Showing posts with label interview with winnie j panicker. Show all posts
Showing posts with label interview with winnie j panicker. Show all posts

Friday, September 11, 2009

എം. കെ ഹരികുമാറുമായി അഭിമുഖം- പ്രശാന്ത് ചിറക്കര

'ഒരു പെണ്ണായിരിക്കുക എന്നത്‌ ആമോദകരവും ആനന്ദകരവും സൗന്ദര്യാത്മകവുമാണ്‌ '

? താങ്കൾ എം. കൃഷ്ണൻനായരുടെ അനുകർത്താവാണോ? അക്ഷരജാലകം, സാഹിത്യവാരഫലത്തിന്റെ അനുകരണമാണെന്ന വിമർശനത്തെക്കുറിച്ച്‌?
​‍ൃ അക്ഷരജാലകത്തെപ്പറ്റി പറയാൻ അസൂയാലുക്കൾക്ക്‌ എം. കൃഷ്ണൻനായരെ കൂട്ടുപിടിക്കേണ്ടിവരും. എന്റെ മനസ്സിൽ ഈ കോളമെഴുതുമ്പോൾ, കൃഷ്ണൻനായരില്ല. ഞാൻ വിചാരിച്ചാൽ പോലും എനിക്ക്‌ കൃഷ്ണൻനായരെ അനുകരിക്കാനാവില്ല. കാരണം ഒരു കാര്യത്തിൽപോലും ഞങ്ങൾ തമ്മിൽ സാദൃശ്യമില്ല. അദ്ദേഹം ക്ലാസ്സിക്കുകളുടെ ആരാധകനാണ്‌. ഞാൻ നേരെ തിരിച്ചും. കൃഷ്ണൻനായർ ആനുകാലികങ്ങളിലെ രചനകളെ വിമർശിച്ചു. അതുകൊണ്ട്‌ മറ്റാരെങ്കിലും അത്‌ ചെയ്യാൻ പാടില്ലത്രേ. സാമാന്യബുദ്ധിയുള്ളവർക്കറിയാം അക്ഷരജാലകം വേറൊരു ഡിസൈനാണെന്ന്‌. മറ്റൊരാളുടെ ആശയം കടമെടുക്കുകയെന്ന്‌ പറയുന്നത്‌ എനിക്ക്‌ ആത്മഹത്യാപരമാണ്‌.
? കുറച്ച്‌ സ്ഥൂലമായി നോക്കിയാൽ, ഘടനാപരമായി സാഹിത്യവാരഫലം താങ്കളെ ബാധിച്ചിട്ടില്ലെന്ന്‌ പറയാൻ കഴിയുമോ?
​‍ൃ സാഹിത്യവാരഫലത്തിന്റെ ഘടനയും അക്ഷരജാലകവും തമ്മിൽ ഒരു സാമ്യവുമില്ല. അദ്ദേഹം സ്വന്തം അനുഭവങ്ങൾക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവിടെ എന്റെ സമീപനം എത്രയോ വ്യത്യസ്തമാണ്‌.
? എം. കൃഷ്ണൻനായരെ എങ്ങനെയാണ്‌ കാണുന്നത്‌? താങ്കളുടെ കാഴ്ച്ചപ്പാടിൽ എന്തായിരുന്നു കൃഷ്ണൻനായരുടെ സംഭാവന?
​‍ൃ കൃഷ്ണൻനായർ ഒരു പ്രമാണിയെയും മാനിച്ചില്ല. ണല്ലോരു കാഴ്ചപ്പാടായിരുന്നു അത്‌. പക്ഷേ, വിമർശനരംഗത്ത്‌ എനിക്ക്‌ പൈന്തുടരാനുള്ള ഒന്നും അദ്ദേഹം തന്നിട്ടില്ല.
ണല്ലോരു ഗദ്യകാരനാണ്‌ കൃഷ്ണൻനായരെന്ന്‌ എനിക്കഭിപ്രായമില്ല. ഗദ്യത്തെപ്പറ്റിയുള്ള എന്റെ വീക്ഷണം വളരെ വ്യത്യസ്തമാണ്‌. കൃഷ്ണൻനായരുടെ ഗദ്യത്തിൽ അറിയപ്പെടാത്ത വൻകരകളോ സമുദ്രങ്ങളോ ഇല്ല. ചിരപരിചിതമായ ഭൂഭാഗമാണത്‌.
? കൃഷ്ണൻനായരുടേത്‌ വരണ്ട ഭാഷയാണെന്നും യാഥാസ്ഥിതികമായ സൗന്ദര്യാസ്വാദനരീതിയാണെന്നും താങ്കൾ എഴുതുന്നു. താങ്കളുടെ ഭാഷയേയും ആസ്വാദനരീതിയേയും സ്വയം എങ്ങനെ വിവരിക്കുന്നു.?
​‍ൃ എന്റെ ഭാഷ വളരെ ക്ലേശിച്ചും പഠിച്ചും ഉണ്ടായതാണ്‌. വസ്തുവിന്റെ ഉള്ളിലെ ക്രമമാണ്‌ എന്നെ ആവേശഭരിതനാക്കുന്നത്‌. സ്ഥൂലമായ വിവരണത്തേക്കാൾ, ഉള്ളിലെവിടെയോ ഉണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചില അറിവുകൾക്ക്‌ വേണ്ടിയാണ്‌ ഞാൻ എഴുതുന്നത്‌. പക്ഷേ, അറിവുകൾ വഴുതി പൊയ്ക്കൊണ്ടിരിക്കും. അതേസമയം, ഇതിനു വേണ്ടിയുള്ള ഉപകരണങ്ങൾ നാം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യണം. ഇതാണ്‌ എഴുത്ത്‌.
ഞാൻ സാഹിത്യകൃതിയെയും അതിന്റെ ആസ്വാദനത്തെയും ഇന്ന്‌ എല്ലാമായി കാണുന്നില്ല. ഒരു കൃതിക്കും പരിഹരിക്കാനാകാത്ത തൃഷ്ണകൾ എനിക്കുണ്ട്‌. അതാണ്‌ എന്നെ നയിക്കുന്നത്‌.
? താങ്കളുടെ പംക്തിയോടുള്ള പൊതുപ്രതികരണമെന്താണ്‌?
​‍ൃ എന്റെ കോളത്തെ പ്രശംസിച്ച അനേകം എഴുത്തുകാരുണ്ട്‌. പന്മന രാമചന്ദ്രൻനായർസാർ എന്റെ ഫോൺനമ്പർ തപ്പിപ്പിടിച്ച്‌ ഒരു ദിവസം വിളിച്ച്‌ എഴുത്ത്‌ നന്നാവുന്നുണ്ടെന്ന്‌ പറഞ്ഞു. ഇതുപോരെ, അഴീക്കോട്സാറും നല്ല അഭിപ്രായം പറഞ്ഞു കുറച്ചുപേർ മിണ്ടാതിരിക്കുകയാണ്‌. അവരുടെ ലക്ഷ്യം വേറെയാണ്‌.
? നമ്മുടെ എഴുത്തുകാരിൽ വിമർശനത്തോട്‌ അസഹിഷ്ണുത കാട്ടുന്ന ഒരു നല്ല വിഭാഗമുണ്ടെന്ന്‌ താങ്കളുടെ പംക്തിയിൽ നിന്നുതന്നെ മനസ്സിലാക്കുന്നു. കൃഷ്ണൻനായർക്ക്‌ കിട്ടിയതുപോലെ ഭീഷണിയും തെറിവിളിയുമൊക്കെ താങ്കൾക്കും ലഭിക്കുന്നുണ്ടോ?.
​‍ൃ എന്റെ എഴുത്തിനോട്‌ വല്ലാത്ത അമർഷം കണിച്ചവർ കുറവാണ്‌. തുടക്കത്തിൽ ഞാൻ വിമർശിച്ച ചിലർ എന്നെ വിളിച്ച്‌ തർക്കത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പലരും നിശ്ശബ്ദമായി എന്റെ എഴുത്ത്‌ രീതി ഇഷ്ടപ്പെടുന്നുണ്ടെന്നാണ്‌ തോന്നുന്നത്‌.
? കൃതികളിൽ നല്ലതുമാത്രം കാണുന്ന ശീലമുണ്ടായിരുന്ന ആളാണ്‌ താങ്കൾ. താങ്കളുടെ അക്ഷരജാലകം എന്ന പുസ്തകത്തിന്റെ എഡിറ്റർ, ആ പുസ്തകത്തിന്റെ ആമുഖത്തിൽ ഹരികുമാറിന്റെ ശത്രുക്കൾപോലും അദ്ദേഹം ഒരു ദോഷൈകദൃക്കാണെന്ന ആരോപണം ഉന്നയിക്കുമെന്ന്‌ തോന്നുന്നില്ല എന്നെഴുതുകയുണ്ടായി. താങ്കൾ ആ ലൈനുപേക്ഷിച്ച്‌ ആക്രമണത്തിന്റെ ഭാഷ സ്വീകരിച്ചതിന്‌ കാരണമെന്താണ്‌?
​‍ൃ ചില കൃതികളിൽ നല്ലതുമാത്രം കാണാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. ഇപ്പോൾ അതുമാറി എന്റെ വളർച്ചയാണ്‌ അതിനു കാരണം. എൺപതുകളിൽ യു.കെ കുമാരനെവരെ ഞാൻ പ്രശംസിച്ചു. ഇപ്പോൾ എനിക്ക്‌ അതിൽ വല്ലാത്ത ദൂഃഖമുണ്ട്‌, ചമ്മലുണ്ട്‌. ഡി.വിനയചന്ദ്രൻ, പെരുമ്പടവംശ്രീധരൻ, തുടങ്ങിയവരെപ്പറ്റി പ്രശംസിച്ച്‌ എഴുതിയതിൽ എനിക്ക്‌ നല്ല കുറ്റബോധമുണ്ട്​‍്‌. എന്തു ചെയ്യാം, മനുഷ്യസഹജമായ വീഴ്ചകൾ ചില കാലങ്ങളിൽ സംഭവിക്കുമല്ലോ. ഇവരെക്കുറിച്ച്‌ എഴുതിയതൊക്കെ ഞാൻ പിൻവലിക്കുകയാണ്‌.
? പൂക്കൾക്ക്‌ സൗന്ദര്യമില്ലെന്നും മറ്റും ചില പാശ്ചാത്യ ഉദ്ധരണികളുടെ പിൻബലത്തിൽ ബാലിശമായ വാദങ്ങൾ താങ്കൾ ഉന്നയിച്ചുകണ്ടു. റിബൽ ശബ്ദം കേൾപ്പിക്കാൻ മാത്രമാണോ ഇത്തരം ബാലിശമായ വാദങ്ങൾ?
​‍ൃ പൂക്കൾക്ക്‌ ഭംഗിയുണ്ടെന്നത്‌ ഒരു സംസ്ക്കാരത്തിന്റ നിർമ്മിതിയാണ്‌. എല്ലാക്കാലത്തും ചോദ്യം ചെയ്യാതെ നാം പലതും സ്വീകരിക്കുന്നു. പൂക്കളെ എനിക്കിഷ്ടമല്ല. എന്റെ വീട്ടിൽ പൂക്കളുണ്ടാകുന്ന ഒരു ചെടിയുമില്ല. ഇലകളെയാണ്‌ എനിക്കിഷ്ടം. ബദാമിന്റെ, ചാമ്പയുടെ, വാഴയുടെ ഇലകൾ കണ്ടാൽ എന്റെ മനസ്സ്‌ നിറയും. എന്റെ ബോദ്ധ്യങ്ങൾ ഞാനല്ലേ പറയേണ്ടത്‌? പൂക്കൾക്ക്‌ ഭംഗിയില്ലെന്ന്‌ പറഞ്ഞാൽ റിബൽ ആകുമോ? എങ്കിൽ ഞാൻ നൂറു വട്ടം റിബൽ ആകാം.
? പൂക്കൾ നശ്വരതയുടെ പ്രതീകമാണ്‌, പൂക്കൾ വളർച്ച അവസാനിപ്പിച്ചതിന്റെ സൊ‍ാചനയാണ്‌ തരുന്നത്‌, പൂവ്‌ കായായി മാറിയാൽ അത്‌ വീഴാനുള്ളതാണ്‌- എന്നൊക്കെയുള്ള വാദം നിലനിൽക്കുന്നതാണോ? പൂക്കൾ അതിസുന്ദരമായ ഒരു നൈരന്തര്യത്തിന്റെ പ്രതീകമല്ലേ? പൂവ്‌ - കായ്‌- വിത്ത്‌- ചെടി- ചാക്രികവും നിരന്തരവുമായ, ജീവന്റെയും പ്രകൃതിയുടെയും ആഘോഷത്തിന്റെ, നിലനിൽപ്പിന്റെ മനോഹരമായ സൊ‍ാചകമല്ലേ അത്‌? അങ്ങനെയാകുമ്പോൾ പൂവ്‌ വീഴുന്നില്ലല്ലോ, പരിണമിക്കുകയല്ലേ ചെയ്യുന്നത്‌?
​‍ൃ പൂവിനെ നിലനിൽപിന്റെ സൊ‍ാചകമായി കാണുന്നവർ കാണട്ടെ. എന്റെ അനുഭവമാണ്‌ ഞാൻ പറഞ്ഞത്‌. വീണുകിടക്കുന്ന പൂവിനെ സേൻസിറ്റീവായ ഒരാൾക്ക്‌ രണ്ടാമതൊന്നുകൂടി നോക്കാനാവില്ല. വീണപൂക്കൾകൊണ്ട്‌ കളമുണ്ടാക്കുകയോ അലങ്കാരവസ്തുക്കൾ നിർമ്മിക്കുകയോ ചെയ്യുന്നതിൽ സേൻസിറ്റിവിറ്റിയുടെ ഈ അതാര്യതയുണ്ട്‌. പൂക്കൾ ആഘോഷമാണെങ്കിൽ, അത്‌ നൈമിഷികമാണെന്നും വരാനുള്ള വലിയൊരു പതനത്തിന്റെ മുന്നോടിയാണെന്നും നാമോർക്കണം.

