Sunday, August 2, 2009

പതിനെട്ടാം വയസ്സിലും പുരുഷന്‌ വിവാഹം-ഡോ. ജി.വേലായുധന്‍

അഞ്ചാറു വർഷങ്ങൾക്കു മുമ്പ്‌ മ്യൂസിയം ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന കാലത്തെ ഒരു സംഭവം. ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടി കാറിൽ വന്ന്‌ തനിയെ നടക്കുമായിരുന്നു. 17-20 വയസ്സു തോന്നിക്കും. കുട്ടിയുടെ വേഷം അവിടെ നടക്കാൻ വരുന്ന എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നു എന്നു മാത്രമല്ല പ്രായഭേദമന്യെ എല്ലാവരുടെയും ലൈംഗിക വികാരം ഉണർത്തത്തക്കതായിരുന്നു.



ഇതു നടക്കുന്നവരുടെ പലരുടെയും ചർച്ചാവിഷയവുമായിരുന്നു. തനിച്ചാണ്‌ കാറിൽ വരുന്നത്‌. രണ്ടു മൂന്നു റൗണ്ട്‌ നടന്നിട്ട്‌ കാറ്‌ ഓടിച്ച്‌ തിരിച്ചു പോകും. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ സൈക്കിളിൽ അതിവേഗം വന്ന്‌ കുട്ടിയുടെ മുമ്പിൽ സൈക്കിൾ നിർത്തി രണ്ടു മാറിലും തുരു തുറെ അമർത്തുകയും കവിളിൽ ചുംബിക്കുകയും ചെയ്തിട്ട്‌ സൈക്കിളിൽ കയറി പെട്ടെന്ന്‌ അപ്രത്യക്ഷണായി. കണ്ടു നിന്നവരെല്ലാം സ്തംബ്ധരായിപോയി. പെൺകുട്ടിയുടെ ഭാവഭേദങ്ങളറിയാൻ കഴിയില്ലായിരുന്നു. പെട്ടെന്ന്‌ കുട്ടി നടന്ന്‌ കാറിൽ കയറിപ്പോയി. മേൽപ്പറഞ്ഞത്‌ നേരിൽ കണ്ട ഒരു സംഭവമാണ്‌. ഇതുപോലെ നിരവധി സംഭവങ്ങൾ ദിനം പ്രതി നടക്കുന്നുണ്ടായിരിക്കണം.



ഇതിനുകാരണം പെൺകുട്ടിയാണോ, ആൺകുട്ടിയാണോ എന്നാരാരാഞ്ഞാൽ പെൺകുട്ടിയാണെന്നേ പ്രഥമദൃഷ്ട്യ പറയാൻ സാധിക്കൂ. ഇന്നു സമൂഹത്തിൽ നടക്കുന്ന പലതും ജനങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന പ്രകാരത്തിലുള്ളവയാണ്‌. സിനിമയായാലും, സീരിയാലായാലും, പരസ്യങ്ങളായാലും സ്ത്രീകളുടെ വേഷവിധാനങ്ങളായാലും എല്ലാം പ്രായഭേദമന്യെ പുരുഷന്മാരെ ലൈംഗിക വികാരം ഉണർത്തുന്നതാണ്‌. ഉത്തരേന്ത്യൻ സ്ത്രീകളുടെ വേഷമാണല്ലോ നമ്മുടെ നാട്ടിലും അതിവേഗം പ്രചരിച്ചുവരുന്നത്‌. അവർ മാറുകൾ നല്ലവണ്ണം മറക്കത്തക്കവിധത്തിലാണ്‌ വേഷം ധരിക്കുന്നത്‌. നമ്മുടെ സ്ത്രീകൾ പെൺകുട്ടികൾ പോകട്ടെ തൈക്കിളവികൾ അല്ല കിളവികൾ തന്നെ രണ്ടു മാറുകൾ അല്ലെങ്കിൽ ഒരുമാറെങ്കിലും മറയ്ക്കാതിരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്‌. മിക്കപ്പോഴും മാറു മറയ്ക്കാനുള്ള തുണിയെടുത്ത്‌ കഴുത്തിൽക്കൂടി പുറകോട്ടിട്ടിരിക്കും. പുരുഷന്മാർക്ക്‌ ലൈംഗികോത്തേജനം നൽകുന്നത്‌ എപ്പോഴും സ്ത്രീകളുടെ മാറുകളാണ്‌. അവ എങ്ങനെ പ്രദർശിപ്പിക്കുന്നുവേന്നതിനെ ആശ്രയിച്ചിരിക്കും എത്ര കണ്ടു സ്ത്രീകൾ ആ വിധത്തിൽ വിജയിക്കുന്നുവേന്നുള്ളത്‌. ഇത്‌ ഒരു വലിയ ദുഷ്പ്രവണതയാണ്‌. ലൈംഗിക അരാജകത്വം വിളിച്ചു വരുത്താനുതകുന്നത്‌.



