതും. അതിനായിട്ടാണ്‌ ഒരു പ്രത്യേക ആശുപത്രി മെഡിക്കൽ കോളേജിനു സമീപം ആരംഭിച്ചതും. മറ്റു വിഭാഗങ്ങളെല്ലാം പിന്നാടാണ്‌ തുടങ്ങിയത്‌. ഇവിടെ പ്രസവിച്ച്‌ പോകുന്ന ശിശുക്കളുടെ ശരാശരി ഭാരം താരതമ്യേന കൂടുതലാണ്‌. അവർ പിന്നീട്‌ കൂടുതൽ മിടുക്കന്മാരും, മിടുക്കികളുമായി കാണുന്നുണ്ട്‌. ഇതിന്റെ തുടർച്ചയായിട്ടാണ്‌ ഇപ്പോൾ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്‌ ആഹാരം കൊടുത്തുവരുന്നത്‌. കഞ്ഞിയും പയറുമാണല്ലോ കൊടുക്കുന്നത്‌.



ഇങ്ങനെ കുട്ടികൾക്ക്‌ അന്നജവും, മാംസ്യവും സ്കൂളുകളുള്ള ദിവസങ്ങളിൽ ഒരുനേരം ലഭിക്കുന്നുണ്ട്‌. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഇതില്ല. എളുപ്പമല്ലെങ്കിലും ഇതിനൊരു പരിഹാരം കാണേണ്ടത്‌ ബുദ്ധിയും ആരോഗ്യവുമുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. അതായിരിക്കണമല്ലോ നമ്മുടെ രാഷ്ട്രത്തിന്റെ പരമപ്രധാന ലക്ഷ്യം. തലച്ചോറിന്റെ കോശങ്ങളുടെ വികസനവും പ്രവർത്തനശേഷിയും പ്രധാനമായി അവയ്ക്കു കിട്ടുന്ന ഗ്ലൂക്കോസിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇത്‌ അന്നജത്തിൽ നിന്നാണ്‌ കിട്ടുന്നത്‌. ശരീര പുഷ്ടിക്കും വളർച്ചയ്ക്കും ആവശ്യം വേണ്ട ഘടകം മാംസ്യമാണ്‌. ഇത്‌ പയറുവർഗ്ഗങ്ങൾ, മാംസാഹാരങ്ങൾ തുടങ്ങിയവയിൽ നിന്നാണ്‌ ലഭിക്കുന്നത്‌. മത്സ്യം പ്രത്യേകിച്ചു നല്ലതാണ്‌.




പിന്നെ വിറ്റാമിനുകൾ വളർച്ചയും പ്രവർത്തനശേഷിയും ത്വരിതപ്പെടുത്തുന്നതിന്‌ മേൽപ്പറഞ്ഞ പോഷകാംശങ്ങൾ ആവശ്യാനുസരണം ഗർഭാസ്ഥാവസ്ഥ മുതൽ ശിശുവിന്‌ നൽകേണ്ടത്‌ ആവശ്യം വേണ്ടതാണ്‌. മാംസ്യാഹാരത്തിന്റെ ലഭ്യത അനുസരിച്ചാണ്‌ പേശികളുടെയും മറ്റു ചില അവയവങ്ങളുടെയും വളർച്ച. ആയതിനാൽ ശരിയായ പോഷകാഹാരങ്ങൾ നൽകിയാൽ മാത്രമെ നല്ല ബുദ്ധിയും ശരീരപുഷ്ടിയുമുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കാൻ കഴിയു. ഇതിന്‌ സർക്കാരും പൊതുജനങ്ങളും ഒത്തോരുമിച്ച്‌ പ്രവർത്തിക്കേണ്ടതാണ്‌. സാമ്പത്തികശേഷി ഇല്ലാത്തവർക്ക്‌ ഈ വക പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്‌. സാമ്പത്തികശേഷി ഉള്ളവർക്കു തന്നെയും അറിവിന്റെ കുറവുകൊണ്ട്‌ പലപ്പോഴും ഇതിന്‌ സാധ്യമാകുന്നില്ല. അതുകൊണ്ടാണ്‌ വികസ്വര രാജ്യങ്ങളിൽ ഇപ്പോഴത്തെ മോശപ്പെട്ട ആരോഗ്യസ്ഥിതി സർക്കാരും സംഘടനകളും കഴിവുള്ള വ്യക്തികളുമാണ്‌ ഈ സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായി മുന്നോട്ടു വരേണ്ടത്‌.




കഴിഞ്ഞ അഞ്ച്‌ വർഷമായി ജി.ജി ആശുപത്രി കുമാരപുരം സ്കൂളിലുള്ള 350 കുട്ടികൾക്ക്‌ ഇഡ്ഡലിയും ചട്നിയും ഉച്ചക്കഞ്ഞി ചോറായി കഴിക്കാനുള്ള കറികളും കൊടുത്തുവരുന്നു. ഇതു മൂലം കുട്ടികളിലുണ്ടായ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി ബോദ്ധ്യപ്പെട്ടപ്പോൾ ഈ പദ്ധതി ക്രമേണ 20 സ്കൂളുകളിലേക്ക്‌ വ്യാപിപ്പിച്ചു. ഇങ്ങനെ 5000 പേർക്ക്‌ ജി.ജി ആശുപത്രി ഒരു ഇഡ്ഡലി വീതം കൊടുത്തുവരുന്നു. ജി.ജി ആശുപത്രി ഇതുപോലെ മറ്റു ചില ക്ഷേമ പദ്ധതികളും നടപ്പാക്കി വരുന്നു. കുട്ടികൾക്ക്‌ പ്രൈമറി വിദ്യാഭ്യാസം നൽകുന്നതിന്‌ സർക്കാർ കോടിക്കണക്കിനു രൂപയാണ്‌ വർഷംതോറും ചെലവാക്കി വരുന്നത്‌. ആവശ്യത്തിനു ആഹാരം കിട്ടാത്ത കുട്ടികൾക്ക്‌ സർക്കാർ നൽകുന്ന ഈ വിദ്യാഭ്യാസം കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല എന്നുള്ളത്‌ നാം മനസ്സിലാക്കേണ്ടതാണ്‌. അതിനാൽ കുട്ടികൾക്ക്‌ ആവശ്യമായ ആഹാരം നൽകുന്നതിന്‌ ഗവണ്‍മന്റ്‌ നടപടിയെടുക്കാൻ ശ്രമിക്കേണ്ടതാണ്‌.