? എന്താണ്‌ കാലത്തിന്റെ എഴുത്തിന്‌ ആവശ്യമെന്നറിയാതെ ദിശതെറ്റി നീങ്ങുന്ന പ്രസ്ഥാനമായി പുരോഗമനകലാസാഹിത്യസംഘത്തെ താങ്കൾ വിശേഷിപ്പിക്കുന്നു. താങ്കൾ പറയൂ, എന്താണ്‌ ഈ കാലത്തിന്റെ എഴുത്തിന്‌ ആവശ്യം?
​‍ൃ ഈ കാലത്തിന്റെ എഴുത്ത്‌ എന്തായായും മലയാളത്തിലിപ്പോഴില്ല. കഴിഞ്ഞ രണ്ടു ദശാബ്ദമായി ലോകജീവിതത്തിൽ വന്ന വീക്ഷണപരമായ മാറ്റങ്ങളെ നമുക്ക്‌ കാണാൻ കഴിഞ്ഞിട്ടില്ല. തോമസ്‌ ഫ്രീഡ്മാൻ ഠവള ം​‍ീ​‍ൃഹറ ശ​‍െ ളഹമ​‍േ എന്ന ~ഒരാശയം കൊണ്ടുവന്നല്ലോ. വെർച്വൽ റിയാലിറ്റിയിലൂടെ നമ്മൾ ജീവിതത്തിന്റെ സാദ്ധ്യതകൾ നശിപ്പിച്ചു. അത്‌ ജീവിതാവബോധത്തെ മാറ്റിമറിച്ചു. ചരിത്രത്തോടും തത്വചിന്തയോടുമുള്ള നമ്മുടെ സമീപനങ്ങൾ മാറുന്നില്ല. പുതിയ ആഖ്യാനരീതികൾ പരീക്ഷിക്കുന്നില്ല. സേതുവും സി.വി.ബാലകൃഷ്ണനുമൊക്കെ നിന്നിടത്തുനിന്ന്‌ കറങ്ങുകയാണ്‌. ഒരു മാറ്റവുമില്ല. ഈ കാലത്തിന്റെ പ്രമേയമൊന്നും ആരും എഴുതുന്നില്ല. പുരോഗമന സാഹിത്യസംഘത്തിന്‌ എന്താണ്‌ പറയാനുള്ളത്‌? ഇന്ന്‌ ഏറ്റവും ലജ്ജാകരമായ കാഴ്ച, സാഹിത്യ അക്കാഡമി, പു.ക.സ, പരിഷത്ത്‌ തുടങ്ങിയവയുടെ സാഹിത്യക്യാമ്പുകളും പ്രവർത്തനരീതികളുമാണ്‌.
വ്യക്തിയുടെ മരണം, അനുഭവങ്ങളുടെ മരണം, തത്വചിന്തയുടെ മരണം, സാഹിത്യത്തിന്റെ മരണം എന്നിങ്ങനെ വല്ലാത്ത ദുരന്തങ്ങളാണ്‌ ഇന്ന്‌ നമ്മെ വേട്ടയാടുന്നത്‌. ഇതിനെ മറികടക്കാനുള്ള ഉണർവ്വ്വ്‌ എവിടെയാണുള്ളത്‌?

? എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെ താങ്കൾ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ, പൊൻകുന്നം വർക്കിയ്ക്ക്‌ പ്രതിബദ്ധത വേണ്ട, കെ.എൽ. മോഹനവർമ്മയ്ക്ക്‌ വേണം എന്നെഴുതുകയുണ്ടായി. താങ്കളുടെ കാഴ്ചപ്പാടിൽ എഴുത്തുകാരന്റെ പ്രതിബദ്ധതയെന്താണ്‌?
​‍ൃ എഴുത്തിൽ നിലപാടുള്ളവർ ഉണ്ട്‌, പൊൻകുന്നം വർക്കി എഴുത്തുകാരനെന്ന നിലയിൽ ചില ദുഷ്പ്രവണതകളോട്‌ കലഹിച്ചു. പള്ളിയുടെ നിലപാടുകളെ എതിർക്കാൻ അദ്ദേഹം തയ്യാറായി. ഒരിക്കലും അദ്ദേഹം അതിനോട്‌ സന്ധി ചെയ്തില്ല. എന്നാൽ ഒന്നിനോടും ഒരിക്കലും കലഹിക്കാത്തവരുണ്ട്‌. ഇങ്ങനെയുള്ളവർക്ക്‌ സമൂഹത്തെ കാണാൻ കണ്ണുണ്ടായാൽ അതാണ്‌ പ്രതിബദ്ധത.

? പ്രതിബദ്ധതയെന്നാൽ ഇടതുപക്ഷത്തോടുള്ള പ്രതിബദ്ധതയെന്ന നടപ്പുവ്യാഖ്യാനത്തെ എങ്ങനെയാണ്‌ കാണുന്നത്‌?
​‍ൃ ഇടതുപക്ഷത്തോട്‌ മാത്രമായുള്ള ഒരു പ്രതിബദ്ധതയാണ്‌ വിഭാഗീയമായിത്തീരുന്നത്‌. നമ്മുടെ ആഭിമുഖ്യങ്ങൾ വല്ലാതെ പഴകി. സ്വാതന്ത്ര്യസമരകാലത്തുള്ള സാമ്പത്തിക വിഭജനങ്ങളിൽത്തന്നെ നാം അള്ളിപ്പിടിച്ചിരിക്കുകയാണ്‌. മൂന്നാംലോകം, മുതലാളിത്തം, അധിനിവേശം തുടങ്ങിയ സങ്കൽപങ്ങളെ നാം മുറുകെപ്പിടിക്കുന്നതിൽ അപാകതയുണ്ട്‌. ഇന്ന്‌ മുതലാളിത്തചേരിയോ കമ്മ്യൂണിസ്റ്റ്ചേരിയോ ഇല്ല. മുതലാളിത്തം പഴയരീതിയിലല്ല ഇപ്പോഴുള്ളത്‌. വാർത്താവിനിമയവിസ്ഫോടനവും ടെലിവിഷനും ഇന്റർനെറ്റും വന്നതോടെ എന്തും തിരഞ്ഞെടുക്കാൻ നിങ്ങൾക്ക്‌ അവകാശമുണ്ട്‌. ഭരണകൂടങ്ങൾക്ക്‌ പോലും എത്തിപ്പെടാൻ കഴിയാത്ത മേഖലയായിതീർന്നു നിങ്ങളുടെ ചിന്തകളുടെ ആവിഷ്കാരം. ചൈന കമ്മ്യൂണിസ്റ്റ്‌ രാജ്യമാണെന്ന പേരിലാണ്‌. അവിടെ ഏകകക്ഷി ഭരണത്തിനെതിരെ ശബ്ദിച്ചു കൊണ്ട്‌ ജയിലിൽ പോകുന്ന ധാരാളം കലാകാരന്മാരും എഴുത്തുകാരുമുണ്ട്‌. റഷ്യയിൽ കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യമാണുണ്ടായിരുന്നത്‌. അമേരിക്കയെ ജീവിതകാലമത്രയും വിമർശിച്ചുകൊണ്ടിരിക്കാൻ ഇറാഖ്‌ യുദ്ധം കാരണമാകുമോ? മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്ക ശ്രമിച്ചാൽ, അത്‌ സാമ്പത്തികസമവാക്യങ്ങളെയാകും ആദ്യം തിരുത്തുക. അമേരിക്കയും മിഡിൽ ഈസ്റ്റും തമ്മിലുള്ള കൈകോർക്കൽ അധിനിവേശത്തെപ്പറ്റിയുള്ള ചിന്തകളെ കടപുഴക്കും. ലോകം അതിവേഗം, നമ്മുടെ പുരാതനമായ ആശയങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ട്‌ ഇടതുപക്ഷത്തോട്‌ മാത്രമുള്ള ഒരു പ്രതിബദ്ധതയില്ല. ഇടതുപക്ഷം തന്നെ വ്യത്യസ്തമാവാൻ വിസമ്മതിക്കുകയാണല്ലോ ഇപ്പോൾ. ഇടതുപക്ഷം, മുതലാളിത്തം തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസങ്ങൾ മറികടന്ന്‌ പുതിയ ആശയങ്ങൾ ഇന്ന്‌ ചിന്താരംഗത്ത്‌ വന്നുകഴിഞ്ഞു.