പ്പോൾ അധ്യാപികമാർക്കും ചുരിദാർ ഉപയോഗിക്കാമല്ലോ? അധ്യാപികമാർ ഈ പ്രവണത തുടങ്ങിയാൽ ക്ലാസ്സിലെ ആൺകുട്ടികൾ പടിപ്പിക്കുന്നതു ശ്രദ്ധിക്കുമോ അതോ അവരുടെ വേഷത്തിൽ ശ്രദ്ധിക്കുമോ എന്നു പറയേണ്ടതില്ല. 13-15 വയസ്സിൽ തുടങ്ങുന്ന ലൈംഗിക വിചാരം ആൺകുട്ടികളിൽ 16-18 വയസ്സാകുന്നതോടെ മൂർദ്ധന്യത്തിലെത്തുന്നു. അവർ ഈ വികാരത്തെ ശമിപ്പിക്കുന്നതിന്‌ മിക്കവാറും പ്രകൃതിവിരുദ്ധ മാർഗ്ഗങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ഒരു ദിവസം മൂന്നും നാലും അതിലധികവും പ്രാവശ്യം ഈ ക്രീയകൾ നടത്തി ശമനം തേടുന്നവരുമുണ്ടാം. ഒരിഷ്ടപ്പെട്ട പെണ്ണിനെ കണ്ടാൽ അല്ലെങ്കിൽ ലൈംഗിക ഉത്തേജനം നൽകുന്ന വിധത്തിലുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ അതിനെ ഓർത്തുകൊണ്ടു മാത്രം ലൈംഗിക ചേഷ്ടകൾ ചെയ്യുന്ന ചെറുപ്പക്കാർ സാർവ്വത്രികമാണ്‌. അല്ലെങ്കിൽ അവർ ലൈംഗിക ശേഷി ഇല്ലാത്തവരായിരിക്കണം. ആത്മനിയന്ത്രണം കൊണ്ട്‌ പ്രശ്നം പരിഹാരം കാണുന്നവർ വളരെ അപൂർവ്വമാണ്‌.



മിക്ക കുട്ടികളും ഈ വക കാര്യങ്ങൾക്ക്‌ വശംവദരായി അവരുടെ സമയവും കഴിവും നശിപ്പിക്കുന്നതും സാർവ്വത്രികമാണ്‌. ഇങ്ങനെയൊരു പ്രതിഭാസം പ്രകൃതി നൽകിയില്ലായിരുന്നുവേങ്കിൽ അവർ എത്ര മാത്രം കഴിവും, കാര്യശേഷിയും, ബുദ്ധിസാമർത്ഥ്യവും പ്രകടിപ്പിക്കുമായിരുന്നു വേന്നുള്ളത്‌ ഊഹിക്കുകയേ വേണ്ടു. മിക്ക കുട്ടികളും അവരുടെ ലൈംഗികപരമായ കാര്യങ്ങളെപ്പറ്റി മുതിർന്നവരോടെന്നല്ല അന്വേന്യം തന്നെയും ആശയവിനിമയം ചെയ്യാറില്ല. അതിന്റെ ഫലമായി അവർക്ക്‌ ഒരു കുറ്റാബോധമോ അപകർഷതാബോധമോ ഉണ്ടാകുന്നതു പതിവാണ്‌. ഇവരിൽ പലരും ആരും അറിയാതെ എങ്ങനെയെങ്കിലും ധനം സമ്പാദിച്ച്‌ മുറി വൈദ്യന്മാരെ സമീപിച്ച്‌ അവരുടെ തെറ്റായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുമുണ്ട്‌. ചുരുക്കത്തിൽ മിക്കവാറും കൗമാരപ്രായത്തിലുള്ളവർ ലൈംഗികവികാരങ്ങൾക്കടിമപ്പെട്ട്‌ പൊട്ടാറായി നിൽക്കുന്ന അഗ്നിപർവ്വതംപോലെയാണ്‌. ഇതിന്റെ ഫലമായിരിക്കണം തുടക്കത്തിൽ സൂചിപ്പിച്ച സംഭവം. സൗകര്യം കിട്ടുന്ന ചെറുപ്പക്കാർ അവിഹിതബന്ധങ്ങളോ അപദ്ധസഞ്ചാരങ്ങളോ നടത്തും. കുറഞ്ഞ പ്രായത്തിലെ വിവാഹത്തിലേർപ്പെട്ടാൽ ഇതിനു ശമനമുണ്ടാക്കാം. സദാചാരമെന്നു പറയുന്നത്‌ ജനങ്ങളുടെ ചുണ്ടിൽ മാത്രം ഒതുങ്ങുന്ന ഒരു മിഥ്യയാണ്‌. അന്യരുടെ കാര്യത്തിൽ പലരും ഇതിൽ വാചലരായിരിക്കും, ശ്രദ്ധാലുക്കളുമായിരിക്കും. സ്വന്തം കാര്യത്തിൽ എത്രത്തോളം അവർ മോശക്കാരായിരിക്കുമെന്നുള്ളത്‌ അവർക്കു മാത്രമേ അറിയു.