? താങ്കളുടെ രാഷ്ട്രീയമെന്താണ്‌? ഇടതോ, വലതോ, അതോ..... ?
​‍ൃ സാമ്പത്തികമായ അന്തരം കുറയണം. പാർട്ടികളെ വിശ്വസിക്കാൻ പ്രയാസമാണ്‌. വ്യക്തികളേക്കാൾ പാർട്ടികൾ നേരിട്ട്‌ അഴിമതി നടത്തുന്നു. എത്രവലിയ അഴിമതി നടത്തുന്നയാളിനും സമൂഹം മാന്യത നൽകുന്നു. വോട്ടർമാരുടെ ജനാധിപത്യതാൽപര്യം പോലും വിശ്വാസയോഗ്യമല്ല. കുറ്റകൃത്യങ്ങൾ ജനാധിപത്യവൽകരിക്കുകയാണ്‌. തെറ്റുകൾ കാണുക എന്നതാണ്‌ അറിവിന്റെ അടയാളമായിത്തീരുന്നത്‌. സോഷ്യലിസം എന്ന്‌ രാഷ്ട്രീയക്കാർ ഏതാണ്ട്‌ മിക്കവാറും അരാഷ്ട്രീയക്കാരായി. മാത്രമല്ല, സമ്പന്നരുടെ ലോകം സ്ഥാപിക്കാൻ ഉഴറുന്ന ഇടനിലക്കാരുമായി എത്ര വലിയ ആദർശംപറയുന്നവനും രാഷ്ട്രീയമില്ല. റോഡിൽ നിന്ന്‌ ഒരു നേരത്തേ ആഹാരത്തിനു വേണ്ടി കൈനീട്ടുന്നവന്റെ അവസ്ഥ മാറ്റാൻ ആരുമില്ല. അതൊന്നും ഇന്ന്‌ ആരുടെയും ലക്ഷ്യമില്ല. ഇടതുവലതു രാഷ്ട്രീയങ്ങളുടെ മിഥ്യയ്ക്കകത്താണ്‌ നമ്മൾ രാഷ്ട്രീയത്തെ അറിയാൻ ശ്രമിക്കുന്നതെന്ന്‌ വൈരുദ്ധ്യമുണ്ട്‌. വിദ്യാസമ്പന്നനു പോലും തുല്യഅവസരം എന്ന ആദർശമില്ല. ഇഷ്ടക്കാർക്ക്‌ വേണ്ടിയാണ്‌ ഓരോരുത്തന്റെയും ലോകം ഒരുങ്ങുന്നത്‌. ഇഷ്ടമില്ലെങ്കിൽ രാഷ്ട്രീയമില്ല. ഈ പ്രവണതയാണ്‌ മാറേണ്ടത്‌.

? താങ്കളുടെ തലമുറയിൽ പെട്ട ചില യുവവിമർശകർ കക്ഷിരാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. ഇത്‌ വിമർശകന്റെ വിശ്വാസ്യതയും വിലയും കെടുത്തിക്കളയുന്ന പ്രവർത്തനമല്ലേ?

​‍ൃ കോൺഗ്രസുകാരായ ചിലർ അടുത്ത സർക്കാർ വരാൻ കാത്തിരിക്കുകയാണ്‌. സാഹിത്യഅക്കാദമിയുടെ ഭാരവാഹിയാവാൻ, ഇവർ കോൺഗ്രസ്‌ നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി കമ്മ്യൂണിസ്റ്റുകാരെ വിമർശിച്ചെന്നിരിക്കും. ഇത്തരം അവസരവാദികളെ സാഹിത്യവിമർശകരായി കാണുന്നത്‌ ഒരു ക്രൈമാണ്‌.

? താങ്കൾ പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ വളരെ പോസിറ്റീവായി വിലയിരുത്തിയ ഒരാളാണ്‌. ഇപ്പോൾ ആ അഭിപ്രായത്തിൽ മാറ്റമുണ്ടോ?
​‍ൃ പെരുമ്പടവത്തിന്റെ ?ഒരു സങ്കീർത്തനം പോലെ? ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിക്ക്‌ വായിക്കാൻ കൊള്ളാം. ദസ്തയെവിസ്കി വെറും ചൂതുകളിക്കാരൻ മാത്രമാണെന്ന്‌ പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച നോവലിസ്റ്റിൻ ഞാൻ ആദ്യമായി കണ്ടു. ഇത്തരം സാധാരണനോവലുകൾ വലിയ അംഗീകാരം നേടുന്നത്‌ മലയാളത്തിന്റെ ഒരു ദുരന്തമാണ്‌. വ്യക്തിയെപ്പറ്റിയുള്ള ആഴംകുറഞ്ഞ വീക്ഷണമുള്ളവർക്കേ ഇതുപോലെയൊക്കെ എഴുതാൻ കഴിയൂ.

? പെരുമ്പടവം താങ്കളെ അടയ്ക്കാപക്ഷിയായും കുളത്തിന്‌ തീയിട്ട കൊല്ലനായും ചിത്രീകരിച്ച്‌ ലേഖനമെഴുതിയതിന്‌ പ്രകോപനമായ താങ്കളുടെ കൃത്യമെന്തായിരുന്നു?
​‍ൃ പെരുമ്പടവത്തിനു എന്തോ ലക്ഷ്യമുണ്ടായിരിക്കണം. അത്‌ നടക്കാതെവന്നതു കൊണ്ടാകാം, അദ്ദേഹം എന്റെ പേരു പറയാതെ എന്നെ വിമർശിച്ചും കളിയാക്കിയും മൂന്നുലേഖനങ്ങളെഴുതി. അദ്ദേഹത്തിന്റെ മനസിലെ മാലിന്യം എനിക്കപ്പോഴാണ്‌ ബോധ്യപ്പെട്ടത്‌. ഓരോ ലേഖനം എഴുതിയശേഷവും പെരുമ്പടവം എന്നെ ഫോണിൽ വിളിച്ച്‌ സാധാരണപോലെ 'സ്നേഹം' ചൊരിയും. കുറേക്കഴിഞ്ഞ്‌ കളിയാക്കികൊണ്ട്‌ ലേഖനമെഴുതുകയും ചെയ്യും. കളത്തിനു തീയിട്ട കൊല്ലനായി എന്നെ ചിത്രീകരിച്ച ലേഖനത്തെപ്പറ്റി ആദ്യം എന്നെ വിളിച്ചറിയിച്ചതു തിരുവനന്തപുരത്തുള്ള ഒരു വായനക്കാരനാണ്‌. വായനക്കാർ എന്നേക്കാൾ മുമ്പേ ഈ അസുഖം കണ്ടെത്തിയെന്നർത്ഥം.
എന്റെ വിമർശനജീവിതത്തിൽ, പല കാരണങ്ങളാൽ, പെരുമ്പടവത്തെപ്പോലെയുള്ള നിലവാരം കുറഞ്ഞ എഴുത്തുകാർക്ക്‌ ഞാൻ അൽപം പ്രാധാന്യം കൂടുതൽ കൊടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട്‌. ഇതാണ്‌ എനിക്കു വിനയായത്‌. ഒരു എഴുത്തുകാരനെയും അമിതമായി മാനിക്കരുതെന്നതാണ്‌ എനിക്ക്‌ കിട്ടിയ പാഠം. പെരുമ്പടവത്തിന്റെ സ്വഭാവത്തിൽ രണ്ട്‌ ഘടകങ്ങളുണ്ട്‌. പുറമേ വിനയം കാണിക്കും. അകമേ, അദ്ദേഹം എന്റെ പോലും രക്തം ആഗ്രഹിക്കുന്നു. ഇത്രയുംകാലത്തെ എഴുത്തനുഭവം പെരുമ്പടവത്തെ ഒന്നും പഠിപ്പിച്ചില്ല എന്ന്‌ ഞാൻ പറയും.

? മലയാളത്തിലെ വായനാസമൂഹത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്താണ്‌?
​‍ൃ മലയാളത്തിലെ വായനക്കാർ പക്ഷപാതികളായിമാറി എന്ന കാര്യം പറയാതെ വയ്യ. വായനക്കാർ ചില എഴുത്തുകാരുടെ ഏജന്റുമാരായി മാറുകയാണ്‌. അവർ ചിലരുടെ മോശം കൃതികളുടെ വിൽപന ഏറ്റെടുക്കുന്നു. വാരികകളിൽ വരുന്ന ലേഖനങ്ങളും സാഹിത്യരചനകളും നിഷ്കൃഷ്ടമായി വിലയിരുത്തുന്ന വായനക്കാർ തീരെ കുറഞ്ഞു. ധ്വന്യാത്മകമായി ഭാഷ ഉപയോഗിച്ചാൽ പലർക്കും മനസ്സിലാവില്ല. ഭാഷാപരമായ ശൂന്യത മനുഷ്യമനസിലേക്ക്‌ പ്രവേശിച്ചുക്കൊണ്ടിരിക്കുകയാണ്‌.

? മലയാളത്തിൽ ഇപ്പോൾ പ്രസിദ്ധീകരണരംഗത്ത്‌ വിവർത്തനങ്ങളുടെ പൂക്കാലമാണ്‌. മലയാളിക്ക്‌ മലയാളസാഹിത്യം വേണ്ടാതായോ?
​‍ൃ മലയാളിയെ വിവർത്തന സാഹിത്യം അടിച്ചൽപിക്കുന്നത്‌, ഇവിടുത്തെ പബ്ലിക്കേഷൻ മാനേജർമാരുടെ കളിയുടെ ഭാഗമാണ്‌. പബ്ലിക്കേഷൻ മാനേജർമാരുടെ കാലമാണിത്‌. അവർക്ക്‌ സ്വന്തമായി പ്രതിമാസ ബുക്ക്ലെറ്റുകളുണ്ട്‌. ഈ ബുക്ക്ലെറ്റുകൾ ഇഷ്ടക്കാർക്കുള്ളതാണ്‌. നല്ല രീതിയിൽ, ക്ലിക്കുകൾ പ്രസാധകരെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കാമ്പുള്ള രചനകൾ പ്രസിദ്ധീകരിക്കാൻ ആളില്ല. എന്നാൽ ഏത്‌ പുസ്തകവും വിൽക്കാം; അതിനുള്ള മാർക്കറ്റിംഗ്‌ ഉണ്ടായാൽ മതി. അതിനിടയിലും പുസ്തകപ്രസാധനത്തിനു കേരളത്തിൽ വൻബ്രാൻഡുകൾ പുറത്തുനിന്ന്‌ വന്നേപറ്റൂ. ഇപ്പോൾ പണമുണ്ടെങ്കിലും, ഒരു എഴുത്തുകാരന്‌ തന്റെ കൃതി അച്ചടിച്ച്‌ അതിവേഗം വിപണിയിലെത്തിക്കാൻ കഴിയുന്നില്ല.
പ്രസാധകരുടെ വക പരസ്യങ്ങളിലൂടെ എഴുത്തുകാരികളെയും മറ്റും നിർമ്മിച്ചെടുക്കുകയാണ്‌. അത്‌ കണ്ടുകൊണ്ട്‌ ശബ്ദമടക്കി മറ്റുള്ളവർ നിന്നു കൊള്ളണം.