അവിഹിതബന്ധങ്ങൾ വളരെ വളരെ സാധാരണമാണ്‌. സൗകര്യം കിട്ടിയാൽ അവിഹിത ബന്ധത്തിൽ ഏർപ്പെടാത്ത ആൾക്കാർ നന്നേ കുറവാണ്‌. പലപ്പോഴും ഇതിൽ പ്രായഭേദമോ ബന്ധങ്ങളോ ഇല്ല. സഹോദരിയും, സഹോദരനും, അച്ഛനും, മകളും, അമ്മാവനും മരുമകളും ഇങ്ങനെയുള്ള എല്ലാ ബന്ധങ്ങളിലും അവിഹിതം നടക്കുന്നതായിട്ടാണ്‌ പരിചയ സമ്പന്നരായ ഡോക്ടർമാർ മനസ്സിലാക്കുന്നത്‌. നോബൽ സമ്മാനം നേടിയ 76 വയസ്സുള്ള സായിപ്പും 24 ഓ 26 ഓ വയസ്സായ മരുമകളുമായിട്ടുള്ള അവിഹിതബന്ധം കോടതിയിൽ തെളിയിക്കപ്പെട്ടതായി കുറേ നാൾ മുമ്പ്‌ പലരും പത്രങ്ങളിൽ വായിച്ചിരിക്കും. വയസ്സന്മാരും (70-80കാർ) മിക്കവരും ഈ വികാരത്തിൽ നിന്നും പൂർണ്ണമായും മുക്തരല്ല. ഇത്‌ അവരെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കേണ്ടതാണ്‌. അല്ലാതെ വരുമ്പോഴാണ്‌ 7 ഉം 8 ഉം വയസ്സുള്ള ചെറിയ കുട്ടികളെ വരെ പീഡിപ്പിക്കാനിടയാക്കുന്നത്‌. ഇങ്ങനെയുള്ള സംഭവങ്ങൾ സർവ്വസാധാരണമാണെങ്കിലും പുറംലോകം അറിയുന്നത്‌ അപൂർവ്വമായിട്ടാണ്‌. മേൽപ്പറഞ്ഞ വിവരങ്ങൾ സമൂഹത്തിൽ ലൈംഗിക അരാജകത്വം സാർവ്വത്രികമാണെന്നു കാണിക്കുന്നു. ഈ അരാജകത്വത്തിൽ നിന്നും സമൂഹത്തെ എങ്ങനെ രക്ഷിക്കാം എന്നാണ്‌ നാം ചിന്തിക്കേണ്ടത്‌. ലൈംഗികമല്ലെങ്കിൽ 'സെക്സ്‌'എന്നു പറയുന്നത്‌ നമ്മുടെ നാട്ടിൽ വിലക്കെട്ടപ്പെട്ട കനിയാണ്‌. അതാണ്‌ ഈ വിധത്തിലുള്ള അരാജകത്വത്തിന്റെ പ്രധാന കാരണവും. ആണും പെണ്ണും ചെറിയ പ്രായത്തിലെ അടുത്തിടപഴകാനും ആവശ്യമെന്നു തോന്നിയാൽ ഇഷ്ടമാണെങ്കിൽ ലൈംഗിക വൃത്തിയിൽ ഏർപ്പെടാനും അവസരം നൽകുകയാണ്‌ ഇതിനുള്ള ഏക പോംവഴി. വിവാഹ പ്രായം കുറക്കുന്നതുകൊണ്ട്‌ ഇങ്ങനെ ഒരു ചെറിയ ഗുണവശമുണ്ടെന്നുള്ളത്‌ നാം മനസ്സിലാക്കണം.


എന്നാൽ 18 വയസ്സെന്നാൽ മിക്കവർക്കും സ്കൂളിൽ പഠിക്കുന്ന പ്രായമാണ്‌. സ്വന്തം കാലിൽ നിൽക്കാനോ കുടുംബ ജീവിതം നയിക്കാനുള്ള അറിവോ, പക്വതയോ, കഴിവോ ഇല്ലാത്ത പ്രായമാണ്‌. കുട്ടികൾ ജനിച്ചാൽ അവരെ നേരാംവണ്ണം വളർത്താനുള്ള പ്രാപ്തിയോ, ധനശേഷിയോ ഇല്ലായിരിക്കും. 18 വയസ്സിൽ ആരെങ്കിലും കല്യാണം കഴിക്കാൻ ഇടയായിപ്പോയാൽ അവരെ അതിനുള്ള ശിക്ഷയിൽ നിന്നും ഒഴുവാക്കാനുദ്ദേശിച്ചായിരിക്കണം ഇങ്ങനെയൊരു ശുപാർശ ഉണ്ടായതെന്നു അനുമാനിക്കാം.




പലിശയടക്കാൻ കഴിയാത്ത കുട്ടികൾക്ക്‌ വിദ്യാഭ്യാസം കൊണ്ട്‌ എന്തു പ്രയോജനം



തിരുവനന്തപുരത്ത്‌ കുമാരപുരത്തുള്ള ഗവ.യു.പി.സ്കൂളിലെ മുന്നൂറ്റി അമ്പത്‌ കുട്ടികളുടെ ആഹാര രീതി പഠനവിഷയമാക്കിയപ്പോൾ 62 പേർക്ക്‌ മാത്രമാണ്‌ പ്രഭാത ഭക്ഷണം കിട്ടിയിരുന്നത്‌. അവരിൽ കുറച്ചുപേർ ഒരുവിധം സാമ്പത്തികശേഷിയുള്ളവരുടെ മക്കളായിരുന്നു. അതുകൊണ്ടാണ്‌ ഇത്രയുംപേർക്കെങ്കിലും പ്രഭാതഭക്ഷണം ലഭിക്കുന്നത്‌. പലരും ഉച്ചകഞ്ഞിക്ക്‌ വേണ്ടി മാത്രമാണ്‌ സ്കൂളിൽ വരുന്നത്‌. രാത്രികാലങ്ങളിലും മിക്കവാറും കുട്ടികൾക്ക്‌ ആഹാരം സ്ഥിരമായി ലഭിക്കുന്നില്ല. ഇതാണ്‌ സർക്കാർ സ്കൂളുകളിലെ മൂന്നു വയസ്സുമുതൽ പന്ത്രണ്ട്‌ വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ അവസ്ഥ. സാമ്പത്തികശേഷിയുള്ളവരും സർക്കാർ സ്കൂളുകളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കുന്നുണ്ട്‌. ആദർശത്തിന്റെ പേരിലായിരിക്കാം നിർബ്ബന്ധമായി അവർ അങ്ങനെ ചെയ്യുന്നത്‌.




എന്നാൽ, സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരുമായ എല്ലാപേരും കുട്ടികളെ നല്ല നിലവാരമുള്ള സ്കൂളുകളിലയച്ച്‌ പഠിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നത്‌ സ്വാഭാവികമാണ്‌. മാതാപിതക്കൾ ചേർന്നുള്ള ജീവിതസുഖം അനുഭവിക്കാനുള്ള ഭാഗ്യം പല കുട്ടികൾക്കുമില്ല. അധികപേരും കൂലിവേലക്കാരാണ്‌. ദിവസവും ജോലി ഉണ്ടായിരിക്കുകയില്ല. പിതാവിന്‌ കിട്ടുന്ന കൂലിയിൽ നല്ല പങ്ക്‌ മദ്യശാലിയിലേക്കോ, പരസ്ത്രീകളിലേക്കോ ആണ്‌ പലപ്പോഴും ഒഴുകുന്നത്‌. കിടപ്പാടമില്ല, വെളിച്ചമില്ല, അമ്മ കൂലിവേലക്കാരിയോ, വീട്ടുജോലിക്കാരിയോ ആയിരിക്കും. അമ്മമാർക്കും എന്നും ജോലി ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി വീട്ടുജോലിക്കാർക്ക്‌ 2000-3000 അതിലധികമോ ലഭിക്കുക പതിവാണ്‌. ഇതാണ്‌ ഈ കുടുംബത്തിന്റെ ഏക വരുമാനം. കുടുംബാസൂത്രണത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണം കേരളത്തിലെ കുടുംബങ്ങളിൽ ഇക്കാലത്ത്‌ കുറവായി കാണുന്നത്‌ ശിശുക്കളുടെ ഭാഗ്യമായി ഭവിച്ചിട്ടുണ്ട്‌. പക്ഷേ, ഇക്കൂട്ടരിലാണ്‌ കുടുംബാസൂത്രണത്തിന്റെ സന്ദേശം ഏറ്റവും ഒടുവിൽ ഫലപ്രദമായി വരുന്നത്‌.



പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ പദ്ധതി ഫലപ്രദമല്ല. സന്താനങ്ങളെയാണ്‌ അവരുടെ സമ്പത്തും ഭാവിയിലുള്ള വരുമാന മാർഗ്ഗവുമായി അവർ കരുതുന്നത്‌.
ശിശുക്കളുടെ മാനസിക വളർച്ചയും ശരീരപുഷ്ടിയും അവർക്ക്‌ ചെറുപ്രായത്തിൽ കിട്ടുന്ന പരിചരണത്തിന്റെ ഫലമാണ്‌ മിക്ക ശിശുക്കളുടെയും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും അടിസ്ഥാനം. ഗർഭകാലത്തും പ്രസവത്തിലും ശാസ്ത്രീയമായ പരിചരണം കിട്ടുന്ന മാതാപിതാക്കൾക്കുണ്ടാകുന്ന ശിശുക്കൾ ബുദ്ധിമാന്മാരും ശരീരപുഷ്ടിയുള്ളവരുമായിരിക്കും. ഇത്‌ അടുത്ത കാലത്തായിട്ടാണ്‌ പൊതുജനങ്ങളും സർക്കാരും മനസ്സിലാക്കിയത്‌.