? പൗലോകൊയ്‌ലോയുടെ കൃതികൾക്ക്‌ മലയാളത്തിൽ വലിയ പ്രചാരം ലഭിക്കുന്നു. അദ്ദേഹത്തിന്റെ പല പുസ്തകങ്ങൾക്കും ഇവിടെ അനേകം പതിപ്പുകളുണ്ടായി. പല മലയാള എഴുത്തുകാരുടെയും കൃതികൾ കെട്ടിക്കിടക്കുമ്പോഴാണിത്‌. ഇത്‌ പൗലോ കൊയ്‌ലോയുടെ വിജയമാണോ മലയാള എഴുത്തുകാരുടെ പരാജയമാണോ?


​‍ൃ പൗലോകൊയ്‌ലോയെ കുറ്റം പറയേണ്ട. പല രീതിയിലും മലയാള എഴുത്തുകാരെക്കാൾ മുന്നിലാണ്‌ അദ്ദേഹം. ആത്മീയത പ്രസംഗിച്ചാൽ പോരാ; അതിനു ഒരു സാഹിത്യാവിഷ്കാരം നൽകാനുള്ള തയ്യാറെടുപ്പ്‌ വേണം. അതിവിടെയുണ്ടോ?

? പൗലോ കൊയ്‌ലോയുടെ കൃതികൾ ബെസ്റ്റ്‌ സെല്ലറാക്കുന്നത്‌ മലയാളി വായനക്കാരന്റെ പൈങ്കിളിനിലവാരം കൊണ്ടാണെന്ന്‌ ഡി. വിനയചന്ദ്രൻ രോഷത്തോടെ എഴുതിയതോർക്കുന്നു. ന്യായമാണോ ഇത്‌?
​‍ൃ മലയാള എഴുത്തുകാർ ഇപ്പോഴും സർവകലാശാലകൾ ഛർദ്ദിച്ചിടുന്ന പദകോശത്തിനും അവബോധത്തിനും വേണ്ടി കാത്തിരിക്കുകയാണ്‌. ഇവിടുത്തെ നോവലിസ്റ്റുകളിലും കവികളിലും അക്കാദമിക്‌ സമൂഹത്തിന്റെ ഇഷ്ടത്തിനൊത്ത്‌ അവതരിപ്പിക്കാത്ത ഒരു വരി തെറ്റിയ കുട്ടിയെ കാണാനേയില്ല. കഥാകൃത്തുകളെല്ലാം നിലവാരപ്പെട്ടുകഴിഞ്ഞു. എല്ലാവരുടെയും ചിന്ത ഒരുപോലെയായിട്ടുണ്ട്‌. വൈകാരികമായ അതീതത്തലം ആർക്കാണുള്ളത്‌? സാഹിത്യപരമായ ലക്ഷ്യമില്ല. എല്ലാവർക്കും സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ പെറുക്കുന്നവന്റെ മനോഭാവമാണ്‌. സാമൂഹ്യമോ രാഷ്ട്രീയമോ ആയ ലോകവീക്ഷണമില്ല. വിമാനത്തിൽ കേറിയതും ടിക്കറ്റെടുത്തതുമൊക്കെ അക്ബർ കക്കട്ടിൽ വിവരിച്ചെഴുതി സായൂജ്യമടഞ്ഞത്‌ കണ്ടു. അതേ സമയം വിമർശനങ്ങളെ തീരെ സഹിക്കാത്ത അരസികന്മാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്‌.
ഏത്‌ ശരാശരി കഥാകാരനും താൻ ക്രിയേറ്റീവ്‌ എന്ന്‌ എപ്പോഴും തട്ടിവിട്ടുകൊണ്ടിരിക്കും. നമ്മെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കഥാകൃത്ത്‌ ഉണ്ടാവുന്നില്ല. കഥാകൃത്തിന്റെ രചനയിലൂടെ കടന്നുപോകുന്ന നാം നിരാശരാകും. നമ്മൾ നേരത്തേ മനസിലാക്കിയ കാര്യം, കഥാകാരൻ ഇപ്പോഴാണല്ലോ അറിഞ്ഞത്‌ എന്നോർത്ത്‌ നമുക്ക്‌ വിഷമിക്കേണ്ടി വരും.
മലയാളസാഹിത്യം, റിട്ടയേർഡ്‌ പ്രോഫസർമാരുടെയും ?സോ കാൾഡ്‌? ആധുനികന്മാരുടെയും കൈകളിൽ നിന്ന്‌ ഇനിയും മാറിയിട്ടില്ല. പ്രസിദ്ധീകരണങ്ങളുടെ നിലപാടും പൊതുവേ മറ്റൊന്നല്ല. അവരും വരേണ്യതയെ പലവിധത്തിൽ പാടിയുറക്കുകയാണ്‌. ഭൂതകാലത്തേക്ക്‌ നോക്കിയിരുന്ന്‌, സ്വന്തം തറവാട്ട്‌ മഹിമ വിളിച്ചു പറയുന്നത്‌ മലയാളസാഹിത്യത്തിന്റെ രോഗമാണ്‌. ണല്ലോരു തറവാടിയായില്ലെങ്കിൽ ഒരു കവിതയെഴുതാൻ പറ്റില്ല; അവാർഡ്‌ കിട്ടുകയുമില്ല!
? ഈ വർഷത്തെ സാഹിത്യഅക്കാഡമി അവാർഡുകൾ പക്ഷപാതപരമാണെന്ന്‌ ശ്രീ. ബാലചന്ദ്രൻ വടക്കേടത്ത്‌ ആരോപിക്കുകയുണ്ടായല്ലോ. താങ്കളുടെ അഭിപ്രായമെന്താണ്‌?
​‍ൃ അക്കാദമി അവാർഡുകളെപ്പറ്റി ഞാൻ ?കലാകൗമുദിയിൽ എഴുതിയിരുന്നു. കോൺഗ്രസുകാർക്ക്‌ വേണ്ടി അഭിപ്രായം പറയുന്നവരെപ്പറ്റി എന്നോട്‌ ചോദിച്ചതു ശരിയായില്ല. ഞാൻ ആരു ഭരിക്കുന്നു എന്ന്‌ നോക്കി അഭിപ്രായം പറയാറില്ല.
അക്കാദമി അവാർഡുകൾ മിടുക്കുള്ളവർക്ക്‌ കിട്ടും. വി പി ശിവകുമാറിനും യു പി ജയരാജിനും ജയനാരായണനും അയ്മനം ജോണിനും കിട്ടാത്ത അവാർഡ്‌ ?കൊമാല?പോലുള്ള ശരാശരി കഥകൾക്ക്‌ കിട്ടുന്നു. മലയാളിയായതിൽ ഞാൻ ലജ്ജിച്ച നിമിഷമാണത്‌. ഒരു അടഞ്ഞ വ്യവസ്ഥയ്ക്കകത്ത്‌ പുസ്തകങ്ങൾക്ക്‌ രഹസ്യമായി മാർക്കിടുകയും ഇഷ്ടക്കാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്ന കുപ്രസിദ്ധമായ ഒരു സ്ഥാപനമായി കേരളസാഹിത്യ അക്കാദമി അധഃപതിച്ചിരിക്കുന്നു. എനിക്കു തോന്നുന്നത്‌, പുതിയചിന്താലോകത്തുള്ളവരെ ഈ അക്കാദമി നല്ലപോലെ അപമാനിച്ചുവിടുന്നുണ്ട്‌ എന്നാണ്‌.

? എന്താണ്‌ അക്കാഡമിയുടെ കുഴപ്പം?
​‍ൃ ഓരോ മുന്നണിയും വരുമ്പോൾ, അതിൽപെട്ടവർ ഓടിച്ചെന്ന്‌ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും വാങ്ങുന്നത്‌ കാണാം. ഇതൊന്നും കിട്ടാത്ത, കഴിവുള്ള എഴുത്തുകാരെക്കുറിച്ച്‌ ഇവർക്ക്‌ വേവലാതിയില്ല. ഇത്തരം സ്വാർത്ഥതയുടെ ആൾരൂപങ്ങളെ എങ്ങനെയാണ്‌ സ്വീകരിക്കുക. സാധാരണയായി എഴുത്തുകാർ പറയുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങൾ വച്ചുനോക്കിയാൽ, മറ്റുള്ളവരെക്കുറിച്ച്‌ ഓർത്ത്‌ വേദനിക്കുന്ന സ്വഭാവം അവർക്ക്‌ കാണേണ്ടതാണ്‌. എന്നാൽ ഒരു അംഗീകാരവും കിട്ടാത്തവരെപ്പറ്റി യാതൊരുവേദനയുമില്ലാതെ എല്ലാം എനിക്കുവേണമെന്ന്‌ പറഞ്ഞ്‌ ഓടിനടന്ന്‌ വാങ്ങികൂട്ടുകയാണ്‌ പലരും. ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്‌ അപമാനം വരുത്തുകയാണ്‌. ഈ കാഴ്ച കണ്ട്‌ മനസ്‌ നീറിയതുകൊണ്ടാണ്‌, ഞാനും ചില സുഹൃത്തുക്കളും ചേർന്ന്‌ എന്റെ ?ആത്മായനങ്ങളുടെ ഖസാക്ക്‌? എന്ന കൃതിയുടെ പേരിൽ അവാർഡ്‌ നൽകിത്തുടങ്ങിയത്‌. 1995ൽ തുടങ്ങിയ ഈ പുരസ്കാരപദ്ധതിയിലൂടെ പ്രശസ്തരല്ലാത്ത അനേകം പേർക്ക്‌ പുരസ്കാരം നൽകാൻ കഴിഞ്ഞത്‌ ഞാൻ സ്വകാര്യമായി സൂക്ഷിക്കുന്ന സന്തോഷമാണ്‌.