ഗർഭാരംഭത്തിൽ പല സ്ത്രീകളിലും കാണുന്ന കഠിനമായ ഓർക്കാനവും, ഛർദ്ദിയും ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ മാതാവിന്റെ രക്തത്തിലുണ്ടാകുന്ന ഗ്ലൂക്കോസിന്റെ കുറവുമൂലം ശിശുവിന്റെ വളർച്ച (പ്രത്യേകിച്ചും തലച്ചോറിന്റെ) മുരടിക്കുവാൻ സാദ്ധ്യതയുണ്ട്‌. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ്‌. ജി.ജി ആശുപത്രി മാനേജ്‌മന്റ്‌ തുടക്കത്തിലെ (1960-61) സൂതി കർമ്മത്തിന്‌ (ഗർഭവും, പ്രസവവും) പ്രാധാന്യം കൊടുത്തതും ഇന്നു നടക്കുന്ന എല്ലാ നവീനവും, ശാസ്ത്രീയവുമായ പരിശോധനകളും പരിചരണങ്ങളും പ്രാക്ടീസിന്റെ തുടക്കം മുതൽ നടത്തിയിരുന്നതും. അതിനായിട്ടാണ്‌ ഒരു പ്രത്യേക ആശുപത്രി മെഡിക്കൽ കോളേജിനു സമീപം ആരംഭിച്ചതും. മറ്റു വിഭാഗങ്ങളെല്ലാം പിന്നാടാണ്‌ തുടങ്ങിയത്‌. ഇവിടെ പ്രസവിച്ച്‌ പോകുന്ന ശിശുക്കളുടെ ശരാശരി ഭാരം താരതമ്യേന കൂടുതലാണ്‌. അവർ പിന്നീട്‌ കൂടുതൽ മിടുക്കന്മാരും, മിടുക്കികളുമായി കാണുന്നുണ്ട്‌. ഇതിന്റെ തുടർച്ചയായിട്ടാണ്‌ ഇപ്പോൾ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്‌ ആഹാരം കൊടുത്തുവരുന്നത്‌. കഞ്ഞിയും പയറുമാണല്ലോ കൊടുക്കുന്നത്‌.



ഇങ്ങനെ കുട്ടികൾക്ക്‌ അന്നജവും, മാംസ്യവും സ്കൂളുകളുള്ള ദിവസങ്ങളിൽ ഒരുനേരം ലഭിക്കുന്നുണ്ട്‌. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഇതില്ല. എളുപ്പമല്ലെങ്കിലും ഇതിനൊരു പരിഹാരം കാണേണ്ടത്‌ ബുദ്ധിയും ആരോഗ്യവുമുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. അതായിരിക്കണമല്ലോ നമ്മുടെ രാഷ്ട്രത്തിന്റെ പരമപ്രധാന ലക്ഷ്യം. തലച്ചോറിന്റെ കോശങ്ങളുടെ വികസനവും പ്രവർത്തനശേഷിയും പ്രധാനമായി അവയ്ക്കു കിട്ടുന്ന ഗ്ലൂക്കോസിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇത്‌ അന്നജത്തിൽ നിന്നാണ്‌ കിട്ടുന്നത്‌. ശരീര പുഷ്ടിക്കും വളർച്ചയ്ക്കും ആവശ്യം വേണ്ട ഘടകം മാംസ്യമാണ്‌. ഇത്‌ പയറുവർഗ്ഗങ്ങൾ, മാംസാഹാരങ്ങൾ തുടങ്ങിയവയിൽ നിന്നാണ്‌ ലഭിക്കുന്നത്‌. മത്സ്യം പ്രത്യേകിച്ചു നല്ലതാണ്‌.