? സാഹിത്യ അക്കാഡമി അവാർഡു ലഭിച്ചാൽ വാങ്ങുമോ?
​‍ൃ എനിക്ക്‌ സാഹിത്യഅക്കാദമി അവാർഡ്‌ നൽകുന്നത്‌ ഞാൻ ഭാവന ചെയ്യുന്നത്‌ എന്നെ പലവിധത്തിൽ അലട്ടുമെന്നതിനാൽ അതേക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല.
? ചില അവാർഡുകൾ താങ്കൾക്ക്‌ ലഭിച്ചിട്ടുണ്ട്‌, എന്നാൽ പിന്നീടത്‌ ആർക്കും ലഭിച്ചിട്ടില്ലെന്ന്‌ ഒരാൾ എഴുതിക്കണ്ടു. സത്യമാണോ അത്‌?
​‍ൃ ചിലർക്ക്‌ ഒന്നും പറയാനില്ലാതെ വരുമ്പോൾ ഇതുപോലെ വ്യർത്ഥമായ ചിന്തകളിലേക്കും നീങ്ങും. എനിക്കു പല സംഘടനകളും അവാർഡ്‌ തന്നിട്ടുണ്ട്‌. എത്രയോ പേർ എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരായുണ്ട്‌! അവരൊന്നും പ്രാമാണികരാകണമെന്ന്‌ ഞാൻ നിർബദ്ധം പിടിക്കാറില്ല, മൂന്നേക്കറെങ്കിലും ഭൂമിയുള്ള ഒരു തറവാടിതരുന്ന അവാർഡേ സ്വീകരിക്കാൻ പറ്റുകയുള്ളൂവേന്ന്‌ ഞാൻ കരുതുന്നില്ല. പിന്നെ, ഒരു മുല്ലപ്പൂവോ കുറച്ചുരൂപയോ കൊണ്ട്‌ എന്നെ ആരെങ്കിലും ആദരിച്ചിട്ടുണ്ടെങ്കിൽ, ഇതു വ്യസനിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കു അവാർഡ്‌ തന്നവർ, ഭാവിയിൽ പലർക്കും അവാർഡ്‌ കൊടുക്കണമെന്നും ആ ചുമതല ഞാൻ ഏറ്റെടുക്കണമെന്നും പറയാൻ ഇത്തരം വിഡ്ഢികൾക്കേ കഴിയൂ.


? ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാംബരാന്തങ്ങൾ തുടങ്ങിയ കൃതികളിൽ വക്രവും ക്ലിഷ്ടവുമായ ഭാഷാശൈലിയാണ്‌ ഉപയോഗിച്ചു കാണുന്നത്‌. ഈ ശൈലി വായനക്കാർ തിരസ്കരിച്ചതുകൊണ്ടാണോ, താങ്കൾ ഇപ്പോൾ കൂടുതൽ ജനകീയ ശൈലി ഉപയോഗിക്കുന്നത്‌?
​‍ൃ എന്നും ഒരേ ഭാഷയും ശൈലിയും ഉപയോഗിക്കുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തെപ്പോലെയാണ്‌. കുറച്ച്‌ ഒഴുക്ക്‌ നല്ലതാണ്‌. എന്നാൽ ആത്മായനങ്ങളുടെ ഖസാക്കും മനുഷ്യാംബരാന്തങ്ങളും രണ്ട്‌ പതിറ്റാണ്ടിനു മുമ്പ്‌ എഴുതിയ കൃതികളാണ്‌. ആ ഭാഷ ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്‌. വൈക്കത്തുള്ള സി.കെ. ബാലനും പായിപ്ര രാധാകൃഷ്ണനും വി.എ. ശിവകുമാറിനും(കോട്ടയം) ഞാൻ ആ ഭാഷ ഉപേക്ഷിച്ചതിൽ പരിഭവമുള്ളവരാണ്‌. ജയനാരായണൻ എന്നും എന്റെ ആ ഭാഷയെ ആണ്‌ സ്നേഹിച്ചതു. വി.പി. ശിവകുമാർ അതിന്റെ വലിയ ഒരു പൈന്താങ്ങിയായിരുന്നു.
പക്ഷേ, എന്നും ഒരേ ഭാഷയിൽ പോകാനാകില്ല. കാരണം നാം വളരുകയാണ്‌. ഓരോ നിമിഷവും നാം നമ്മെത്തന്നെയാണ്‌ ബ്രേക്ക്‌ ചെയ്യേണ്ടത്‌. ഇത്‌ അനിവാര്യമാണ്‌. ഇന്നത്തെ എന്റെ ഭാഷയിൽ പത്രപ്രവർത്തനത്തിന്റെ സ്വാധീനവുമുണ്ട്‌. യുക്തിയും ഭാഷാപരമായ സൗന്ദര്യബോധവും വളർന്നിട്ടുണ്ട്‌.
.
? താങ്കളുടെ നവാദ്വൈതം എന്ന ആശയം കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന്‌ തോന്നുന്നു?
​‍ൃ ഇതിൽ വലുതായി ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നെപ്പോലെ സർവ്വ അക്കാദമിക്‌ കീഴ്‌വഴക്കങ്ങളെയും എതിർക്കുന്ന, സ്വാതന്ത്ര്യത്തെ പ്രാണവായു പോലെ ഭുജിക്കുന്ന ഒരാളെ കൊല്ലാനേ സകലരും നോക്കൂ. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാതെയും ലേഖനങ്ങൾ ചേർക്കാതെയും ജീവിതവ്രതം നോറ്റിരിക്കുന്നവരുണ്ട്‌. നിങ്ങൾക്ക്‌ കണ്ണുതുറന്ന്‌ നോക്കിയാൽ കാണാം. രണ്ട്‌ അദ്ധ്യാപകരായ നിരൂപകർ തമ്മിൽ സംവാദവും തർക്കവും ഉണ്ടായെന്നിരിക്കും. എന്റെ ലേഖനങ്ങളോട്‌ മലയാളത്തിലെ കൺവേൺഷണൽ എഴുത്തുസമൂഹം പ്രതികരിക്കാതിരിക്കുന്നത്‌ ബോധപൂർവ്വമാണ്‌.
എനിക്കു പക്ഷേ, ധാരാളം സൂക്ഷ്മബുദ്ധിയുള്ള വായനക്കാരുടെ പൈന്തുണ കിട്ടുന്നുണ്ട്‌. സാഹിത്യത്തെ പോഷിപ്പിക്കാൻ ഔദ്യോഗികമായി വേഷം കെട്ടിയവർ കണ്ണടച്ചു പിടിച്ചോട്ടെ. സാരമില്ല. എനിക്ക്‌ യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി, മുംബെയിൽ നിന്ന്‌ കെ.ആർ.സി. പിള്ള ഒരു ഇ- മെയിൽ അയച്ചതോർക്കുന്നു. അദ്ദേഹം പറഞ്ഞത്‌ എന്റെ വിമർശനങ്ങൾ സത്യസന്ധമാണെന്നാണ്‌. ഞാൻ എഴുതുന്ന ഓരോവാക്കും വിലപ്പെട്ടതാണെന്നും എല്ലാ ആഴ്ചയിലും ഇങ്ങനെ എഴുതാൻ മലയാളത്തിൽ ഒരാൾ ഉണ്ടെന്ന്‌ ഞാൻ തെളിയിച്ചു എന്നുമാണ്‌ പിള്ള എഴുതിയത്‌. ആ ഇമെയിൽ എന്റെ ബ്ലോഗിൽ ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മലയാളസാഹിത്യം ചിലരുടെ വീട്ടുകാര്യമാണ്‌. അവിടെ എന്നെപ്പോലുള്ളവർ എന്തിനെഴുതുന്നുവേന്നാണ്‌ പലരുടെയും വിചാരം. അതേസമയം കലാകൗമുദിയിൽ ഞാൻ ഒന്നു പേരു പരാമർശിക്കുന്നത്‌ ഏത്‌ അവാർഡിനേക്കാളും വിലമതിക്കുന്നതായി ഒരുപാടുപേർ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
? ഇന്നത്തെ വിചാരജീവിതത്തിന്റെ ദുരന്തം എന്താണ്‌?
​‍ൃ ഉച്ചനീചത്വങ്ങൾക്ക്‌ ബുദ്ധിപരവും ഔദ്യോഗികവുമായ അംഗീകാരം കൊടുക്കാനാണ്‌ മലയാളസാഹിത്യകാരന്റെ ശ്രമം. അവൻ സൗഹൃദം കൂടുന്നതും, പൊതുവേ, ഇടുങ്ങിയ ചിന്താഗതികൾ വച്ചുകൊണ്ടാണ്‌. അയൽക്കാരനോട്‌ സംവാദം നടത്താൻ അവനറിയില്ല. എന്നാൽ അവൻ സ്വന്തക്കാർക്ക്‌വേണ്ടി എന്തു നാണംകെട്ട കളിക്കും തയ്യാറാകും. സ്വന്തം പ്രശസ്തിക്കുവേണ്ടി ലജ്ജിക്കാതെ ചരടുവലിക്കും. അവഗണിക്കപ്പെടുന്നവരെപ്പറ്റി ദുഃഖമില്ല. ഒരു ആദർശവുമില്ലാത്തവൻ അതുണ്ടെന്ന്‌ ഭാവിച്ച്‌ ടെലിവിഷനിൽ ചർച്ചയ്ക്ക്‌ വരികയാണ്‌. സകല കാപട്യങ്ങളും അരങ്ങുതകർക്കുകയാണ്‌.

? താങ്കൾ സ്വത്വം എന്ന വാക്കുപയോഗിക്കുന്നതിനെപ്പറ്റി ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയല്ലോ. ?