പിന്നെ വിറ്റാമിനുകൾ വളർച്ചയും പ്രവർത്തനശേഷിയും ത്വരിതപ്പെടുത്തുന്നതിന്‌ മേൽപ്പറഞ്ഞ പോഷകാംശങ്ങൾ ആവശ്യാനുസരണം ഗർഭാസ്ഥാവസ്ഥ മുതൽ ശിശുവിന്‌ നൽകേണ്ടത്‌ ആവശ്യം വേണ്ടതാണ്‌. മാംസ്യാഹാരത്തിന്റെ ലഭ്യത അനുസരിച്ചാണ്‌ പേശികളുടെയും മറ്റു ചില അവയവങ്ങളുടെയും വളർച്ച. ആയതിനാൽ ശരിയായ പോഷകാഹാരങ്ങൾ നൽകിയാൽ മാത്രമെ നല്ല ബുദ്ധിയും ശരീരപുഷ്ടിയുമുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കാൻ കഴിയു. ഇതിന്‌ സർക്കാരും പൊതുജനങ്ങളും ഒത്തോരുമിച്ച്‌ പ്രവർത്തിക്കേണ്ടതാണ്‌. സാമ്പത്തികശേഷി ഇല്ലാത്തവർക്ക്‌ ഈ വക പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്‌. സാമ്പത്തികശേഷി ഉള്ളവർക്കു തന്നെയും അറിവിന്റെ കുറവുകൊണ്ട്‌ പലപ്പോഴും ഇതിന്‌ സാധ്യമാകുന്നില്ല. അതുകൊണ്ടാണ്‌ വികസ്വര രാജ്യങ്ങളിൽ ഇപ്പോഴത്തെ മോശപ്പെട്ട ആരോഗ്യസ്ഥിതി സർക്കാരും സംഘടനകളും കഴിവുള്ള വ്യക്തികളുമാണ്‌ ഈ സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായി മുന്നോട്ടു വരേണ്ടത്‌.




കഴിഞ്ഞ അഞ്ച്‌ വർഷമായി ജി.ജി ആശുപത്രി കുമാരപുരം സ്കൂളിലുള്ള 350 കുട്ടികൾക്ക്‌ ഇഡ്ഡലിയും ചട്നിയും ഉച്ചക്കഞ്ഞി ചോറായി കഴിക്കാനുള്ള കറികളും കൊടുത്തുവരുന്നു. ഇതു മൂലം കുട്ടികളിലുണ്ടായ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി ബോദ്ധ്യപ്പെട്ടപ്പോൾ ഈ പദ്ധതി ക്രമേണ 20 സ്കൂളുകളിലേക്ക്‌ വ്യാപിപ്പിച്ചു. ഇങ്ങനെ 5000 പേർക്ക്‌ ജി.ജി ആശുപത്രി ഒരു ഇഡ്ഡലി വീതം കൊടുത്തുവരുന്നു. ജി.ജി ആശുപത്രി ഇതുപോലെ മറ്റു ചില ക്ഷേമ പദ്ധതികളും നടപ്പാക്കി വരുന്നു. കുട്ടികൾക്ക്‌ പ്രൈമറി വിദ്യാഭ്യാസം നൽകുന്നതിന്‌ സർക്കാർ കോടിക്കണക്കിനു രൂപയാണ്‌ വർഷംതോറും ചെലവാക്കി വരുന്നത്‌. ആവശ്യത്തിനു ആഹാരം കിട്ടാത്ത കുട്ടികൾക്ക്‌ സർക്കാർ നൽകുന്ന ഈ വിദ്യാഭ്യാസം കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല എന്നുള്ളത്‌ നാം മനസ്സിലാക്കേണ്ടതാണ്‌. അതിനാൽ കുട്ടികൾക്ക്‌ ആവശ്യമായ ആഹാരം നൽകുന്നതിന്‌ ഗവണ്‍മന്റ്‌ നടപടിയെടുക്കാൻ ശ്രമിക്കേണ്ടതാണ്‌.