​‍ൃ സമകാലവിജ്ഞാനമില്ലാത്തവരാണ്‌ സ്വത്വം സ്വത്വം എന്ന്‌ പറയുന്നത്‌. സ്വത്വം എന്നത്‌ ആധുനികതയ്ക്ക്‌ മുമ്പുള്ള ഒരാശയമാണ്‌. ഒരാൾ ആശയപരവും സാംസ്ക്കാരികവുമായ ഐഡന്റിറ്റിയാണ്‌ വഹിക്കുന്നതെന്ന ആശയമാണത്‌. 1970കളിൽ ആധുനികത വന്നതോടെ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന്‌ താളംതെറ്റി. ആദർശാത്മകത മിഥ്യയായി. ജീവിതം മുൻകൂട്ടി നിശ്ചയമില്ലാത്ത അനുഭവമായി. യാദൃശ്ചികതകൾ പ്രബലമായി. അനുഭവംതന്നെ ചിതറിയാണ്‌ നിലനിൽക്കുന്നതെന്ന്‌ വന്നു. വ്യക്തി എന്ന സങ്കൽപം തന്നെ ആപേക്ഷികമായി.
ഒരാൾക്ക്‌ ജീവിതകാലമത്രയും ഒരേ സംസ്ക്കാരം കൊണ്ടുനടക്കാൻ പറ്റുമോ? അനുദിനം നമ്മൾമാറുന്നു എന്നത്‌ മനശ്ശാസ്ത്രവിജ്ഞാനീയം കൂടിയാണ്‌. മാറാത്തത്തായി ഒന്നുമില്ല. ശാരീരികമായും മാനസികമായും നമ്മൾ മാറുന്നു. മനോഭാവങ്ങൾ, രുചികൾ, പ്രകൃതി, നിലപാടുകൾ എല്ലാം മാറുന്നു. മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതിയിൽ, ഒരു സ്ഥിരം സത്ത സൂക്ഷിക്കുന്നു എന്നത്‌ മിഥ്യാസങ്കൽപമാണ്‌. അത്‌ നവമായ സാഹിത്യസംസ്ക്കാരത്തിനും തത്വചിന്തയ്ക്കും വിരുദ്ധമാണ്‌. ഇന്ന്‌ എഴുത്തുകാരന്റെ ദർശനം, മനുഷ്യാവസ്ഥ എന്നീ വാക്കുകൾക്കുപോലും പ്രസക്തിയില്ലാതായി. കാരണം ഒരാൾക്ക്‌ ഒരു ദർശനം പരിമിതിയും സ്വാതന്ത്യത്തെ ഹനിക്കുന്നതുമാണ്‌. മനുഷ്യനു സ്ഥിരം അവസ്ഥയുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അത്‌ നിശ്ചലമായ ഒന്നാണ്‌.
ഇതൊന്നും മനസ്സിലാക്കാതെ മലയാള എഴുത്തുകാർ എപ്പോഴും സ്വത്വം എന്ന്‌ പറയുന്നത്‌ ആശയപരമായ പാപ്പരത്തമാണ്‌. പഴയ നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കാണ്‌. അന്വേഷണങ്ങളുടെ അവസാനമാണ്‌.
? ചില്ലപ്പോഴൊക്കെ താങ്കളുടെ എഴുത്ത്‌ കവിതയിലേക്ക്‌ തെന്നിവീണുപോകുന്നു. ബദാമിന്റെ വലിയ ഇലകളിൽ മഴപെയ്തു മുളയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളുമായി സ്ഥാപിച്ചതാണ്‌. കാറ്റിനൊപ്പം യാത്ര ചെയ്യാൻ ചില്ലകൾ ഒന്നടങ്കം ശ്രമിക്കുന്നതുപോലെ സമ്മോഹനമായി മറ്റെന്തുണ്ട്‌? ആ മഴകൾ ഇപ്പോഴും പെയ്യുന്നു. ആ മഴയിൽ പ്രേമത്തിന്റെ നാമ്പുകളുണ്ടായിരുന്നു.... കവിതയുമായി തെറ്റിപ്പിരിഞ്ഞതെപ്പോഴാണ്‌?
​‍ൃ എന്റെ കവിത ഇപ്പോഴും സജീവമായുണ്ട്‌. ഏറെക്കാലം ഭൂഗർഭത്തിൽ കിടന്ന ഒരു അരുവിയെപ്പോലെയാണത്‌. ഇന്റർനെറ്റിൽ എന്റെ ആറിലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളത്തിലെ കവികൾക്കിടയിൽപ്പെടാൻ താൽപര്യമില്ല എന്നതാണ്‌ വാസ്തവം.

? ഇടയ്ക്ക്‌ കവിതാരംഗത്തേക്ക്‌ മടങ്ങിവരാൻ ഒരു ശ്രമം നടത്തിയിരുന്നല്ലോ. പച്ചമലയാളത്തിൽ ഒരു കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു?
​‍ൃ ഒരവസരം വന്നപ്പോൾ ?പച്ചമലയാള?ത്തിനും മറ്റും അയച്ചുവേന്നേയുള്ളൂ. ഇപ്പോഴും കവിതയെഴുതുന്നു. ?കല്ലുകൾ? എന്ന കവിത എഴുത്ത്‌ ഓൺലൈൻ?(ല്വവൗവേ ​‍ീ​‍ിഹശില) മാസികയ്ക്കുവേണ്ടി ഒടുവിൽ എഴുതിയ രചനയാണ്‌.
? സമകാലിക കവിത ഇത്രമാത്രം ശുഷ്കവും നിരാശാഭരിതവുമാകാൻ കാരണമെന്താണ്‌?
​‍ൃ ഇവിടെ അദ്ധ്വാനമാണ്‌ പ്രശ്നം. ബുദ്ധിമുട്ടാൻ ആർക്കും താൽപര്യമില്ല. എളുപ്പത്തിൽ പ്രശസ്തിനേടാൻ അവസരമുള്ളപ്പോൾ അതുമതിയല്ലോ . എൻ. പ്രഭാകരൻ കവിതയെഴുതിയത്‌ കണ്ടപ്പോൾ ദുഃഖിച്ചുപോയി. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയിൽ മനുഷ്യനോ മനുഷ്യത്വമോ ഇല്ല. സച്ചിദാനന്ദന്‌ എന്നേ കവിത നഷ്ടമായി. അയ്യപ്പൻ എഴുതുന്നുണ്ട്‌, പക്ഷേ, ഒരു വരിക്ക്‌ മറ്റൊന്നിനോട്‌ ബന്ധം കാണില്ല. പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ അദ്ദേഹം എഴുതുന്നു. ബസിലിരുന്ന്‌ ആരെങ്കിലും വർത്തമാനം പറയുന്നത്‌ കേട്ടാൽ യുവകവികൾ അതും കവിതയായി തെറ്റിദ്ധരിച്ച്‌ പകർത്തിവയ്ക്കും!
കവിതയുടെ ഉപകരണങ്ങളൊക്കെ തുരുമ്പിച്ച്‌ കഴിഞ്ഞു. ലോകാനുഭവം മാറിയപ്പോൾ, കവിതയേക്കാൾ വലിയപ്രതിച്ഛായ മറ്റു പലതും നേടി. ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ കവിതയ്ക്ക്‌ ഇപ്പോൾ ഇല്ല.

? ആയിരം വ്യാജകവിതകളുണ്ടാകാം. വ്യാജമെന്നും പൊള്ളയെന്നും ആക്ഷേപിക്കുന്നതിലേറെ ഒരു ഒറിജിനലിനെ കണ്ടെത്തുന്നതിലല്ലേ വിമർശകധർമ്മമിരിക്കുന്നത്‌?
​‍ൃ ഒറിജിനൽ ഇല്ലാത്ത കാലമാണിത്‌. ഈ സത്യം അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ഇവിടെ, ഒരു ഒറിജിനലിനെ കണ്ടെത്തിയേ അടങ്ങൂ എന്ന്‌ വാശിപിടിക്കുന്നത്‌ സംസ്കാരമല്ല, ഈ കാലം കപട കവിതകളുടെയും പൊയ്‌വിശ്വാസക്കാരുടേതുമാണ്‌.
? അപ്രശസ്തനായ ഒരു കവിയോ കഥാകൃത്തോ പ്രകാശം പരത്തുന്ന രണ്ടുവരി എഴുതിട്ടുണ്ടെങ്കിൽ, അതു ചൂണ്ടിക്കാണിക്കാനും വായനക്കാരന്റെ ശ്രദ്ധയിൽ പെടുത്താനുമുള്ള ആർജ്ജവവും സൗമനസ്യവും താങ്കൾ ഉൾപ്പടെയുള്ള നിരൂപകർക്കില്ലല്ലോ?
​‍ൃ ഞാൻ ഒരു നല്ല വരിക്ക്‌ വേണ്ടിയാണ്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ ഒരു നല്ല കഥ ഇവിടെ ഉണ്ടായിട്ടില്ല. ഏതാണ്‌ മികച്ച കവിത? ഒരു നല്ല വാക്യം പോലും കഥയിൽ ഉണ്ടാകുന്നില്ല. പലർക്കും, ഭാഷാവബോധമില്ല.

? മലയാളത്തിലെ വനിതാ നിരൂപകരോട്‌ താങ്കൾ നിശിതമായ നിലപാടാണ്‌ കൈക്കൊണ്ടുകാണുന്നത്‌. ഇക്കൂട്ടർക്ക്‌ സ്നേഹത്തിന്റെ ഭാഷ നഷ്ടപ്പെട്ടുവേന്നും അവനവന്റെ ലൈംഗികതയ്ക്കും വിശപ്പിനും ഉടലിനും ഏകാന്തത്തയ്ക്കുമാണ്‌ ഇവർ വിലകൊടുക്കുന്നതെന്നുമാണ്‌ താങ്കൾ എഴുതുന്നത്‌. മാധവിക്കുട്ടിക്ക്‌ മലയാളത്തിൽ പിൻമുറക്കാർ ഇല്ലെന്നാണോ?
​‍ൃ മലയാളത്തിലെ പെണ്ണെഴുത്തുകാരിൽ ഞാനൊരു പ്രതീക്ഷയും വയ്ക്കുന്നില്ല.വിഭാഗീയതയുടെ എഴുത്താണ്‌ അവരുടേത്‌. അവർക്ക്‌ പിടികിട്ടാത്തത്തായി ഒന്നേയുള്ളൂ. അത്‌ പെണ്ണാണ്‌. ഒരു പെണ്ണായിരിക്കുക എന്നത്‌ ആമോദകരവും ആനന്ദകരവും സൗന്ദര്യാത്മകവുമാണ്‌. പക്ഷേ എഴുത്തുകാരികൾക്ക്‌ അത്‌ വിധിച്ചിട്ടില്ല. അവർ എന്താണോ എഴുതുന്നത്‌, അത്‌ ജീവിതത്തിൽ അവർക്കില്ല. മാധവിക്കുട്ടി പ്രണയത്തിനു വേണ്ടി, പർദ്ദയണിയാൻ തയ്യാറായില്ലേ? അവരുടെ യശസ്സും കുടുംബമഹിമയും മതവും പാരമ്പര്യവുമെല്ലാം അവർ പെണ്ണ്‌ എന്ന തിരിച്ചറിവിനു മുന്നിൽ അടിയറവച്ചു. ഇതാണ്‌ ഒറിജിനാലിറ്റി.
ഇന്നത്തെ പെണ്ണെഴുത്തുകാരികൾക്ക്‌ പെണ്ണ്‌ എന്ന അനുഭവം എന്താണെന്ന്‌ അറിയില്ല.
? കൃതി എഴുതിയാൽ ഓഥർ ആകില്ലെന്നും സമന്വയിക്കപ്പെട്ട അറിവുകളുടെ പുനരന്വേഷകനാകാൻ കഴിയേണ്ടതുണ്ടെന്നും താങ്കൾ പറയുന്നു. താങ്കളുടെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഇത്തരം ഓഥർമാർ ആരൊക്കെയാണ്‌?
​‍ൃ എന്റെ നോട്ടത്തിൽ, പഠിച്ചപുസ്തകങ്ങൾക്ക്‌ പുറത്തേക്ക്‌ പോയാലേ ഒരു വരി നന്നായി എഴുതാനോക്കൂ. പഠിച്ചതു തള്ളിക്കളയുകയാണ്‌ ആദ്യം വേണ്ടത്‌. പല ഉദാഹരണങ്ങളുണ്ടെങ്കിലും, ഒന്നുപറയാം. വൈക്കം മുഹമ്മദ്‌ ബഷീർ ഒരു ?ഓഥർ? ആണ്‌. കലാശാലകൾ ഉണ്ടാക്കിയതെല്ലാം ബഷീർ നിരപ്പാക്കി. പണ്ഡിതന്മാരുടെ കെട്ടുകാഴ്ചകളെല്ലാം ?'ഭ് ര്‍ എന്ന ഒരു ശബ്ദം കൊണ്ട്‌ തകർക്കാൻ ബഷീറിനു സാധിച്ചു.

? അഴീക്കോടിന്റെ വിചാരലോകം എന്ന ഡോക്യുമന്ററിയുടെ രചയിതാവാണല്ലോ താങ്കൾ. ആ വിചാരലോകത്തിന്‌ കക്ഷി - ഗ്രൂപ്പ്‌ താൽപര്യങ്ങളിലേക്ക്‌ സംഭവിച്ച പതനത്തെ താങ്കൾ എങ്ങനെയാണ്‌ കാണുന്നത്‌?
​‍ൃ അഴീക്കോടിനു ഒരുപാട്‌ സംസാരിക്കേണ്ടിവരുന്നുണ്ട്‌. കാരണം അദ്ദേഹം ഇന്നും ഡിമാൻഡുള്ള പ്രഭാഷകനാണ്‌. ആൾക്കൂട്ടത്തിൽ, പലതും പെട്ടെന്ന്‌ പരസ്പരം ചേരാത്തത്തായി തോന്നും, എന്നാൽ അഴീക്കോട്‌ എന്ന വ്യക്തി ഈ എൺപത്തിയെട്ടാം വയസിലും പ്രതികരിക്കുന്നു. സദാ ചലനാത്മകമാണ്‌ അദ്ദേഹം. ഇടയുകയും കലഹിക്കുകയും ചെയ്തുകൊണ്ട്‌, താൻ ജീവിച്ചിരിക്കുന്നു എന്ന അസ്തിത്വ പ്രശ്നം അദ്ദേഹം സാക്ഷാത്കരിക്കുന്നു. തന്റെ ചുറ്റിനുമുള്ള ലോകം മരിച്ചിരിക്കുന്നു എന്ന അറിവിനോടുള്ള സ്വാഭാവികമായ ഏറ്റുമുട്ടലാണിത്‌. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗങ്ങളിൽ ഊന്നി മാത്രം അദ്ദേഹത്തെ വിമർശിക്കുന്നത്‌ അനുചിതമാണ്‌. പ്രായാധിക്യമുള്ള അഴീക്കോടിനെ ദൂരെസ്ഥലങ്ങളിലേക്ക്‌ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയിട്ട്‌ പെട്രോൾ ചാർജ്‌ കൊടുത്താൽ മതിയോ? സംഘാടകർക്ക്‌, ഒന്നരമണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ മുഷിച്ചിലാവും. ഇത്രയും ദൂരം യാത്രചെയ്ത്‌ പ്രസംഗിക്കാൻ അഴീക്കോട്‌ സ്വന്തം പോക്കറ്റിൽ നിന്ന്‌ പണമിറക്കണമെന്ന്‌ പറയുന്ന മൂഢന്മാർവരെ ഇവിടെയുണ്ട്‌. ഓരോ പ്രസംഗത്തിനും, പെട്രോൾ ചാർജിനു പുറമേ മിനിമം രണ്ടായിരം രൂപയെങ്കിലും അഴീക്കോട്‌ ആവശ്യപ്പെടണം. ഞാനായിരുന്നെങ്കിൽ ആവശ്യപ്പെടുമായിരുന്നു. അഴീക്കോട്‌ ഇനി വീട്ടിലിരിക്കുകയാണ്‌ വേണ്ടതെന്ന്‌ ചില അൽപന്മാർ എഴുതിക്കണ്ടു. ഇവന്മാരെയൊക്കെ കേരളീയർ എന്നേ വീട്ടിലിരുത്തിക്കഴിഞ്ഞു എന്നോർക്കണം.

? വി.സി. ശ്രീജൻ ബഷീറിനെതിരെ നടത്തിയ ആക്രമണം താങ്കൾ ശ്രദ്ധിച്ചിരുന്നോ? എന്താണ്‌ അതേപ്പറ്റി പറയാനുള്ളത്‌?
​‍ൃ വി.സി. ശ്രീജന്‌ സാഹിത്യാസ്വാദനത്തിനുള്ള ഉപകരണങ്ങൾ അപ്ഡേറ്റ്‌ ചെയ്യാൻ കഴിയാത്തതിന്റെ പ്രശ്നമാണ്‌. ശ്രീജൻ ഒരു യാഥാസ്ഥിതിക, അക്കാദമിക്‌ വിമർശകനാണ്‌, എല്ലാ യാഥാസ്ഥിതിക, അക്കാദമിക്‌ വിമർശകരും ബഷീറിനെതിരായിരിക്കും. കാരണം ഈ വിമർശകരുടെ വരണ്ട ചതുരവടിവിലുള്ള ആസ്വാദനസദാചാരത്തെയാണ്‌ ബഷീർ വെറും നാടൻ ജീവിതാനുഭവങ്ങൾകൊണ്ട്‌ നേരിട്ടത്‌. ബഷീറിന്റെ സാഹിത്യലോകത്തിലെ ഓരോ ഇനവും അദ്ദേഹം അനുഭവങ്ങളുടെ ചൂട്കൊണ്ട്‌ നിർമ്മിച്ചതാണ്‌. ഫൈവ്സ്റ്റാർ സുഖമനുഭവിച്ച്‌, കൽപിച്ചുക്കൂട്ടി ഉണ്ടാക്കിയതല്ല അദ്ദേഹത്തിന്റെ സാഹിത്യം. ഉയർന്ന ശമ്പളം വാങ്ങി ജീവിതം ആഘോഷിച്ച മനുഷ്യവിദ്വേഷികൾക്ക്‌ ബഷീറിന്റെയടുത്ത്‌ ഇരിക്കാൻ പോലുമുള്ള യോഗ്യതയില്ല.
ശ്രീജനോട്‌ എനിക്കു സഹതാപമേയുള്ളൂ. ഒരു സൗന്ദര്യാത്മകപാതയോ, സാഹിത്യപരമായ ലക്ഷ്യമോ ഇല്ലാത്ത എഴുത്തുകാരനാണ്‌ അദ്ദേഹം.

? മലയാളത്തിൽ തകർക്കപ്പെടേണ്ട വിഗ്രഹങ്ങൾ അവശേഷിക്കുന്നുണ്ടോ? വിമർശകരുടെ ധൈര്യക്കുറവാണോ അവർ ഇപ്പോഴും ഘോഷിക്കപ്പെടുന്നതിന്‌ കാരണം?
​‍ൃ മലയാള വിമർശകർ ഇപ്പോൾ ആരെയും എതിർക്കില്ല. ഇത്‌ തുടങ്ങിയിട്ട്‌ രണ്ട്‌ മൂന്നുപതിറ്റാണ്ടായി. എതിർത്താൽ അവർക്ക്‌ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്ന ഭയമാണ്‌ ഇതിനു കാരണം. ആധുനിക വിമർശകൻ ഇടപെട്ടിരുന്നെങ്കിൽ, സാറാജോസഫിന്റെ ശരാശരി നോവലും ശങ്കരപ്പിള്ളയുടെ ശുഷ്കിച്ച കവിതകളും കേന്ദ്രഅക്കാദമി വരെ എത്തുകയില്ലായിരുന്നു. സാഹിത്യവിമർശകരുടെ പുസ്തകങ്ങൾ പബ്ലിക്കേഷൻ മാനേജർമാർ തടഞ്ഞുവച്ചിരിക്കുന്നതിന്റെ പിന്നിൽ വലിയൊരു ഗോ‍ൂഢാലോചനയുണ്ട്‌. വിമർശകരുടെ എതിരഭിപ്രായങ്ങളെ മുൻക്കൂട്ടി തടയുക എന്ന പദ്ധതിയാണത്‌.

? നമ്മുടെ വിമർശനരംഗത്ത്‌ അന്യദേശചിന്തകളോടുള്ള വിധേയത്വം വളരെ പ്രകടമാണ്‌. അതുകൊണ്ട്‌ സ്വന്തമായി ഒരു ദർശനം കണ്ടെത്താനുള്ള ത്വര നമ്മുടെ വിമർശകർക്കില്ല. എന്ന്‌ താങ്കൾ എഴുതുന്നു. താങ്കളുടെ പംക്തിയിലും പാശ്ചാത്യ ചിന്തകളോടുള്ള വിധേയത്വം പ്രകടമാണല്ലോ? എത്ര പൗരസ്ത്യചിന്തകരെ താങ്കൾ ഉദ്ധരിക്കുന്നുണ്ട്‌?

​‍ൃ പാശ്ചാത്യചിന്തകളെ പരിചയപ്പെടുത്തുകയോ അതേപ്പറ്റി എഴുതുകയോ ചെയ്യുന്നത്‌ പാപമായി ഞാൻ കരുതുന്നില്ല. ഇവിടെ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ അങ്ങോട്ട്‌ പോയേപറ്റു. ഉത്തരാധുനികതയുടെ മരണത്തിനു ശേഷം വന്ന പ്രമുഖചിന്തകരായ റിയോൾ ഇഷെൽ മാൻ (പെർഫോമാറ്റിസം), അലൻ കിർബി (ഡിജിമോഡേണിസം) തുടങ്ങിയവരുമായി ഞാൻ നടത്തിയ അഭിമുഖം എന്റെ ബ്ലോഗിൽ ലഭ്യമാണ്‌. പാശ്ചാത്യചിന്തകരുടെ തടവറയിൽപ്പെടുന്നതിനെയാണ്‌ ഞാൻ വിമർശിച്ചതു.
? വിമർശകർ സാഹിത്യകൃതികളുടെ ദല്ലാൾ അല്ല എന്ന്‌ താങ്കൾ എഴുതുന്നു. വിമർശകർ എഴുതുന്നത്‌ ആർക്കുവേണ്ടിയാണ്‌?
​‍ൃ വിമർശകൻ ഇന്ന്‌ വെറും കൂലിയെഴുത്തുകാരായി തരം താണിരിക്കുകയാണ്‌. ചരമക്കുറിപ്പ്‌, റിവ്യൂകുറിപ്പ്‌, അവാർഡ്കുറിപ്പ്‌ എന്നിങ്ങനെ വിമർശകരുടെ രചനകളെ പത്രാധിപന്മാർ നന്നായി വെട്ടിയൊതുക്കിയിരിക്കുന്നു. ഭാരതപര്യടനം പോലൊരു കൃതി ഇനി നമ്മുടെ ഭാഷയിൽ ഉണ്ടാകാൻ സാധ്യതയില്ല.
? വിമർശനം മൈനർ ആർട്ടാണെന്ന കെ.പി. അപ്പന്റെ അഭിപ്രായം താങ്കൾ അംഗീകരിക്കുന്നുണ്ടോ?
​‍ൃ വിമർശനത്തിനു സർഗാത്മകതയുണ്ട്‌.സ്വന്തം ചിന്തയിലല്ലാതെ ഒരാൾക്ക്‌ സാഹിത്യകൃതിക്കപ്പുറം പോകാനോക്കില്ല. ഉഗ്രമായ വിചാരലോകമുള്ള വിമർശകൻ ഒരു പിടി പിടിച്ചാൽ, ഏത്‌ എഴുത്തുകാരന്റെയും കൃതി തകരുകതന്നെ ചെയ്യും. ഇത്രയും സാധ്യതയുള്ള ഒരു വ്യവഹാരത്തെ മൈനർ ആർട്ട്‌ എന്ന്‌ കെ.പി അപ്പൻ വിളിച്ചതു, വിനയത്തിന്റെ ഒരു ഭാഷാശൈലിയായി എടുത്താൽ മതി.
? വിമർശനരംഗത്തെ പുതുനാമ്പുകൾക്ക്‌ മുതിർന്നവരിൽനിന്നും അയിത്തം അനുഭവിക്കേണ്ടിവരുന്നതായി താങ്കൾ പറയുന്നു. സ്വന്തം അനുഭവത്തിൽ നിന്നുള്ള നിരീക്ഷണമാണോ ഇത്‌?
​‍ൃ ഒരു വിമർശകൻ മറ്റൊരു വിമർശകന്റെ പേരു പറയുമോ? പറയില്ല. അവർ തമ്മിൽ ഒരു മാനസിക ഐക്യവുമില്ല. വിമർശകമനസ്‌ പൊതുവേ ഫ്യൂഡൽ പ്രഭുവിന്റേതാണ്‌. അയാൾ മറ്റു വിമർശകരെ എപ്പോഴും ഛായാരഹിതമാക്കാൻ നോക്കും.
? എഴുത്തുകരുടെ ഗ്രൂപ്പ്‌ - ക്ലിക്ക്‌ പ്രവർത്തനങ്ങൾ ഇപ്പോൾ സജീവമാണോ? എന്താണ്‌ താങ്കളുടെ അനുഭവം?
​‍ൃ എഴുത്തുകാർക്ക്‌ ക്ലിക്കുകളുണ്ട്‌ എന്നത്‌ ആർക്കും അറിയാവുന്ന കാര്യമാണ്‌. എന്നാൽ ഇപ്പോൾ മറ്റു ചില തിന്മകളും കാണുന്നുണ്ട്‌. ഒരു പ്രദേശത്തുള്ള എഴുത്തുകാർ, അതാണ്‌ പ്രപഞ്ചം എന്ന മട്ടിൽ പെരുമാറുന്നു. പ്രാദേശികക്കുട്ടുകെട്ടാണ്‌ ഇന്നത്തെ ഏറ്റവും വലിയ ദുഷ്പ്രവണത. ജാതിയേക്കാൾ ഇപ്പോൾ ശക്തിപ്രാപിച്ചുവരുന്നത്‌, സ്വന്തക്കാർ എന്ന ആശയമാണ്‌. കൃതികളുടെ പ്രസിദ്ധീകരണം മുതൽ അവാർഡ്‌ വരെ ഈ ആശയമാണ്‌ നിയന്ത്രിക്കുന്നത്‌.

? താങ്കൾ എങ്ങനെയാണ്‌ നാളെ വിലയിരുത്തപ്പെടുക? കോളമിസ്റ്റായോ നിരൂപകനായോ?
​‍ൃ ഞാൻ എന്നെത്തന്നെ പൂർണമായി നിർണ്ണയിച്ചിട്ടില്ല. എന്റെ മനസിലുള്ള ചിന്തകളുടെ ഇരുപത്‌ ശതമാനം പോലും പുറത്തുവന്നുകഴിഞ്ഞിട്ടില്ല.
പച്ചമലയാളം മാസിക, സെപ്റ്റംബര്‍ 2009

Tuesday, September 8, 2009

winnie j panicker talks


When did you start writing?

I started writing when I was in my 7th grade. I was 13 then. It was my dad who introduced me the site poetry.com and in the beginning I used to just write for fun. Later I started to realize that poetry was a medium through which I can express my thoughts freely.


*How, why and when did decide you wanted to be a published writer? How did you go about it? What did you do to achieve this end?


When I had a set of poems in my hand, I thought of publishing it. My first book “Loveliness of Dawn” was published in the 2004 when I was doing my 11th grade.

It was a collection with 33 of my poems. I contacted the “MaluBen” Publishers, Arayoor for this and finally they published my book. The foreword was written by Shri Ayyappa Panikker.



*How would you describe the writing you are doing?
*Who is your target audience? What motivated you to start writing for this audience?


I write about all topics. There is no particular topic that I focus on while writing. I don’t usually use rhymes or a pattern. Most of my poems are in the style of prose. I am 19 now and actually little inclined towards the emotional side of writing. I try to mix emotions with color, nature etc. Sometimes I make the people of the society the target audience. I also try to portray the ills of the society through my poems.


*In the writing that you are doing, who would you say has influenced you most?


Well…I personally don’t have a favorite writer or author. I like Sylvia Plath and Robert Frost. There is no particular person who has influenced me, but my parents have inspired me and have encouraged me to write a lot. I would right now say that they are the people who have given me the urge to write.

Apart from my parents, the literary associations in Saudi Arabia have helped me a lot. I would never forget the contribution and support “Pallikoodam” and “nice India” have given me. My friends too have a bog part in the support rendered.


*What are your main concerns as a writer? How do you deal with these concerns?


I would like the society to know about the ills happening. I just pen down my feelings and I believe it’s the obligation of every writer to portray to the common man about their rights and freedom. I have written some poems on social issues such as prostitution, war, corruption etc. my poem “Filthy Roads” is about the tragic life of some unfortunate women in the Red streets. Like this I want the common man to know their surroundings.



*How have your personal experiences influenced the direction of your writing?


Till my 10th grade, I was in Saudi Arabia. There, I used to miss my home. I never got the opportunity to stay with my grandparents. I used to miss that part of my life and have written some poems based on old age. Poems like “one day even you will be”, “grandfather memories, etc are of that type.

After leaving Saudi, I happened to experience hostel life and there too I used to write about the loneliness. Being in my teens, infatuations have also found a place in my poetry. I have not gone through any tragic experience in my life. I believe that I am person who has not gone through much problems. I have a very supportive family with me.


*What are the biggest challenges that you face? And, how do you deal with these challenges?


Being recognized as a writer is not an easy task. I am just climbing the steps to learn new things. If there is anything in my poems that readers find worth, then I would consider it my blessing. Right now I am not considering anything as a challenge. I have a dream to write some thing really different. Something with a mix of colors, love, passion, music, thoughts etc…I am trying to get that!


*How many books have you written so far? (Please include titles, publisher, date of publication and a brief description of the book/books.)


I have written one book, “Loveliness of Dawn” which was published by MaluBen Publishers, Arayoor, in the year 2004. The book contained my poems which I wrote till my age of 15. It had topics like old age, war, nature, friendship etc. the poems were all short ones and more of a prose type.


*Do you write everyday? How does each session start? How do you proceed? How, where and why does it end?


No, I don’t write everyday. I write when I get the urge to do it. Sometimes I keep the points that I want to write collected in my mind and jot them down when I get time. I usually like to write when it is evening and silent. Once I start writing, I finish it in around 10 minutes time. I never leave my poems incomplete or for a later time. Once I sit to write, I get up only after completing it.


*What is your latest book about? How long did it take you to write it? Where and when was it published? How did you chose a publisher for the book? Why this publisher? What advantages and/or disadvantages has this presented? How are you dealing with these?


My latest book has been named “Flowers on the Violin”. I didn’t write with an aim to publish my next book. It was just that I keep writing. When it came to a collection then I thought of making it a book. This book contains some of the poems that I have written since my 10th grade till now. I have contacted the Bluemango books publishers for the publication. Mr. M.K Harikumar is the CEO of Bluemango books. I came to learn that they publish only English Works. I felt an interest because they also have competitions for best student poet, best student short story writer etc. This inspired me. And I just sent my poems for the competition.

Bluemango books presented me with the best student poet award 2008. It was one big surprise life and God gave me. I was privileged because a noted literary group recognized me. As I said earlier, I consider it a blessing and now I am more responsible as a writer. I will have to concentrate on serious topics. And I am trying my level best to do it too,


I also got the opportunity to meet some of the great personalities in the literary field. My encounters with Harikumar sir, Leelavathy Mam, Ayyappa Panikker Sir,etc will be stored as gems in my memory.


*Which aspects of the work that you put into the book did you find most difficult? Why do you think this was so? How did you deal with these difficulties?


Actually I start writing a poem only if I am fully confident about it. So when I write I don’t find it very difficult. I sometimes find a difficulty finding the correct words. But, If I sit for a while, I get the right word or at least a similar satisfying line.


*Which aspects of the work did you enjoy most? Why is this?


As I said earlier, I write only if I am fully confident about it. In that way I enjoy everything that I write. To pick out a few, I enjoyed writing “Flowers On The Violin”. I felt there was some music in that poem. Then I enjoyed “Silence’. That was a poem that gave me some kind of emotional satisfaction. There are other poems too like “Axe Across my Heart”, ‘The call” etc.


*What sets the book apart from the other things you've written?


My previous book was written when I was just around 15. And that book contained the thoughts of a child. Current issues, love, war, nature, colors, music, and all have found a place in my new book.

I believe it’s the readers who are the ones to analyze the difference in the second book. As usual as a person grows, his/her way of thinking will also grow. And maybe I also grew that way.


*In what way is it similar?


I have written about nature, old age, parents etc in my first book too. And these topics have found place in the second one also. There will surely be similarity in the way I write. I really don’t know how to explain about the book. The topics that have been taken for the first book have been taken for his too, the only difference being, I wrote it in a different angle.


*What will your next book be about?


I find pleasure in writing poetry and feel that it’s the easiest medium for me to communicate. I will continue writing poems and if possible publish them . As of now I haven’t started tot think about my next book. If at all am doing another book, it will surely be poems.


*What would you say has been your most significant achievement as a writer?


As I said earlier, at the age o 19, being recognized as a writer is an achievement. I consider this recognition a blessing and will surely be more responsible as a writer.
bluemango books